• Logo

Allied Publications

Europe
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയാകും
Share
ന്യൂഡല്‍ഹി: 2020 ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയായി മാറുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് അവകാശപ്പെട്ടു.

336 മില്യന്‍ ആഭ്യന്തര യാത്രക്കാരെയും 41 മില്യന്‍ അന്താരാഷ്ട്ര യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം വികാസം പ്രാപിക്കാന്‍ അപ്പോഴേയ്ക്ക് ഇന്ത്യയുടെ എയര്‍പോര്‍ട്ട് സംവിധാനങ്ങള്‍ക്കു സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഒമ്പതാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യ. രാജ്യത്തെ വാണിജ്യ വിമാനങ്ങളുടെ എണ്ണം നാനൂറില്‍നിന്ന് ആയിരമായി വര്‍ധിക്കുമെന്നും ഇന്ത്യന്‍ ഏവിയേഷന്‍ 2014 ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പറഞ്ഞു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് എയര്‍പോര്‍ട്ട് മേഖലയില്‍ 12.1 ബില്യന്‍ ഡോളറിന്റെ സ്വകാര്യ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള എയര്‍പോര്‍ട്ടുകളുടെ നവീകരണത്തിനും പുതിയവയുടെ നിര്‍മാണത്തിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഇത്തരത്തിലുള്ളൊരു കുതിപ്പ് ലോകരാഷ്ട്രങ്ങള്‍ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.