• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ആദ്യമായി ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ തുടങ്ങുന്നു. ഈ ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് 'ഈസി പാസ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആദ്യപടിയായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ വണ്‍ ഹാള്‍ 'സി'ല്‍ ആണ് ഈ ഈസി പാസ് സിസ്റ്റം തുടങ്ങുന്നത്. ഒരു മാസത്തിനകം ഈ സിസ്റ്റം എയര്‍പോര്‍ട്ടിലെ മറ്റ് എല്ലാ ടെര്‍മിനല്‍ ഹാളുകളിലും തുടങ്ങുമെന്ന് ജര്‍മന്‍ ബുണ്ടസ് പോലീസ് അറിയിച്ചു. ഈ ഈസി പാസ് സിസ്റ്റം യൂറോപ്യന്‍ യൂണിയന്‍ പൌരത്വമുള്ളവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.

ഈ സിസ്റ്റം ഉപയോഗിക്കുന്നതിന് ഇലക്ട്രോണിക് ബിയോമെട്രിക് പാസ്പോര്‍ട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. യാത്രക്കാരന്‍ ആദ്യം ഒരു കണ്‍ട്രോള്‍ കവാടത്തിലൂടെ കടന്ന് പോകുമ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന കാമറാ ഈ യാത്രക്കാരന്റെ ഫോട്ടോ എടുക്കും. അതിനുശേഷം ഇമിഗ്രേഷന്‍ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കണ്‍ടോള്‍ സ്ക്രീനില്‍ പാസ്പോര്‍ട്ടിന്റെ ഫോട്ടോ പേജ് വയ്ക്കുക. ഈ കണ്‍ടോള്‍ സ്ക്രീനില്‍ നിന്നും യാത്രക്കാരന്റെ ഫോട്ടോ, പോകേണ്ട രാജ്യത്തേക്കുള്ള വീസ, മറ്റു വിവരങ്ങള്‍ എന്നിവ മിനിറ്റുകൊണ്ട് പരിശോധിച്ച് ഇമിഗ്രേഷന്‍ വാതില്‍ തുറന്ന് കൊടുക്കുന്നു. ഇങ്ങനെ ക്യൂവില്‍ നിന്ന് ജര്‍മന്‍ ബുണ്ടസ് പോലീസിന്റെ ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ ഒഴിവാക്കി തങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട വിമാനത്തില്‍ കയറാം.

ഈ പുതിയ ഈസി പാസ് സിസ്റ്റം ജര്‍മന്‍ ബുണ്ടസ് പോലീസിനും യാത്രക്കാര്‍ക്കും വളരെയേറെ സമയലാഭവും ജോലിഭാരവും കുറയ്ക്കുകയും ചെയ്യും. ഈ ഈസി പാസ് സിസ്റ്റം ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും എന്തെങ്കിലും പിഴവ് ഉണ്െടങ്കിലും ജര്‍മന്‍ ബുണ്ടസ് പോലീസിന്റെ സഹായം ലഭിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ