• Logo

Allied Publications

Europe
ടിപ്പു സുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലം ചെയ്തു; വില 1.42 കോടി രൂപ
Share
ലണ്ടന്‍: ശ്രീരാമന്റെ നാമം ആലേഖനംചെയ്ത ടിപ്പുസുല്‍ത്താന്റെ സ്വര്‍ണമോതിരം ലണ്ടനില്‍ ലേലംചെയ്തു. 41.2 ഗ്രാം തൂക്കംവരുന്ന മോതിരം 1.42 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്. ദേവനാഗിരി ലിപിയില്‍ റാം എന്നാണ് മോതിരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ലേല കമ്പനിയായ ക്രിസ്റീസിന്റെ വെബ് സൈറ്റിലൂടെയാണ് ലേലം നടന്നത്. ലേലം പിടിച്ചയാളുടെ പേരു രഹസ്യമാക്കിയിരിക്കുകയാണ്. കമ്പനി നിശ്ചയിച്ച മൂല്യത്തിന്റെ പത്തിരട്ടി തുക നല്‍കിയാണ് ഇയാള്‍ മോതിരം സ്വന്തമാക്കിയത്.

ലണ്ടനില്‍ സൂക്ഷിച്ചിരുന്ന മോതിരം 19ാം നൂറ്റാണ്ടില്‍ വെല്ലസ്ളിയുടെ അനന്തരവളെ വിവാഹം ചെയ്ത ഫിറ്റ്സ്റോയ് സോമര്‍സെറ്റ് എന്ന സൈനിക തലവന് വിവാഹ സമ്മാനമായി നല്‍കി. പിന്നീട് സോമര്‍സെറ്റിന്റെ പൌത്രന്റെ മകന്‍ ഫിറ്റ്സ്റോയ് ജോണിന്റെ കൈവശമായിരുന്നു ഈ മോതിരം. അദ്ദേഹമാണ് ഇത് ലേലത്തിന് നല്‍കിയത്.

1799 ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനിക്കെതിരെ നടത്തിയ യുദ്ധത്തില്‍ ടിപ്പുവിന്റെ വിരലിലുണ്ടായിരുന്ന മോതിരമാണിത്. 1799 മേയ് നാലിന് ശ്രീരംഗപട്ടണം യുദ്ധത്തില്‍ വച്ചായിരുന്നു ടിപ്പു കൊല്ലപ്പെത്. അന്നു കൊല്ലപ്പെട്ട ടിപ്പുവിന്റെ വിരലില്‍ നിന്ന് വെല്ലിംഗ്ടണ്‍ ഡ്യൂക്കായിരുന്ന ആര്‍തര്‍ വെല്ലസ്ലിയാണ് ഈ മോതിരം ഊരിയെടുത്ത് ബ്രിട്ടനില്‍ എത്തിച്ചത്. മൈസുര്‍ കടുവയെന്നറിയപ്പെട്ടിരുന്ന ടിപ്പുസുല്‍ത്താന്‍ പതിനേഴ് വര്‍ഷമാണ് മൈസൂര്‍ ഭരിച്ചത്. മൈസൂറിലേയ്ക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം ചെറുത്തു നിന്ന ടിപ്പു ഒടുവില്‍ ബ്രിട്ടീഷുകാരുടട തോക്കിനു മുന്നില്‍ വീരചരമം പ്രാപിക്കുകയായിരുന്നു.

ഒരു മുസ്ലിം പടത്തലവന്‍ ധരിച്ചിരുന്ന സ്വര്‍ണമോതിരം നേടിയ സായിപ്പ് മോതിരം ലണ്ടനില്‍ കൊണ്ടുപോയി വിശകലനം ചെയ്തപ്പോഴാണ് റാം എന്ന നാമം അതിലുണ്ടെന്നു മനസിലായത്. അതുകൊണ്ടുതന്നെ ഒരമൂല്യ വസ്തുവായി ഈ മോതിരം കണക്കാക്കപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ