• Logo

Allied Publications

Europe
മലയാളിക്ക് അഭിമാനിക്കാം; ബ്രിട്ടനില്‍ മലയാളത്തിന് എട്ടാം സ്ഥാനം
Share
ലണ്ടന്‍: ആഗോളതലത്തില്‍ കുടിയേറിയിരിക്കുന്ന മലയാളികള്‍ക്ക് അഭിമാനിക്കും. ബ്രിട്ടനിലെ ഭാഷകളില്‍ മലയാളത്തിന് എട്ടാം സ്ഥാനം.

ബിട്ടനിലെ മുന്‍നിര ദിനപത്രം ഡെയിലി മെയില്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ മലയാളഭാഷ ശരവേഗത്തില്‍ വളരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.ബ്രിട്ടനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു തയാറാക്കിയിരിയ്ക്കുന്നത്.

ബ്രിട്ടനിലെ സ്കൂളുകളില്‍ പ്രചാരം നേടുന്ന പത്ത് വിദേശഭാഷകളുടെ പട്ടികയില്‍ എട്ടാംസ്ഥാനം മലയാള ഭാഷ നേടിയിരിയ്ക്കുന്നത്. ഈ പട്ടികയില്‍ ഇടം നേടിയ ഏക ഏഷ്യന്‍ ഭാഷയും മലയാളമാണെന്ന വസ്തുത മലയാളത്തെ ഏറെ ശ്രേഷ്ഠമാക്കുന്നു.മലയാളത്തിനു പുറമെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ ഭാഷകളാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനം റൊമേനിയ, രണ്ടാം സ്ഥാനം ലാത്വിയാ, ഹംഗറി(മൂന്ന്), ബള്‍ഗേറിയ(നാല്), സ്ളോവാക്കിയ(അഞ്ച്), ലിത്വാനിയ(ആറ്), ചെക്ക് റിപ്പബ്ളിക്(ഏഴ്), റഷ്യ(ഒന്‍പത്), പോളിഷ്(പത്ത്) എന്നിങ്ങനെയാണ് പട്ടികയിലെ രാജ്യങ്ങളുടെ സ്ഥാനം.

ബ്രിട്ടനിലെ മുഖ്യഭാഷ ഇംഗ്ളീഷ് ആണെങ്കിലും ഈ ഭാഷ സംസാരിക്കാത്ത സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം 2008 നും 2012 നുമിടയ്ക്ക് മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഇംഗ്ളീഷ് സംസാരിക്കാത്തതുമൂലം പലയിടങ്ങളിലും അധ്യാപകര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു.

ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം വ്യാപകമായതിന്റെ പരിണിതഫലമാണ് ഇംഗ്ളീഷിനെ വെട്ടി പ്രാദേശിക ഭാഷകള്‍ മുന്നേറുന്നുവെന്നാണ് ഇംഗ്ളീഷുകാരുടെയും അഭിപ്രായം.

ബ്രിട്ടനിലെ ഒന്‍പത് സ്കൂളുകളില്‍ ഒന്നിലെങ്കിലും കുട്ടികള്‍ സംസാരിക്കുന്നത് പ്രാദേശിക ഭാഷയാണ്. ഇത്തരക്കാരുടെ രണ്ടാം ഭാഷയായി മാറിയിരിക്കുന്നത് അന്താരാഷ്ട്ര ഭാഷയായ ഇംഗ്ളീഷാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.