• Logo

Allied Publications

Europe
'നഴ്സുമാരുടെമേല്‍ അധികജോലി ഭാരം അടിച്ചേല്‍പ്പിക്കരുത്'
Share
വിയന്ന: നഴ്സുമാരുടെമേല്‍ അധികജോലി ഭാരം അടിച്ചേല്‍പ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓസ്ട്രിയയിലെ പ്രമുഖ തൊഴിലാളി സംഘടന രഗത്ത്. 2015 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമത്തിനെതിരെയാണ് പ്രമുഖ തൊഴിലാളി സംഘടനയായ ക.ഇ.ഫൌ പ്രതിഷേധവുമായി എത്തിയത്.

ട്രെയിനിംഗിലുള്ള ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി അവര്‍ വാര്‍ഡുകളില്‍ ചെയ്തിരുന്ന ഒട്ടുമിക്ക ജോലികളും 2015 ഓടു കൂടി ഡ്യൂട്ടിയിലുള്ള ഡിപ്ളോമാ നഴ്സുമാര്‍ ചെയ്യേണ്ടി വരും.

രോഗികളുടെ മറ്റ് ആവശ്യങ്ങള്‍ക്കായി നഴ്സുമാര്‍ കുറവായതിനാല്‍ ഫലത്തില്‍ എല്ലാ ജോലിഭാരവും നഴ്സുമാരുടെ ചുമലില്‍ എത്തുന്നു എന്നതാണ് ട്രേഡ് യൂണിയന്‍ ഉന്നയിക്കുന്ന വാദം. ഇന്ത്യയിലെപ്പൊലെ രോഗികളെ ശുശ്രൂഷിക്കുവാന്‍ ബന്ധുക്കള്‍ക്കു അനുവാദമില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ പരിചരണവും നഴ്സുമാരുടെ ബാധ്യതയായി മാറും.

അതുകൊണ്ട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ കൂടുതല്‍ നഴ്സിംഗ് അസിസ്റന്റുമാരെ നിയമിച്ച് നഴ്സുമാരുടെ ജോലി കുറയ്ക്കുക. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതനുസരിച്ച് ശമ്പള വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ക.ഇ.ഫൌ ആരോഗ്യവകുപ്പ് മേധാവികള്‍ക്ക് നിവേദനം നല്‍കി.

ലോക ആരോഗ്യ പരിപാലനരംഗത്ത് ഓസ്ട്രിയയുടെ പ്രശസ്തിക്ക് ഒരു പരിധി വരെ അച്ചടക്കത്തോടെ ജോലി ചെയ്യുന്ന നഴ്സുമാരും കാരണക്കാരാണെന്നും അതുകൊണ്ട് അവരെ ചൂഷണം ചെയ്യാമെന്ന ആരോഗ്യവകുപ്പിന്റെ നിലപാട് നടക്കില്ലെന്നും ഇത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് പോകുമെന്നും ക.ഇ.ഫൌ ആരോഗ്യകാര്യ വക്താവ് ബൈജു ഓണാട്ട് അറിയിച്ചു.

ഇതിനോടകം തന്നെ ഗവണ്‍മെന്റ് നഴ്സുമാര്‍ക്കെല്ലാം അറിയിപ്പു ലഭിച്ചിരിക്കുമെന്നും പുതിയ നിയമത്തെക്കുറിച്ച് ആശങ്ക വേണ്െടന്നും സംഘടന അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ