• Logo

Allied Publications

Europe
വിന്റര്‍ ഒളിമ്പിക്സില്‍ റഷ്യന്‍ മെഡല്‍ വസന്തത്തോടെ കൊടിയിറങ്ങി
Share
സോചി: വിന്റര്‍ ഒളിമ്പിക്സില്‍ ആതിഥേയരായ റഷ്യ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കഴിഞ്ഞ 17 ദിവസം നീണ്ട മല്‍സരങ്ങളില്‍ മെഡല്‍ നിലയില്‍ മുന്നിട്ടു നിന്ന ജര്‍മനിയെ പിന്‍തള്ളിയാണ് ഇരുപത്തിരണ്ടാം വിന്റര്‍ ഒളിമ്പിക്സില്‍ റഷ്യ ചാമ്പ്യന്മാരായത്. ഫെബ്രുവരി 23 ഞായറാഴ്ച വൈകിട്ട് നടന്ന സമാപനചടങ്ങില്‍ 2018 ലെ ആതിഥേയ രാജ്യമായ ദക്ഷിണ കൊറിയയ്ക്ക് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഹ് പതാകയും കൈമാറിയതോടെ ഇത്തവണത്തെ വിന്റര്‍ ഒളിംമ്പിക്സിന് ഔദ്യോഗികമായി തിരശ്ശീലയിട്ടു.

130 മിനിറ്റു നേരം നീണ്ടുനിന്ന സമാപനച്ചടങ്ങ് തികച്ചും വര്‍ണ്ണാഭമായി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉള്‍പ്പടെ പ്രമുഖരുടെ ഒരു നീണ്ട നിരതന്നെ ഗാലറിയുടെ മുന്നിലുണ്ടായിരുന്നു.ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിന്റര്‍ ഒളിംമ്പിംക്സ് എന്നു വിശേഷിപ്പിയ്ക്കപ്പെട്ട സോചി ഒളിംമ്പിക്സ് നിരവധി പ്രതികൂലസാഹചര്യങ്ങളെ തരണംചെയ്താണ് സാദ്ധ്യമാക്കിയത്. പ്രസിഡന്റ് പുടിന്റെ അ‘ിമാനപ്രശ്നമായിതന്നെ എടുത്താണ് മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കിയത്. ഒടുവില്‍ റഷ്യ മെഡല്‍ വസന്തം വിരിയിച്ച് ചാമ്പ്യന്‍പട്ടം നേടുകയും ചെയ്തു. എക്കാലത്തെയും വലിയ സുരക്ഷാ സന്നാഹവും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ തവണ വാന്‍കോവറില്‍ മൂന്നു സ്വര്‍ണം ഉള്‍പ്പെടെ 15 മെഡലുമായി പതിനൊന്നാം സ്ഥാനക്കാരായ റഷ്യയാണ് ഇക്കുറി 13 സ്വര്‍ണം, 11 വെള്ളി 9 വെങ്കലം ഉള്‍പ്പെടെ 33 മെഡലുകളുമായി ഒന്നാമതെത്തിയത്. നോര്‍വെ സ്വര്‍ണ്ണം11, വെള്ളി 5 വെങ്കലം 10 ഉള്‍പ്പടെ 26 മെഡലുമായി രണ്ടാമതും കാനഡ സ്വര്‍ണ്ണം 10, വെള്ളി 10, വെങ്കലം 5 ഉള്‍പ്പടെ 25 മെഡലുമായി മൂന്നാമതും ഫിനീഷ് ചെയ്തു.എന്നാല്‍ അമേരിക്ക 28 (9,7,12) മെഡലുകളുമായി നാലാം സ്ഥാനത്തും ഹോളണ്ട് 24 (8,7,9) അഞ്ചാം സ്ഥാനത്തും, ജര്‍മനി 19 ((,6,5) ആറാം സ്ഥാനത്തും നില്‍ക്കുന്നു. പട്ടികയിലെ ആദ്യത്തെ പത്തില്‍ സ്വിറ്റ്സര്‍ലണ്ട് (7), ബലാറൂസ് (8), ഓസ്ട്രിയ (9), ഫ്രാന്‍സ്(10) സ്ഥാനം പിടിച്ചു.

എണ്‍പത്തിയെട്ടു രാജ്യങ്ങള്‍ പങ്കെടുത്ത വിന്റര്‍ ഒളിമ്പിന്റെ മെഡല്‍ നില പട്ടികയില്‍ ഒടുവിലത്തെ സ്ഥാനക്കാര്‍ കസസ്ഥാനാണ്. ഒരു വെങ്കലം നേടിയാണ് അവര്‍ ഇരുപത്തിയാറാമത്തെ സ്ഥാനക്കാരായത്.

ബ്രിട്ടന്‍ നേടിയത് പത്തൊമ്പതാം സ്ഥാനം മാത്രമാണെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിന് ഒപ്പമെത്താന്‍ അവര്‍ക്കായി.ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് ബ്രിട്ടന്‍ നേടിയത്. ജര്‍മനി മെഡല്‍ വേട്ടയില്‍ ആദ്യമൊക്കെ മുന്നിട്ടു നിന്നുവെങ്കലും പല ഇനങ്ങളിലും കാര്യമായി വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് പിന്‍തള്ളപ്പെട്ടു. ഇതിനിടെ ഉത്തേജക മരുന്നിന്റെ പിടിയില്‍പ്പെട്ട ജര്‍മന്‍കാരിയെ അയോഗ്യയാക്കുകയും ചെയ്തു.

കരിങ്കടല്‍ത്തീരത്തുള്ള സോചി നഗരത്തില്‍ 2900 അത്ലറ്റുകളാണ് പതിനഞ്ച് ഇനങ്ങളിലായി മാറ്റുരച്ചത്. ഇക്കാലമത്രയും നടത്തിയിട്ടുള്ള മൊത്തം വിന്റര്‍ ഒളിമ്പിക്സുകള്‍ക്ക് ചെലവായതിനെക്കാള്‍ വലിയ തുകയാണ് ഈ ഒറ്റ ഗെയിംസിനായി റഷ്യ ചെലവാക്കിയത്, 30 ബില്യന്‍ പൌണ്ട്.

സുരക്ഷാ ഭീഷണികളും മനുഷ്യാവകാശ പ്രശ്നങ്ങളും തയാറെടുപ്പുകളിലെ കാല താമസവും അടക്കമുള്ള പ്രശ്നങ്ങളാല്‍ കലുഷിതമായ സംഭവങ്ങളെ അതിജീവിച്ചാണ് സോചിയെ മല്‍സരത്തിനായി പൂര്‍ണസജ്ജമാക്കിയത്. ഇക്കാരണത്താല്‍ തന്നെ വിന്റര്‍ ഒളിംമ്പിക്സ് റഷ്യയുടെ ഒരു വന്‍ വിജയംതന്നെ എന്നു നിരീക്ഷകര്‍ വിധിയെഴുതി. ഫെബ്രുവരി ഏഴിന് നടന്ന ഉദ്ഘാനച്ചടങ്ങില്‍ ഇന്‍ഡ്യ പങ്കെടുത്തിരുന്നു. മാര്‍ച്ച്പാസ്റില്‍ ഇന്‍ഡ്യന്‍ പതാകയില്ലാതെ പങ്കെടുത്ത മൂന്നംഗടീമില്‍ ഹിമാന്‍ഷു താങ്കുര്‍, നദീം ഇക്ബാല്‍, ശിവ കേശവന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. വ്യക്തിഗത ഇനങ്ങളിലാണ് മത്സരിച്ച ഇവര്‍ ആദ്യറൌണ്ടില്‍തന്നെ പുറത്താവുകയും ചെയ്തു.

ഇന്‍ഡ്യയുടെമേല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) സസ്പെന്‍ഷന്‍ ഉണ്ടായിരുന്നതിനാലാണ് ഇന്ത്യന്‍ പതാക സോചിയില്‍ ഉയരാതിരുന്നത്. 2012 ഡിസംബറില്‍ രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു നല്‍കിയ വിലക്ക് ഈ വര്‍ഷം ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയില്‍ നീക്കിയത് ഇന്‍ഡ്യയുടെ ആത്മാ‘ിമാനം വീണ്ടും ഉയര്‍ത്താനായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ