• Logo

Allied Publications

Europe
കൊച്ചിയിലും തിരുവനന്തപുരത്തും ജര്‍മന്‍ വീസ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Share
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി ആരംഭിച്ച ജര്‍മന്‍ വീസാ ഫെസിലിറ്റേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി മിഷായേല്‍ സ്റൈനര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പുതിയ ഓഫീസുകള്‍ (വിഎഫ്എസ്) പ്രവര്‍ത്തനം ആരംഭിച്ചത്. കൊച്ചിയിലെ എംജി റോഡിലും തിരുവനന്തപുരത്ത് ടെക്നോ പാര്‍ക്കിലുമാണ് പുതിയ ഓഫീസുകള്‍.

മാര്‍ച്ച് 14 ന്(വെള്ളി) രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജര്‍മന്‍ അംബാസഡര്‍ മിഷായേല്‍ സ്റൈനര്‍, ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബാംഗളൂരിലെ ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ യോണ്‍ റോഡേ, തിരുവനന്തപുരം എംപിയും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍, വിഎസ്എഫ് സൌത്ത് ഏഷ്യന്‍ റീജണല്‍ തലവന്‍ വിശാല്‍ ജെയ്റാത്ത് എന്നിവര്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ വഴി വീസ അപേക്ഷ നല്‍കുന്നവര്‍ക്കുള്ള അഭിമുഖം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ കേരളത്തിലെ വീസ സെന്ററുകളില്‍ ലഭ്യമായിരിക്കും. ജര്‍മനിയില്‍ പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും പുതിയ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രയോജനപ്പെടും

ജര്‍മനിയിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഇത്തരം ഓഫീസുകള്‍ ആരംഭിച്ചതെന്നു സ്റൈനര്‍ പറഞ്ഞു. പോയ വര്‍ഷം ബാംഗളൂരിലെ സെന്ററില്‍നിന്ന് വീസയ്ക്ക് 30,000 പേര്‍ അപേക്ഷിച്ചതില്‍ പത്തു ശതമാനം മലയാളികളായിരുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കൂടാതെ ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേയ്ക്ക് ഉപരിപഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ഷംതോറും 20 ശതമാനത്തിന്റെ വര്‍ധനവ് കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ജര്‍മനിയും തമ്മില്‍ വിദ്യാഭ്യാസം, സാംസ്കാരികം, വ്യാപാരം എന്നീ മേഖലയിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും തിരുവനന്തപുരത്തും വീസാ കേന്ദ്രങ്ങള്‍ തുറന്നത്.

ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി വിദേശ വിദ്യാര്‍ഥികള്‍ ജര്‍മനിയിലേയ്ക്കു കുടിയേറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും ചെറിയൊരു ശതമാനം മാത്രമാണ് എത്തുന്നത്. ഏതാണ്ട് ആറായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് ഇപ്പോള്‍ ജര്‍മനിയില്‍ പഠനത്തിനായി എത്തിയിട്ടുള്ളത്. ജര്‍മനിയില്‍ വിദ്യാഭ്യാസം പരിപൂര്‍ണമായും സൌജന്യമായിരുന്നിട്ടും (ചില സര്‍വകലാശാലകള്‍ സെമസ്റര്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്) വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയിലെ എല്ലാ സര്‍വകലാശാലകളും സംവരണവും നല്‍കുന്നുണ്ടെന്നും കോണ്‍സല്‍ ജനറല്‍ റോഡെ പറഞ്ഞു. മികച്ച അക്കാഡമിക് യോഗ്യതയുള്ളവരെയാണ് ബിരുദ, ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ നിശ്ചയിക്കുന്നത്. ഒട്ടുമിക്ക കോഴ്സുകള്‍ക്കും ഇംഗ്ളീഷില്‍ പഠനം നടത്താനുള്ള സൌകര്യവും യൂണിവേഴ്സിറ്റികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മന്‍ ഭാഷയില്‍ പരിജ്ഞാനം ഉണ്ടാകുന്നത് പഠനത്തിനും സ്വൈര്യ ജീവിതവും കൂടുതല്‍ എളുപ്പമാവും.

ഇവിടെയെത്തി ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം കഴിഞ്ഞാല്‍ ഇവിടെത്തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ഐടി,എന്‍ജിനിയറിംഗ് വിദഗ്ധര്‍ക്ക് ഈ മേഖലകളില്‍ ജോലിക്കായി അപേക്ഷിക്കാം. പഠനത്തിനു ശേഷം 18 മാസം ജോലി അന്വേഷക വീസാ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ കാലയളവിനുള്ളില്‍ ജോലി കണ്ടുപിടിച്ച് വീസാ പ്രകിയകള്‍ മാറ്റിയാല്‍ മതിയാവും.

നിലവില്‍ ജര്‍മനി വിദഗ്ധ തൊഴിലാളികളുടെ അഭാവത്തില്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ജര്‍മന്‍ നിയമം അനുസരിച്ച് തൊഴില്‍ വൈദഗ്ധ്യത്തോടൊപ്പം അക്കാഡമിക് ലെവലിലുള്ള (ബിടു പരീക്ഷ) ജര്‍മന്‍ ഭാഷാ പരീക്ഷയും പാസായിരിക്കണം. എന്‍ജിനിയറിംഗ്, കമ്യൂണിക്കേഷന്‍, മാനേജ്മെന്റ്, ഐടി, മെഡിക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ നിരവധി ഒഴിവുകള്‍ ഉണ്ടായിരിക്കെ ഭാഷപരിജ്ഞാനവും തൊഴില്‍ വൈദഗ്ധ്യവുമനുസരിച്ച് ജര്‍മനിയില്‍ ജോലി തേടാവുന്നതാണ്.

കൊച്ചിയിലെ വിഎസ്എഫ് ഓഫീസ്: (ടലരീിറ എഹീീൃ ട & ഠ അൃരമറല, ഗൌൃശൌുമഹഹ്യ ൃീമറ, ഞമ്ശുൌൃമാ, ഇീരവശി 682015).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ