• Logo

Allied Publications

Europe
ജര്‍മനിയില്‍ പുതിയ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: 1970 കളില്‍ ജര്‍മന്‍ ഗവേഷണടെക്നോളജി മന്ത്രാലയം 70 മില്യണ്‍ ജര്‍മന്‍ മാര്‍ക്ക് മുടക്കി വേഗതയിലും സുഖപ്രദമായും യാത്ര ചെയ്യാന്‍ വികസിപ്പിച്ചെടുത്തതാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍. ആദ്യ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ 1985 ല്‍ ഗുട്ടസ്ലോഹാം റുട്ടില്‍ 317 കിലോമീറ്റര്‍ സ്പീഡില്‍ പരീക്ഷണ ഓട്ടം നടത്തി. 1991 മുതല്‍ ബോണ്‍, ഹംബൂര്‍ഗ്, മൈന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റട്ട്ഗാര്‍ട്ട്, മ്യൂണിക് നഗരങ്ങളെ ബന്ധിപ്പിച്ച് ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ ഒന്നാം മോഡല്‍ വണ്ടികള്‍ 160 മുതല്‍ 300 കിലോമീറ്റര്‍ സ്പീഡില്‍ പല റൂട്ടുകളിലും ഓടിത്തുടങ്ങി.

ഏറ്റവും പുതിയ ഇന്റര്‍സിറ്റി ട്രെയിന്‍ സീരിയല്‍ മൂന്നില്‍ ഒരു എയര്‍ക്രാഫിറ്റിലെ മിക്കവാറും എല്ലാ സൌകര്യങ്ങളും ഉണ്ട്. സെക്കന്റ് ക്ളാസില്‍ ചരിച്ച് വയ്ക്കാവുന്ന വലിയ ലെതര്‍ പോസ്റ്ററിംഗ് സീറ്റുകള്‍, ഇന്റര്‍നെറ്റ് സൌകര്യം, വളരെ നല്ല മൊബൈല്‍ ലഭ്യത, കംപാര്‍ട്ട്മെന്റില്‍ വലിയ ടിവി സ്ക്രീന്‍, ഇലക്ട്രിസിറ്റി പ്ളഗുകള്‍, ആഹാരം സീറ്റുകളിലോ, റസ്റ്ററന്റ് കമ്പാര്‍ട്ട്മെന്റിലോ കഴിക്കാനുള്ള സൌകര്യം എന്നിവ ലഭ്യമാണ്. ഫസ്റ്റ് ക്ളാസിലെ സീറ്റുകള്‍ ബെഡ്പോലെ നിവര്‍ത്താം. ഈ പുതിയ ഇന്റര്‍സിറ്റി ട്രെയിനുകള്‍ മിനിമം 230 കിലോമീറ്റര്‍ സ്പീഡില്‍ മിക്ക പ്രധാന റൂട്ടുകളിലും ഉടന്‍ ഓടി തുടങ്ങുന്നു.

കഴിഞ്ഞ വര്‍ഷം 2013 ല്‍ 19373 മില്യണ്‍ യൂറോ ആണ് ജര്‍മന്‍ റെയില്‍വേയുടെ മൊത്ത വരുമാനം. ജര്‍മന്‍ റെയില്‍വേയില്‍ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ 3,00,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഈ വരുമാനത്തില്‍ കൂടുതല്‍ ഭാഗം ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസില്‍ നിന്ന് ലഭിക്കുന്നു. ജര്‍മന്‍ ഹൈവേകളിലെ തെരക്കേറിയതും പല സമയങ്ങളിലും ട്രാഫിക് ജാമുകള്‍ ഉള്ളതുമായ യാത്രകള്‍ ഒഴിവാക്കി സുഖപ്രദമായ യാത്രകള്‍ക്ക് ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനുകളുടെ ഉപയോഗം പ്രയോജനപ്രദമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ