• Logo

Allied Publications

Europe
ഇടാത്തി വിവാദം: ജര്‍മന്‍ കൃഷി മന്ത്രി രാജിവച്ചു
Share
ബര്‍ലിന്‍: ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ രാജിവച്ച ജര്‍മന്‍ മലയാളി പാര്‍ലമെന്റ് അംഗം സെബാസ്റ്യന്‍ ഇടാത്തി വിവാദവുമായി ബന്ധപ്പെട്ട് മെര്‍ക്കല്‍ മന്ത്രിസഭയിലെ കൃഷിമന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രീഡ്രിഷ് (56) രാജിവച്ചു. മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഫ്രീഡ്രിഷ് ക്രിസ്റ്യന്‍ സേഷ്യലിസ്റ് യൂണിയന്റെ നോമിനിയാണ്.

തെളിവുകള്‍ ഒതുക്കാന്‍ കൂട്ടുനിന്ന മന്ത്രി ഫ്രീഡ്രിഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി ഒട്ടും കൂസാതെ രാജിക്കാര്യം നിരസിച്ചെങ്കിലും ഭരണമുന്നണിക്ക് തലവേദനയാവുകയും രാജി അനിവാര്യമാവുകയും ചെയ്തു.

മെര്‍ക്കല്‍ പാര്‍ട്ടിയായ സിഡിയുവിന്റെ സഹോദര പാര്‍ട്ടിയുടെ (സിഎസ്യു) നോമിനിയായ ഇദ്ദേഹം ഇടാത്തിയെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന പുതിയ ആരോപണം മന്ത്രിയെ വീഴ്ത്തി. മന്ത്രിക്കെതിരെ ജര്‍മന്‍ കുറ്റാന്വേഷണ പോലീസ് (ബികെഎ) മേധാവി ആരോപണവുമായി രംഗത്തുെ വന്നിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ബികെഎ ഇടാത്തിക്കെതിരെയുള്ള വിവരങ്ങള്‍ ശേഖരിച്ച് മന്ത്രിക്ക് കൈമാറിയിരുന്നുവെന്ന ഇപ്പോഴത്തെ വെളിപ്പെടുത്തലാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.

അന്ന് ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ എസ്പിഡി പാര്‍ട്ടി ചീഫും ഇപ്പോഴത്തെ ഉപചാന്‍സലറും സൂപ്പര്‍ മിനിസ്ററുമായ സീഗ്മാര്‍ ഗാബ്രിയേല്‍, നിലവിലെ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മയര്‍, എസ്പിഡി പാര്‍ട്ടിയുടെ പാര്‍ലമെന്ററി കക്ഷി നേതാവ് തോമസ് ഓപ്പര്‍മാന്‍ എന്നിവരുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെങ്കിലും എല്ലാവരും അന്ന് മൌനം പാലിച്ചതാണ് ഇപ്പോള്‍ മന്ത്രിയേയും എസ്പിഡി പാര്‍ട്ടിയെയും വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്. മെര്‍ക്കലിന്റെ കൂട്ടുകക്ഷി മുന്നണി ഭരണത്തിലെ വന്‍പാര്‍ട്ടിയാണ് ഇടാത്തി ഉള്‍പ്പെടുന്ന എസ്പിഡി.

ചൈല്‍ഡ് പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ട അന്വേഷണമാണെന്ന് ഹാനോവറിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ ജോര്‍ഗ് ഫ്രോയ്ലിഷിന്റെ തെളിവു നിരത്തിയുള്ള വെളിപ്പെടുത്തല്‍ ഇടാത്തിക്ക് തിരിച്ചടിയാവുന്നു.

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഒരു കനേഡിയന്‍ കമ്പനിയില്‍ നിന്നു കെഡ്രിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയെന്ന പുതിയ ആരോപണവും ഇടാത്തിക്കെതിരെ ഉയര്‍ന്നത് വീണ്ടും പോലീസിന്റെ അന്വേഷണത്തിലാണ്. കനേഡിയന്‍ കമ്പനിയില്‍നിന്നു ഒന്‍പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും 2005 ഒക്ടോബര്‍ 21നും 2010 ജൂണ്‍ 18 നും ഇടയില്‍ വാങ്ങിയിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എംപിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു.

ഇത്രയുമായിട്ടും തനിക്കെതിരായ ആരോപണങ്ങള്‍ ഇടാത്തി പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്യുന്നത്. തന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ നിയമവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളില്‍ നിറയുന്ന ഇടാത്തിയുടെ പേരില്‍ ജര്‍മന്‍ രാഷ്ട്രീയം കത്തുകയാണ്. പക്ഷെ ഇതുവരെ ഭരണസാരഥ്യം വഹിക്കുന്ന ചാന്‍സലര്‍ മെര്‍ക്കല്‍ ഇതിനെപ്പറ്റി യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇനിയും ഇടാത്തിയുടെ പേരില്‍ ആരുടെയൊക്കെ സ്ഥാനങ്ങള്‍ തെറിക്കുമെന്ന ഭീതിയിലാണ് ജര്‍മന്‍ രാഷ്ട്രീയ നേതാക്കള്‍. അതേ ഒരു രാഷ്ട്രീയ സുനാമി വിതച്ച് സെബാസ്റ്യന്‍ ഇടാത്തി ജര്‍മന്‍ രാഷ്ട്രീയം കൊഴുപ്പിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.