• Logo

Allied Publications

Europe
സ്വീഡിഷ് വീസ ഭേദഗതി വിദേശ ഗവേഷണ വിദ്യാര്‍ഥികള്‍ സ്വാഗതം ചെയ്യുന്നു
Share
സ്റോക്ക്ഹോം: വിദേശികളായ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷത്തെ ഗവേഷണത്തിനു ശേഷം പെര്‍മനന്റ് റസിഡന്‍സ് അനുവദിക്കാനുള്ള സ്വീഡിഷ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിദേശികള്‍ക്കിടയില്‍ ഹാര്‍ദവമായ വരവേല്‍പ്പ്.

സ്വീഡനില്‍ സേവനമനുഷ്ഠിക്കുന്ന അന്താരാഷ്ട്ര ഗവേഷകരുടെ സംഘടനകളാണ് ഇതിനായി ലോബിയിംഗ് നടത്തിയത്. ബില്‍ ലീഗല്‍ കൌണ്‍സിലിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്ന് മൈഗ്രേഷന്‍ മന്ത്രി തോബിയാസ് ബില്‍സ്ട്രോം. നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമാണോ ബില്‍ എന്ന് ഉറപ്പാക്കുന്നത് കൌണ്‍സിലിന്റെ ചുമതലയാണ്. അതിനുശേഷമാണ് ഇതു പാര്‍ലമെന്റില്‍ വോട്ടിനിടുക.

ഇപ്പോഴത്തെ നിബന്ധനയനുസരിച്ച് വിദേശികള്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി പത്തു ദിവസത്തിനുള്ളില്‍ സ്വീഡനില്‍ ജോലി നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജ്യം വിട്ടു പോകണം. എന്നാല്‍ പുതിയ നിയമം പ്രാബല്യമായാല്‍ ഉന്നതപഠനത്തിനായി രാജ്യത്തെത്തുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് രാജ്യത്തു താമസമുറപ്പിക്കാനും ജോലി തേടാനും സഹായകമാവും. ഇന്ത്യയില്‍ നിന്നും ഒട്ടനവധി വിദ്യാര്‍ഥികള്‍ സ്വീഡനില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി കുടിയേറുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.