• Logo

Allied Publications

Europe
മാരത്തോണില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് കെനിയക്കാരന്‍
Share
ബര്‍ലിന്‍: മാരത്തോണില്‍ ലോക റെക്കോര്‍ഡ് തീര്‍ത്ത ഡെന്നീസ് കിമെറ്റോ എന്ന ജര്‍മന്‍ കെനിയക്കാരന്‍ ബര്‍ലിനില്‍ ചരിത്രമഴുതി. മാരത്തോണില്‍ കിരീടം നേടാന്‍ രണ്ടു മണിക്കൂറും രണ്ടു മിനിറ്റും അന്‍പതിയേഴു സെക്കന്റുമാണ് കിമെറ്റോയ്ക്ക് വേണ്ടി വന്ന സമയം. മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ഇത്തവണ ബര്‍ലിന്‍ അന്താരാഷ്ട്ര മാരത്തോണില്‍ ചരിത്രഗാഥ കുറിച്ചത്. അവസാനത്തെ രണ്ടു കിലോമീറ്റര്‍ മാത്രം ഓടിത്തീര്‍ക്കാന്‍ ശേഷിച്ച സമയത്ത് നേടിയ കുതിപ്പാണ് കിമെറ്റോയ്ക്ക് ലൈന്റ് അത്ലറ്റിക് മല്‍സരത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് ഭേദിയ്ക്കാന്‍ സഹായിച്ചതെന്ന് വിജയിച്ചശേഷം നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മുപ്പതുകാരനായ കിമെറ്റോ കെനിയക്കാരായ മറ്റു ഏഴുപേരെ പിന്‍തള്ളിയാണ് നാല്‍ത്തിയൊന്നാമത് ബര്‍ലിന്‍ മാരത്തോണില്‍ വിജയം നേടിയത്. ഇതോടെ മാരത്തോണിലെ (42.195 കിമീ) ഏറ്റവും പുതിയ റെക്കോര്‍ഡുമായി ലോകത്തിന്റെ നിറുകയിലെത്തിയെന്നു മാത്രമല്ല സമ്മാനത്തുകയായ 1,20,000 യൂറോയ്ക്ക് പുറമേ 50,000 യൂറോ പ്രീമിയവും ലോകറെക്കോര്‍ഡ് ഭേദിച്ചതിന് 40,000 യറോയും, അധിക ബോണസായ 30,000 യറോയും കിമെറ്റോയ്ക്ക് സ്വന്തമായി. സെപ്റ്റംബര്‍ 28 ഞായറാഴ്ച രാവിലെയാണ് ബര്‍ലിന്‍ മാരത്തോണ്‍ നടന്നത്. ബിഎംഡബ്ള്യു, ടാറ്റാ കണ്‍സള്‍ട്ടന്‍സി, അഡിഡാസ് തുടങ്ങിയ വന്‍കിട കമ്പനികളായിരുന്നു മാരത്തോണിന്റെ സ്പോണ്‍സര്‍മാര്‍.(ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷനാണ്(ഐഎഎഎസ്) മല്‍സരം നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ ബര്‍ലിന്‍ മാരത്തോണില്‍ ജേതാവായ വില്‍സണ്‍ കിപ്സാംഗിനെ (രണ്ടു മണിക്കൂര്‍ മൂന്ന് മിനിറ്റ് ഇരുപത്തിമൂന്ന് സെക്കന്റ്) കിമോറ്റോയ്ക്ക് മറികടക്കാനായതും ഇത്തവണ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം ടോക്യോ, ബോസ്റണ്‍ എന്നിവിടങ്ങളില്‍ നടന്ന മാരത്തോണിലും കിമോറ്റോ വിജയിച്ചിരുന്നു.

മുന്‍ റെക്കോര്‍ഡുകള്‍ ഇങ്ങനെ.

സു യുണ്‍ ബോക്(കൊറിയ) 1947, 2:25.39 ബോസ്റണ്‍,
സെര്‍ജി പോപ്പോവ് (സോവ്യറ്റ് യൂണിയന്‍)1958, 2:15.17 സ്റോക്ഹോം,
ഡെറിക് (ഓസ്ട്രേലിയ) ആന്റ്വെര്‍പ് 1969, 2:08.33(നെതര്‍ലാന്റ്സ്),
ബിലാനെ ഡിന്‍സാമോ(എത്യോപ്യ) 1988, 2:06.50 റോട്ടര്‍ഡാം,
ഖാലിദ് ഖനോസി(മൊറോക്കോ) 1999, 2:05.42 ചിക്കാഗോ,
ഹൈലെ ഗെബ്രസ്ലാസി(എത്യോപ്യ) 2008, 2:03.59 ബര്‍ലിന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ