• Logo

Allied Publications

Europe
ഇന്ത്യന്‍ വീസ: 48 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന നിയമം വരുന്നു
Share
ന്യൂഡല്‍ഹി: ഇന്ത്യന്‍ വീസയ്ക്ക് അപേക്ഷിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കണമെന്ന നിയമനിര്‍മാണത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുങ്ങുന്നു.

കഴിഞ്ഞ കാലങ്ങളില്‍ യുപിഎ സര്‍ക്കാര്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി പ്രവാസി വകുപ്പ് ഉണ്ടാക്കിയെങ്കിലും പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവും കിട്ടാതിരുന്നതും ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന വകുപ്പെന്ന നിലയിലും മോദി സര്‍ക്കാര്‍ പ്രവാസി വകുപ്പിനുവേണ്ടി ഒരു മന്ത്രിയെ നിലനിര്‍ത്താതെ തന്നെയാണ് അധികാരത്തിലേറിയത്. അതുപോലെ ഒസിഐ കാര്‍ഡും 48 മണിക്കൂറിനുള്ളില്‍ നല്‍കണമെന്ന വ്യവസ്ഥയും പുതിയ നിയമത്തില്‍ ചേര്‍ത്തേയ്ക്കും.

പുതിയ നിയമം പ്രാബല്യത്തിലായാല്‍ കാലവിളംബമില്ലാതെ 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും. ഒന്നുകില്‍ വീസാ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് നല്‍കുകയോ തക്കതായ കാരണം കാണിച്ച് നിരസിക്കപ്പെടുകയോ ചെയ്യാനുള്ള നിയമനിര്‍മാണവും അതിന്റെ പ്രാബല്യവുമാണ് വരും ദിവസങ്ങളില്‍ ഉണ്ടാവുന്നത്.

മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്. ഇത് അമേരിക്ക, ബ്രിട്ടന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നിക്ഷേപകര്‍ക്കും വിദേശ പൌരത്വമെടുത്ത പ്രവാസി ഇന്ത്യക്കാര്‍ക്കും ഏറെ പ്രയോജനമാവും.

പ്രതിവര്‍ഷം 10 മില്യനിലേറെ ആളുകള്‍ ഇന്ത്യന്‍ വീസയ്ക്കുള്ള അപേക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിലധികവും നിഷേധിക്കപ്പെടുന്നുണ്ട്. വീസാ ഫീസിലൂടെ വന്‍തുകയായി സര്‍ക്കാരിന്റെ ഖജനാവിലേയ്ക്കും ഒഴുകുന്നുണ്ട്.

വീസാ സംബന്ധമായ ജോലികള്‍ക്ക് (ഔട്ട്സോഴ്സിംഗ്) പ്രൈവറ്റ് സ്ഥാപനങ്ങളെയാണ് മുന്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മിക്കപ്പോഴും വീഴ്ച വരുത്തിരുന്നതായും നിരവധി പരാതികള്‍ ഇതിന്മേല്‍ ലഭിച്ചിരുന്നതായും ഇന്ത്യയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഉയര്‍ത്തിയിരുന്നു. നിയമം പ്രാബല്യത്തിലായാല്‍ തക്കകാരണം കൂടാതെ വീസാ നടപടികള്‍ക്ക് വീഴ്ചവരുത്തിയാല്‍ ഇത്തരം സ്ഥാപനങ്ങള്‍ അപേക്ഷകന് നഷ്ടപരിഹാരം വരെ നല്‍കേണ്ടി വരുമെന്ന നിബന്ധനയും പുതിയ പരിഷ്ക്കരങ്ങളില്‍ ഉണ്ടാവുമെന്നത് വിദേശപൌരത്വം നേടിയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്.

നിലവില്‍ ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും വീസാ ഓണ്‍ അറൈവല്‍ സമ്പ്രദായം നിലവിലുണ്ടെങ്കിലും പുതിയ പരിഷ്ക്കാരമായിരിക്കും കൂടുതല്‍ ജനപ്രീതി നേടുന്നതെന്നു കരുതാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ
ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ