• Logo

Allied Publications

Americas
എഡി മുത്തശി‌യു‌ടെ ജന്മദിനം ആഘോഷമാക്കി കാലിഫോർണിയ നഗരം
Share
കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് എഡി സെക്കരെല്ലി. 1908 ഫെബ്രുവരി അഞ്ചിന് ജനിച്ച എഡി മുത്തശിയുടെ 116ാം പിറന്നാളാഘോഷം കാലിഫോർണിയയിലെ വില്ലിറ്റ്‌സ് നഗരത്തിനു മറക്കാനാവാത്ത അനുഭവമായി.

കനത്ത ശീതക്കാറ്റിനെ വകവയ്ക്കാതെ നഗരനിവാസികളൊന്നാകെ ആഘോഷത്തിന് ഒത്തുകൂടി. നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. പൂക്കളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച വാഹനങ്ങൾ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. കലാകാരന്മാരുടെ സംഗീതവിരുന്നും ഒരുക്കി.

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്നതിനു പുറമെ ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി എന്ന ബഹുമതിക്കും അർഹയാണ് എഡി. വിവാഹിതയായ എഡിക്ക് ഒരു മകളുണ്ടായിരുന്നു.

പ്രിയപ്പെട്ടവരുടെ വിയോഗത്തിന്‍റെയും ഡിമെൻഷ്യയുടെയും വേദനകൾ അഭിമുഖീകരിക്കുമ്പോഴും എഡി സന്തോഷവതിയാണ്. 104ാം വയസിൽ നൃത്തം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രാദേശിക പത്രത്തിലൂടെ അവർ ഒരു നൃത്ത പങ്കാളിയെ തേടിയിരുന്നു.

ദീർഘായുസിന്‍റെയും സന്തോഷകരമായ ജീവിതത്തിന്‍റെയും രഹസ്യമെന്തെന്നു ചോദിച്ചപ്പോൾ സ്വാഭാവികനർമത്തിൽ "റെഡ് വൈൻ' എന്നാണു മുത്തശി പറഞ്ഞത്. വില്ലിറ്റ്സ് നഗരത്തിലെ ഹോളി സ്പിരിറ്റ് റെസിഡൻഷൽ കെയർ ഹോമിലാണ് മുത്തശിയുടെ ഇപ്പോഴത്തെ താമസം.

ഹൂസ്റ്റണിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു.
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സൈപ്രസ് സ്റ്റേഷൻ ഡ്രൈവിൽ തിങ്കളാഴ്ച രാത്രി നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
ഒക്‌ലഹോമയിൽ തടവുകാരൻ ജയിൽ ചാടി.
ഒക്‌ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്‍ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പോലീസ് സഹായം തേടി.
യുഎസിലെ ശിക്ഷ ഇളവിൽ സ്ത്രീ തടവുകാർ കുറവ്.
വാഷിംഗ്‌ടൺ: കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം യുഎസിലെ ജയിലുകളിൽ നിന്നും ധാരാളം തടവുകാർ പ്രസിഡന്‍റിന്‍റെ ശിക്ഷ ഇളവ
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ: ചങ്ങല ഇടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്.
വാഷിംഗ്ടൺ: അമേരിക്കയിൽനിന്നു തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസ്
കള്ളും കരിമീനും രുചിക്കാൻ അമേരിക്കൻ സഞ്ചാരികൾ കുമരകത്ത്.
കുമരകം: അമേരിക്കയിൽനിന്ന് കേരളം കാണാനെത്തിയ 12 അംഗസംഘം കുമരകം ഒന്നാം നമ്പർ ഷാപ്പിലെത്തി കള്ള