• Logo

Allied Publications

Europe
ഇടാത്തി വിവാദം: ജേഷ്ഠസഹോദരന്‍ തോമസ് മാധ്യമങ്ങള്‍ക്കു മുന്നില്‍
Share
ബര്‍ലിന്‍: മലയാളിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സെബാസ്റ്യന്‍ ഇടാത്തി ഉള്‍പ്പെട്ട ചൈല്‍ഡ് പോര്‍ണോഗ്രഫി കേസ് ജര്‍മനിയിലെ വിശാല ഭരണ മുന്നണിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതരത്തില്‍ വളരുന്നു. ഇടാത്തിയെ കേസില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, സിഎസ്യു പ്രതിനിധിയായ കൃഷി മന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡറിക് രാജിവച്ചിരുന്നു.

എസ്പിഡിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ഓപ്പര്‍മാനാണ് ഇപ്പോള്‍ സമ്മര്‍ദത്തിലായിരിക്കുന്നത്. ഇടാത്തി ഉള്‍പ്പെട്ട പ്രശ്നത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം പാര്‍ലമെന്ററി നേതാവ് ഓപ്പര്‍മാന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ആവശ്യമുയരുന്നു.

സഖ്യ രൂപീകരണ സമയത്ത് എത്തിച്ചേര്‍ന്ന ധാരണകളുടെ ലംഘനമാണ് എസ്പിഡി നടത്തിയിരിക്കുന്നതെന്ന് സിഎസ്യുവിന്റെ ആരോപണം. ഇടാത്തി ഉള്‍പ്പെട്ട പ്രശ്നത്തെക്കുറിച്ച് ഓപ്പര്‍മാന് നേരത്തെ തന്നെ വിവരം ധരിപ്പിച്ചിട്ടും ഓപ്പര്‍മാന്‍ തെളിവുകള്‍ കൈമാറിയില്ലെന്ന് ആരോപണം നിലനില്‍ക്കുന്നു.

ഇതിനിടെ ഫ്രെഡറിക്കിനെ എസ്പിഡിയാണ് രാജിക്കു നിര്‍ബന്ധിതനാക്കിയതെന്നും അതിനു പ്രതികാരം ചെയ്യണമെന്നുമുള്ള ആവശ്യങ്ങള്‍ സിഎസ്യുവില്‍ രഹസ്യമായി ഉയര്‍ന്നുതുടങ്ങി. ഇടാത്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്കു കൈമാറാതിരുന്ന എസ്പിഡി നേതൃത്വത്തിന്റെ നിലപാടിനെതിരായ പ്രതിഷേധം ശക്തമായിട്ടുമുണ്ട്.

ഇതിനിടെ ചൈല്‍ഡ്പോര്‍ണോ ആരോപണങ്ങളിലൂടെ ജര്‍മനിയില്‍ വന്‍ വിവാദമായിരിക്കുന്ന രാജിവച്ച ജര്‍മന്‍ മലയാളി എംപി സെബാസ്റ്യന്‍ ഇടാത്തിയുടെ ജേഷ്ഠസഹോദരന്‍ തോമസ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി.

പോയവര്‍ഷത്തെ ക്രിസ്മസ് വേളയില്‍ സഹോദരന്‍ തോമസ് അനുജന്‍ സെബാസ്റ്യനെ കണ്ടിരുന്നതായിട്ടാണ് തോമസ് വെളിപ്പടുത്തുന്നത്. ഡിസംബര്‍ 21 ന് ഇരുവരുമായി കൂടിക്കണ്ടിരുന്നുവെന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചുവെന്നും തോമസ് പറയുന്നു. അന്നത്തെ കൂടിക്കാഴ്ചയില്‍ എംപി സ്ഥാനം രാജിവയ്ക്കുന്ന കാര്യം തോമസുമായി പങ്കുവച്ചുവെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്നും സെബാസ്റ്യന്‍ പറഞ്ഞതായി തോമസ് വെളിപ്പെടുത്തി. നല്ലതുപോലെ ആലോചിച്ചെടുക്കേണ്ട തീരുമാനം ആണിതെന്ന് തോമസ് അനുജനെ ഉപദേശിച്ചതായും പറഞ്ഞു.

ഹാനോവറില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മനേജരാണ് നാല്‍പ്പത്തിയൊന്‍പതുകാരനായ തോമസ് ഇടാത്തി. അറുപതുകളില്‍ ജര്‍മനിയില്‍ കുടിയേറിയ ആലപ്പുഴ ചേര്‍ത്തല കണ്ണങ്കര സ്വദേശി ഇടത്തിപ്പറമ്പില്‍ മാത്യുവിന്റെയും ജര്‍മന്‍കാരി ആനിയുടെയും മക്കളാണ് തോമസും സെബാസ്റ്യനും. ഇവരുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ