• Logo

Allied Publications

Europe
ജര്‍മനിയില്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമഭേദഗതികള്‍
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ ജൂലൈ ഒന്നു മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലായി.

1. ജൂലൈ ഒന്നു മുതല്‍ യൂറോപ്പിലെ മൊബൈല്‍ റോമിഗ് നിരക്കുകള്‍ കുറച്ച് ഏകീകരിച്ചു. വിളിക്കുന്ന കോളുകള്‍ക്ക് മിനിറ്റിന് 19 സെന്റും ഇന്‍കമിംഗ് കോളുകള്‍ക്ക് അഞ്ചു സെന്റും ആയിരിക്കും.

2. ഡോക്ടര്‍മാര്‍ കുറിച്ചുതരുന്ന മരുന്നുകള്‍ക്ക് ഫാര്‍മസികളില്‍ നല്‍കേണ്ട സ്വന്ത വിഹിതം തുക അഞ്ചു മുതല്‍ 10 യൂറോ ആയിരിക്കും. കാരണം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുകള്‍ 1000 മരുന്നുകള്‍ക്ക് നല്‍കുന്ന തങ്ങള്‍ നല്‍കുന്ന വിഹിതം ഈ മരുന്നുകള്‍ക്ക് കുറയ്ക്കുന്നു.

3. സാധാരണ വ്യക്തികള്‍ തങ്ങളുടെ കടം വീട്ടാനാവാതെ പാപ്പരായി പ്രഖ്യാപിച്ചതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് അതില്‍ നിന്നുമുണ്ടായ എല്ലാ ഭവിഷ്യത്തുകളില്‍ നിന്നും മുക്തി നേടും.

4. ജൂലൈ ഒന്നു മുതല്‍ ജര്‍മനിയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 1.67 ശതമാനവും കിഴക്കന്‍ (പഴയ ഈസ്റ് ജര്‍മനി) സംസ്ഥാനങ്ങളില്‍ 2.53 ശതമാനവും പെന്‍ഷന്‍ മാസ വര്‍ധനവ് വരുത്തി. കൂടാതെ സാധാരണ സമയത്തിനുമുമ്പ് നേരത്തെ റിട്ടയര്‍ ചെയ്തവരും 1992 ന് മുമ്പ് കുട്ടികള്‍ ജനിച്ചിട്ടുള്ളവരുമായ മാതാപിതാക്കള്‍ക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 28.61 യൂറോയും, കിഴക്കന്‍ (പഴയ ഈസ്റ്റ് ജര്‍മനി) സംസ്ഥാനങ്ങളില്‍ 26.39 യൂറോയും ലഭിക്കും. ഇത് കുട്ടികളുടെ വിദ്യാഭ്യാസജീവിത ചെലവിനായിട്ടാണ് നല്‍കുന്നത്.

5. ജോലി ചെയ്യാന്‍ കഴിവില്ലാതെ നേരത്തെ പെന്‍ഷന്‍ ആകുന്നവര്‍ക്ക് ഇതുവരെ കണക്കാക്കിയിരുന്ന 60 വയസുവരെയുള്ള മാസ വരുമാനം 62 ആയി ഉയര്‍ത്തി. ഇനി മുതല്‍ പെന്‍ഷന്‍ തുക 62 വയസുവരെയുള്ള വരുമാനത്തില്‍ നിന്നും കണക്കാക്കും.

6. ജര്‍മനിയില്‍ ഉപയോഗിക്കുന്ന റഫറിജേറ്ററുകളും ഫ്രീസറുകളും ജൂലൈ ഒന്നു മുതല്‍ എനര്‍ജി ഉപയോഗം എ പ്ളസ് കാര്യക്ഷമത ഉള്ളതായിരിക്കണം.

7. ജൂലൈ ഒന്നു മുതല്‍ ജര്‍മനിയില്‍ ഓരോ വാഹനത്തിലും തിളങ്ങുന്ന മേലങ്കി (ംമൃിംലലെേ) നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ