• Logo

Allied Publications

Americas
റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പൗരോഹിത്യ രജതജൂബിലി നിറവില്‍
Share
ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ ഏഴാമത്തെ വികാരിയും ഫൊറോനായുടെ കീഴില്‍ എക്സ്റ്റണ്‍ കേന്ദ്രമായുള്ള സെന്‍റ് സെബാസ്റ്റ്യന്‍സ് മിഷന്‍റെ മൂന്നാമത്തെ ഡയറക്ടറുമായി നവംബര്‍ അഞ്ചിന് ചുമതലയേറ്റ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പൗരോഹിത്യ ശുശ്രൂഷയുടെ കര്‍മനിരതമായ 25 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

ഈ മാസം അഞ്ചിന് ഇടവകജനങ്ങളും കൈക്കാരന്മാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും അള്‍ത്താര ശുശ്രൂഷകളും പുതുതായി നിയമിതനായ ദാനവേലില്‍ അച്ചന് ഹൃദ്യമായ വരവേല്‍പ്പു നല്‍കി.

ദിവ്യബലിയര്‍പ്പണത്തിനുമുന്‍പ് കൈക്കാരന്മാര്‍ ബൊക്കെ നല്‍കി സ്വീകരിക്കുകയും ഇടവകയുടെ ഹാര്‍ദ്ദമായ സ്വാഗതം ആശംസിക്കുകയും അച്ചന്‍റെ പുതിയ അജപാലനദൗത്യത്തിനു എല്ലാവിധ മംഗളങ്ങളും നേരുകയും ചെയ്തു.

ജോര്‍ജ് അച്ചന്‍ മുഖ്യകാര്‍മികനായും ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. ജോസ് വരിക്കപ്പള്ളി എന്നിവര്‍ സഹകാര്‍മുകരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ വിശ്വാസികളൊന്നടങ്കം പങ്കുചേര്‍ന്നു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍, മതബോധന ഡയറക്ടര്‍, ചെറുപുഷ്പ മിഷന്‍ ലീഗ് നാഷണല്‍ ഡയറക്ടര്‍ എന്നീ നിലകളിലുള്ള ഭരണപരമായ നിസ്വാര്‍ത്ഥ സേവനത്തോടൊപ്പമാണിപ്പോള്‍ ഒരു ഫൊറോനാ ദേവാലയത്തിന്‍റെ ഫുള്‍ടൈം വികാരിയായി ജൂബിലി നിറവിലായിരിക്കുന്ന ജോര്‍ജ് അച്ചന്‍ ചുമതലയേറ്റിരിക്കുന്നത്.

പാലാ രൂപത‌യ്ക്കുവേണ്ടി 1998 ഡിസംബര്‍ 30നു ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ജോര്‍ജ് ദാനവേലില്‍ അച്ചന്‍ കോട്ടയം ജില്ലയിലെ മുട്ടുചിറ ഫൊറോനായുടെ കീഴിലുള്ള ആയാംകുടി (അല്‍ഫോന്‍സാപുരം) സെന്‍റ് അല്‍ഫോന്‍സാ പള്ളി ഇടവകാംഗമാണ്‌.



പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി, തിരുപട്ടം സ്വീകരിച്ച ജോര്‍ജ് ദാനവേലില്‍ അച്ചന്‍ പാലാ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായും ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്‍റെ സെക്രട്ടറിയായും സെമിനാരി അധ്യാപകനായും സേവനമനുഷ്ഠിച്ചു.

റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രൈസ്തവമതബോധനം, കുട്ടികളുടെ വിശ്വാസപരിശീലനം എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടുകൂടി ദൈവശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്‌ (Doctor of Sacred Theology Latin: Sacrae Theologiae Doctor STD) നേടിയശേഷം കാക്കനാട് സെന്‍റ് തോമസ്മൗണ്ട് ആസ്ഥാനമായുള്ള സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡല്‍ കമ്മീഷന്‍റെ സെക്രട്ടറിയായി ആറ് വര്‍ഷങ്ങള്‍ സേവനം ചെയ്തു.

വൈദികനായി 18 വര്‍ഷങ്ങളിലെ നിസ്തുല സേവനത്തിനുശേഷം 2017 ല്‍ അമേരിക്കയിലെത്തിയ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ബിഷപ്പ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ് മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ കീഴില്‍ രൂപതാ കാര്യാലയത്തിലും വിവിധ ഇടവകകളിലുമായി ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.

2018 ല്‍ രൂപതയുടെ മതബോധനഡയറക്ടറായി ചുമതലയേറ്റ ദാനവേലില്‍ അച്ചന്‍ വിശ്വാസപരിശീലന പാഠ്യപദ്ധതി നവീകരിക്കുന്നതിലും പാഠപുസ്തകങ്ങള്‍ ക്രമാനുഗതമായി പരിഷ്‌കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

അല്‍മായര്‍ക്ക്, വിശിഷ്യാ മതാധ്യാപകര്‍ക്ക് ദൈവശാസ്ത്രപഠനം സാധ്യമാക്കുന്നതിനായി വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ചിക്കാഗോ മാര്‍ത്തോമ്മാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേറ്റര്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി രൂപതാതലത്തില്‍ വളരെ വിജയകരമായി നടന്നുവരുന്ന ദൈവവചന ബൈബിള്‍ ക്വിസ് പ്രോഗ്രാം ഡയറക്ടര്‍ എന്നീ നിലകളിലും രൂപത ചാന്‍സലര്‍, മതബോധന ഡയറക്ടര്‍, മിഷന്‍ലീഗ് ഡയറക്ടര്‍ എന്നീ പദവികള്‍ക്കൊപ്പംതന്നെ അച്ചന്‍ സേവനം ചെയ്യുന്നു.

രൂപതാ ചാന്‍സലര്‍ ആയതിനാൽ രൂപതയുടെ പ്രസിദ്ധീകരണങ്ങളുടെ ചുമതലയും ദാനവേലില്‍ അച്ചനാണ്‌. നാലു പുസ്തകങ്ങളും ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ഇരുനൂറില്‍പരം ലേഖനങ്ങളും ബൈബിള്‍ പണ്ഡിതനും വാഗ്മിയും കൂടിയായ ദാനവേലിലച്ചന്‍റെ സ്വന്തമായുണ്ട്.

ഹൂസ്റ്റണിൽ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു.
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സൈപ്രസ് സ്റ്റേഷൻ ഡ്രൈവിൽ തിങ്കളാഴ്ച രാത്രി നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
ഒക്‌ലഹോമയിൽ തടവുകാരൻ ജയിൽ ചാടി.
ഒക്‌ലഹോമ: ക്ലാര വാൾട്ടേഴ്സ് കമ്യൂണിറ്റി കറക്ഷൻ സെന്‍ററിൽ നിന്ന് ജയിൽ ചാടിയ തടവുകാരനെ കണ്ടെത്താൻ പോലീസ് സഹായം തേടി.
യുഎസിലെ ശിക്ഷ ഇളവിൽ സ്ത്രീ തടവുകാർ കുറവ്.
വാഷിംഗ്‌ടൺ: കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം യുഎസിലെ ജയിലുകളിൽ നിന്നും ധാരാളം തടവുകാർ പ്രസിഡന്‍റിന്‍റെ ശിക്ഷ ഇളവ
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ: ചങ്ങല ഇടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്.
വാഷിംഗ്ടൺ: അമേരിക്കയിൽനിന്നു തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസ്
കള്ളും കരിമീനും രുചിക്കാൻ അമേരിക്കൻ സഞ്ചാരികൾ കുമരകത്ത്.
കുമരകം: അമേരിക്കയിൽനിന്ന് കേരളം കാണാനെത്തിയ 12 അംഗസംഘം കുമരകം ഒന്നാം നമ്പർ ഷാപ്പിലെത്തി കള്ള