• Logo

Allied Publications

Europe
ഭാഷാ സാഗരം നീന്തിക്കടന്ന മലയാളി ആന്‍ണി പുത്തന്‍പുരയ്ക്കല്‍
Share
വിയന്ന: ഏഴു ഭാഷാസാഗരങ്ങള്‍ നീന്തിക്കടന്ന് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുമായി വിനീതനായി ഒരു പ്രവാസി മലയാളിയെത്തുന്നു. ഒസ്ട്രിയന്‍ മലയാളികള്‍ക്കേവര്‍ക്കും പ്രിയങ്കരനായ രാമപുരം പുത്തന്‍പുരയ്ക്കല്‍ അഗസ്റിന്റെയും അന്നക്കുട്ടിയുടെയും മകന്‍ ആന്റണി പുത്തന്‍പുരയ്ക്കലാണ് മലയാളികളുടെ അഭിമാനമായി മാറുന്നത്.

രാമപുരത്തു ജനിച്ച അദ്ദേഹത്തിന്റെ കുടുംബം ചെറുപ്പത്തില്‍ തന്നെ ഇടുക്കിയിലേക്കു കുടിയേറി. സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ പാറത്തോടില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും ബാംഗളൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്ന് ഇംഗ്ളീഷ്സൈക്കോളജി ബിരുദവും കരസ്ഥമാക്കിയ ആന്റണി ഉപജീവനാര്‍ഥം 1984ല്‍ ഓാസ്ട്രിയയിലേക്ക് പറന്നു.

ഹൈറേഞ്ചുകാരന്‍ ആന്റണി യൂറോപ്പില്‍ എത്തുമ്പോള്‍ വിചാരിച്ചിരുന്നില്ല അടുത്ത തലമുറയ്ക്ക് തന്റെ മാതൃഭാഷയായ മലയാളം പഠിപ്പിക്കുവാന്‍ ഇത്രയേറെ കഷ്ടപ്പെടേണ്ടി വരുമെന്ന്. കാരണം ആന്റണിക്കു രണ്ടു മക്കളുണ്ടായി അവര്‍ പഠിച്ചു തുടങ്ങിയപ്പോള്‍ നാവില്‍ നിന്നു ജര്‍മന്‍ഭാഷ മാത്രം വന്നു തുടങ്ങി. ജര്‍മന്‍ ഭാഷയിലെ വാക്കുകള്‍ക്ക് തുല്യമായ മലയാളം വാക്കുകള്‍ തേടിയുള്ള അദ്ദേഹത്തിന്റെ ജൈത്രയാത്ര അവിടെ ആരംഭിച്ചു.

ഓരോ വാക്കുകളും അതിന്റെ മലയാളം അര്‍ഥങ്ങളും അദ്ദേഹം പേപ്പറില്‍ എഴുതിവച്ച് കുട്ടികളെ പഠിപ്പിച്ചു. അന്ന് പ്രവാസിക്കുട്ടികള്‍ ഓസ്ട്രിയയില്‍ ജര്‍മന്‍ മലയാളം പറഞ്ഞിരുന്ന കാലഘട്ടത്തില്‍ ബാലകൈരളി എന്ന മലയാളം സ്കൂളിന് ആന്റണി ജന്മം നല്‍കി.

തന്റെ കുട്ടികള്‍ വളര്‍ന്നു വലുതായപ്പോഴും അര്‍ഥങ്ങള്‍ തപ്പിയുള്ള യാത്ര അദ്ദേഹം നിര്‍ത്തിയില്ല. കുട്ടികള്‍ക്കുവേണ്ടി തുടങ്ങിയ ആ എഴുത്ത് അങ്ങനെ തുടര്‍ന്നുകൊണ്േടയിരുന്നു. കുടുംബാഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ ഉപദേശിച്ചു. എഴുതിക്കൂട്ടിയ പേപ്പറുകള്‍ ബുക്കായി പ്രസിദ്ധീകരിക്കുവാന്‍. അങ്ങനെ ചരിത്രത്തിലാദ്യമായി ഇംഗ്ളീഷ്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനീഷ്, ഫ്രഞ്ച്, ഹിന്ദി, മലയാളം എന്നീ ഏഴു ഭാഷകളിലെ 24,000 വാക്കുകള്‍ അടങ്ങുന്ന സചിത്ര നിഘണ്ടു പിറവിയെടുത്തു.

നിത്യജീവിതത്തില്‍ ആവശ്യമായ നിരവധി വാക്കുകളും ചിത്രങ്ങളും അടങ്ങിയ ഈ നിഘണ്ടു ഭാഷാ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകരിക്കും.

ജീവിതത്തിലെ പ്രാരാബ്ദങ്ങളുമായി പ്രവാസി മലയാളികള്‍ നെട്ടോട്ടമോടുമ്പോള്‍ പഠിക്കുവാനോ വായിക്കുവാനോ ഭൂരിപക്ഷം പേര്‍ക്കും സാധിക്കാറില്ല.പലരും തങ്ങളുടെ കഴിവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഇടയില്‍ വ്യത്യസ്തനായി ആന്റണി പുത്തന്‍പുരയ്ക്കന്‍ മാറുന്നു.

2012 യുഎന്നില്‍ നിന്നും വിരമിച്ച ആന്റണി മുഴുവന്‍ സമയവും എഴുത്തിനും വായനയ്ക്കും വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഭാര്യ മേരി. മക്കള്‍ ജെനി,ജോളിന്‍. മേയ് 16ന് വിയന്നയിലെ 22ാമത്തെ ജില്ലയിലാണ് നിഘണ്ടുവിന്റെ പ്രകാശനം. ആദ്യ കോപ്പി ഓസ്ട്രിയന്‍ എംപി ആലേവ് കോറൂണ്‍ ആദ്യ പ്രതി ദീപക്ക് ഓജയ്ക്ക് നല്‍കി നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട