• Logo

Allied Publications

Europe
ഇന്ത്യന്‍ മാമ്പഴം ; നിരോധനം നീക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമം
Share
ബ്രസല്‍സ്: ഇന്ത്യന്‍ മാമ്പഴത്തിന് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പെടുത്തിയിരുന്ന ഇറക്കുമതി നീക്കം എടുത്തുകളയാന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ശ്രമം തുടങ്ങി.

ഇതനുസരിച്ച് ഇന്ത്യയിലേക്ക് ഉന്നതതല ശാസ്ത്രസംഘത്തെ അയയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. ഇന്ത്യന്‍ വംശജനായ ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗം കീത്ത് വാസ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷിക കമ്മിഷണറെ സന്ദര്‍ശിച്ച് എത്രയും വേഗം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ മനംമാറ്റം. സംഘം സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കമ്മീഷന്റെ നിലപാട്.

ഇന്ത്യന്‍ മാമ്പഴത്തിന്റെ (അല്‍ഫോന്‍സോ) ഗുണനിലവാരം തീരെ മോശമാണെന്ന കണ്ടെത്തലാണ് ഇറക്കുമതി നിരോധനത്തിന്റെ കാരണം. നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടിയായ സാഹചര്യത്തില്‍ ഇന്ത്യയിലെ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ നടത്തിയേക്കും.

പ്രതിവര്‍ഷം ബ്രിട്ടനില്‍ മാത്രമായി 90 ശതമാനം മാങ്ങയാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 6 മില്യന്‍ പൌണ്ട് വിലവരുന്ന 16 മില്യന്‍ മാങ്ങകളാണ് ഇറക്കുമതി. ഈ മാങ്ങയുടെ ഉപയോഗം അത്രകണ്ട് വര്‍ധിച്ചപ്പോഴാണ് ഇയുവിന്റെ താത്കാലിക നിരോധനം. നിരോധനത്തിനെതിരെ ബ്രിട്ടനിലെ എംപിമാര്‍ രംഗത്തുവന്നിരുന്നു. എത്രയും വേഗം നിരോധന ഉത്തരവ് പിന്‍വലിക്കണമെന്ന് ബ്രിട്ടനിലെ മൊത്തവ്യാപാര കമ്പനി പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എന്തായാലും എംപി കീത്ത് വാസിന്റെ അഭ്യര്‍ഥനയ്ക്ക് ഫലമുണ്ടായേക്കും.

2010 ലും 2013 ലും യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാമ്പഴത്തിന്റെ ഗുണനിവാരം മെച്ചപെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മിക്കപ്പോഴും ഇയു മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നപ്പോഴാണ് ഇക്കഴിഞ്ഞ മേയ് ഒന്നുമുതല്‍ ഇറക്കുമതി പൂര്‍ണമായും നിരോധിച്ചത്. 2015 ഡിസംബര്‍ 31 വരെയാണ് നിരോധനം നിലനില്‍ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.