കൊളോണ്‍: ജര്‍മന്‍ മലയാളി നിര്‍മിച്ച ട്രാന്‍സ്ലേറ്റഡ് ലൈവ്സ് എന്ന ഡോക്കുമെന്ററി ചിത്രത്തിന്റെ ജര്‍മനിയിലെ പ്രഥമ പ്രദര്‍ശനം ജൂണ്‍ ഒന്നിന് (ഞായര്‍) വൈകുന്നേരം 6.30 ന് കൊളോണ്‍ നൊയേ മാര്ക്ക്റ്റിലെ റൌെട്ടന്സ്ട്രൌഷ് ജോസ്റ് മ്യൂസിയം ഓഡിറ്റേറാറിയത്തില് നടക്കും. മേയ് 31ന് ആരംഭിച്ച കൊളോണിലെ ഇന്ത്യന്‍ വാരത്തോടനുബന്ധിച്ച്് (കിറശമി ണലലസ) കൊളോണ്‍ കേരള സമാജത്തിന്റെയും ബോണ്‍ ആസ്ഥാനമായുള്ള ഇന്തോജര്‍മന്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം.
ഹാര്‍വെസ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജര്‍മന്‍ പ്രവാസിയും സാംസ്കാരിക പ്രവര്‍ത്തകനുമായ മാത്യു ജോസഫ് നിര്‍മിച്ച ഡോക്കുമെന്ററി ദീര്‍ഘനാളുകള്‍ കൊണ്ട് കേരളത്തിലും ജര്‍മനിയിലുമായാണ് ചിത്രീകരിച്ചത്. പ്രമുഖ സാഹിത്യകാരന് സക്കറിയ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശ്സത മാധ്യമ പ്രവര്‍ത്തകയായ ഷൈനി ജേക്കബ് ബെഞ്ചമിന്‍ ആണ്. ദയാഭായിയെക്കുറിച്ചുള്ള 'ഒറ്റയാള്‍' എന്ന ഡോക്കുമെന്ററിക്ക് ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഷൈനിയോടൊപ്പം മലയാള ചലച്ചിത്രരംഗത്തെ പ്രഗത്ഭരും സാങ്കേതിക വിദഗ്ധരുമായ അജിത്കുമാര്‍ (എഡിറ്റിംഗ്), ശിവകുമാര്‍ (കാമറ), ഹരികുമാര്‍ (സൌണ്ട് എന്‍ജിനിയര്‍), ശശികുമാര്‍ (വിവരണം) തുടങ്ങിയവരാണ് ചേരുവകള്‍ ചേര്‍ത്തത്. ജര്‍മനിയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തനത്തിനൊപ്പം പുസ്തക രചനയിലും തല്പരനായ ജോസ് പുന്നാംപറമ്പിലാണ് ഡോക്കുമെന്ററിയുടെ തീം കണ്‍സള്‍ട്ടന്റ്.
ഫ്രാങ്ക്ഫര്‍ട്ടില്‍ ജൂണ്‍ 15 ന് (ഞായര്‍) വൈകുന്നേരം ആറിനാണ് പ്രദര്‍ശനം. ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം. വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം തികച്ചും സൌജന്യമായിരിക്കും.
സ്ഥലം: സെന്റ് അന്റോണിയൂസ് ചര്‍ച്ച്, അലക്സാണ്ടര്‍ സ്ട്രാസ 25, 60489 ഫ്രാങ്ക്ഫര്‍ട്ട്/റ്യോഡല്‍ഹൈം. (ട.അിീിശൌ ഇവൌൃരവ,അഹലഃമിറലൃൃമലൈ 25,60489 എൃമിസളൌൃ/ഞലീറലഹവലശാ).
അറുപതുകളില്‍ ആരംഭിച്ച മലയാളികളുടെ ജര്‍മനിയിലേക്കുള്ള കുടിയേറ്റത്തിന് അമ്പതു വര്‍ഷം തികയുകയാണ്. യുദ്ധംകൊണ്ടു തകര്‍ന്നുപോയ ഒരു യൂറോപ്യന്‍ രാജ്യത്തിലേക്ക് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ നഴ്സിംഗ് പഠിച്ചും പഠിക്കാതെയും നഴ്സിംഗ് തൊഴിലിനായി പള്ളികളുടെയും വൈദികരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ജര്‍മനിയിലേയ്ക്കു കുടിയേറുകയും ഇവിടെ വന്നശേഷം സാവധാനം തങ്ങളുടെ ജീവിതം കെട്ടിപെടുക്കുകയും ചെയ്തത് ഒരസാധാരണ സംഭവം എന്ന വിശേഷണം ഇക്കാര്യത്തിന് എന്നും പ്രവാസിസമൂഹം കല്‍പ്പിക്കപ്പെടുന്നു.
സാമൂഹ്യമായും സാംസ്കാരികമായുള്ള വ്യത്യാസം, തികച്ചും അപരിചിതമായ ഭാഷ, ദേശം, കഠിനമായ കാലാവസ്ഥ, ഭക്ഷണം, സ്വന്തം ചുറ്റുപാടുകളില്‍ നിന്നും ബന്ധുമിത്രാദികളില്‍ നിന്നുമൊക്കെ മാറി നില്‍ക്കേണ്ടി വരുന്ന അവസ്ഥ, ഏകാന്തത ഇങ്ങനെ ഒട്ടേറെ പ്രതികൂലമായ ഘടകങ്ങള്‍ ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. എങ്കിലും എത്തിചേര്‍ന്ന രാജ്യത്തുതന്നെ തുടരാനും ഇവിടുത്തെ സാംസ്കാരികവും സാമൂഹ്യവുമായ രമ്യഭൂമിയില് വേരുകളുറപ്പിക്കാനുമുള്ള അവരുടെ ശ്രമം ഏറെ വിജയം കൈവരിക്കുകയും ചെയ്തു എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ ഡോക്കുമെന്ററി.
ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഇത്തരമൊരു ജര്‍മന്‍ പ്രവാസം അരനൂറ്റാണ്ടു പിന്നിടുന്ന അവസരത്തില്‍ അനന്യവും അസാധാരണവുമായ ഈ കുടിയേറ്റത്തെക്കുറിച്ചുള്ള ഒരു ഡോക്കുമെന്ററി പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇതിന്റെ അണിയറ ശില്‍പ്പികള്‍. 'വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങള്‍' (ഠൃമിഹെമലേറ ഘശ്ല) എന്ന പേരിലുള്ള ഈ ചിത്രം ജര്‍മന്‍/ കുടിയേറ്റത്തിന്റെ പ്രവാസത്തിന്റെ തുടക്കം, അതിനു കാരണക്കാരായി പ്രവര്‍ത്തിച്ച കത്തോലിക്കാസഭ, പുരോഹിതന്മാര്, സഹനവും അതിജീവനവും പരീക്ഷണങ്ങളും നിറഞ്ഞ പ്രവാസത്തിന്റെ ആദ്യകാലങ്ങള്‍, പുതിയ കാലത്തോടും ജീവിതത്തോടുമുള്ള സഹവര്‍ത്തിത്വം ഇങ്ങനെ ഒട്ടേറെ മനുഷ്യരിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും കഥപറയുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 75 മിനിറ്റാണ്.
അരനൂറ്റാണ്ടിനു മുമ്പുള്ള കേരളീയ ജീവിതത്തെയും അക്കാലത്തെ യുദ്ധാനന്തര യൂറോപ്പിന്റെ അതിജീവനശ്രമങ്ങളെയും ചിത്രം അടയാളപ്പെടുത്തുന്നു. പ്രവാസികളുടെ ഓര്‍മകളിലൂടെ, അവര്‍ കടന്നുപോയ അനിതര സാധാരണമായ ജീവിതഘട്ടങ്ങളിലൂടെ, അനന്തര തലമുറയുടെ സ്വത്വപരമായ പ്രശ്നങ്ങളിലൂടയുമെല്ലാം ഒരു സമൂഹത്തെയും അതിന്റെ ചരിത്രത്തെയും മനസിലാക്കാനുള്ള ഈ ശ്രമം ആധുനിക കാലത്തെ പ്രവാസത്തെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മവും നീതിപൂര്‍വകവുമായ ഒരന്വേഷണമാവുന്നു.
കൊളോണിലും ഫ്രാങ്ക്ഫര്‍ട്ടിലും സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലേക്ക് മലയാളികളെയും കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സംഘാടകര്‍ സാദരം ക്ഷണിക്കുന്നു.
കൊളോണ്‍: ഞമൌലിേൃമൌരവഖീലങൌെേലൌാെ, ഇമലരശഹശലിൃ.7779,50676 ഗീലഹി.
ഫ്രാങ്കഫ്രര്ട്ട്: ട.അിീിശൌ ഇവൌൃരവ,അഹലഃമിറലൃൃമലൈ 25,60489 എൃമിസളൌൃ/ഞലീറലഹവലശാ).
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|