• Logo

Allied Publications

Europe
യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ യൂറോ വിരുദ്ധരുടെ ഭൂകമ്പം
Share
ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒന്നാമതും സോഷ്യലിസ്റ്റുകള്‍ തൊട്ടു പിന്നാലെയുമൊക്കെ ഫിനിഷ് ചെയ്തെങ്കിലും, തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ വിജയം നേടിയത് യഥാര്‍ഥത്തില്‍ യൂറോ വിരുദ്ധരാണ്.

യൂറോ വിരുദ്ധരുടെ വിവിധ സംഘടനകള്‍ ഏകോപനമില്ലാതെ മത്സരിച്ചിട്ടും ആകെ 129 സീറ്റുകള്‍ പാര്‍ലമെന്റില്‍ സ്വന്തമാക്കി. യൂറോപ്യന്‍ യൂണിയനുള്ളില്‍ ഐക്യത്തിന്റെ സങ്കല്‍പ്പത്തിനും പൊതു കറന്‍സിക്കുള്ള പിന്തുണയ്ക്കും ഇടിവു തട്ടുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റിനുള്ളില്‍ നിന്ന് യൂറോപ്യന്‍ യൂണിയനെയും യൂറോയെയും എതിര്‍ക്കുക എന്നതാണ് യൂറോ വിരുദ്ധരുടെ തന്ത്രം. ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഇത്രയധികം സീറ്റ് കിട്ടിയത് രാഷ്ട്രീയ ഭൂകമ്പം തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നു.

തീവ്ര വലതുപക്ഷ പാര്‍ട്ടികളില്‍പ്പെടുന്ന ഫ്രഞ്ച് നാഷണല്‍ ഫ്രന്റും (മറീനെ ലീ പെന്റ്, 14 % വോട്ടു നേടി) യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയും(നിഗേല്‍ ഫരാഗ്, 12 % വോട്ടുനേടി) വന്‍ നേട്ടമുണ്ടാക്കിയ കുടിയേറ്റ വിരുദ്ധരുടെ കൂട്ടത്തില്‍പ്പെടുന്നു. മൂന്നു പ്രധാന സെന്‍ട്രിസ്റ് ബ്ളോക്കുകള്‍ സീറ്റ് ഗണ്യമായി കുറയുകയും ചെയ്തു.

ഇയുവിലെ 28 അംഗരാജ്യങ്ങളില്‍ നിന്നായി 400 മില്യന്‍ വോട്ടറന്മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മൊത്തം 43.1 മാത്രമാണ് പോളിംഗ് ശതമാനം. ആകെയുള്ള 751 സീറ്റിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ യാഥാസ്ഥിതികളുടെ സഖ്യം 212 സീറ്റുകളും (28.23%), സോഷ്യലിസ്റ് സഖ്യം 186 സീറ്റുകളും(24.77%), ലിബറന്മാര്‍ 70 സീറ്റുകളും (9.32%), ഗ്രീന്‍ 55 സീറ്റുകളും (7.32 %) ആണ് നേടിയത്.

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റി പാര്‍ട്ടി യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജര്‍മനിയില്‍ നിന്നുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍, പാര്‍ട്ടിക്കുള്ള ജനപിന്തുണയില്‍ ഗണ്യമായ കുറവു വന്നത് ചാന്‍സലര്‍ പാര്‍ട്ടിയെ ആശങ്കയിലാക്കി.

കഴിഞ്ഞ തവണ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് രാജ്യത്തു നിന്നുള്ള ഭൂരിപക്ഷം സീറ്റുകള്‍ സ്വന്തമാക്കിയ സിഡിയു സി എസ് യു സഖ്യത്തിന് ഇക്കുറി 35.3 ശതമാനം വേട്ടാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം ഇത് 41.5 ശതമാനമായിരുന്നു.

അതേസമയം, നിയോ നാസി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനി മൂന്നു ലക്ഷം വോട്ട് നേടിയത് മിതവാദികള്‍ക്കിടയില്‍ ആശങ്കയ്ക്കു കാരണമാകുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനമാണിത്. 751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഒരു സീറ്റും ഇവര്‍ നേടി.

ഭരണസഖ്യത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 27.3 ശതമാനം വോട്ട് നേടി കരുത്തു കാട്ടി. കഴിഞ്ഞ യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ ഇത് 20.8 ശതമാനം മാത്രമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.