• Logo

Allied Publications

Americas
ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
Share
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് ഓണാഘോഷങ്ങൾ വിപുലമായി നടത്തി.

പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിഷപ് ജോയി ആലപ്പാട്ട് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. 50 വർഷങ്ങൾ പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ സ്ഥാപക പ്രസിഡന്‍റ് പ്രഫ. കെ. എസ്. ആന്‍റണി ഓണാഘോഷത്തിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചു.



അസോസിയേഷന്‍റെ 30ാമത്തെ പ്രസിഡന്‍റായ തനിക്ക് അസോസിയേഷന്‍റെ ആദ്യ പ്രസിഡന്‍റിനോടൊപ്പം ഈ വർഷത്തെ ഓണം ആഘോഷിക്കുവാൻ സാധിച്ചത് ഒരു ധന്യ മുഹൂർത്തമായി കരുതുന്നുവെന്ന് ജോഷി വള്ളിക്കളം അഭിപ്രായപ്പെട്ടു.

കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളി, ഫോമ നാഷനൽ വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ഫൊക്കാന വിമൻസ് ഫോറം ചെയർ ബ്രിജീറ്റ് ജോർജ് എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ചു.

ഈ വർഷം മികച്ച വിഡയം നേടി‌യ ഹൈസ്ക്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് യോഗത്തിൽ വച്ച് വിതരണം ചെയ്തു. വിജയികളെ ഡോ. സ്വർണ്ണം ചിറമേൽ പ്രഖ്യാപിക്കുകയും കാഷ് അവാർഡും ട്രോഫിയും നൽകി അനുമോദിക്കുകയും ചെയ്തു.



അസോസിയേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വീട് നിർമാണത്തിൽ സ്പോൺസേഴ്സ് ആയി വന്നവരേയും അനുമോദിച്ചു. ജോൺസൻ കണ്ണൂക്കാടനാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ടോം & സുനി വെട്ടിക്കാട്, അലക്സ് & അച്ചാമ്മ മരുവത്തറ, ആഗ്‌നസ് മാത്യു തെങ്ങുംമൂട്ടിൽ, സജി & ബിന്ദു തയ്യിൽ, റോയി & മിനി നെടുങ്ങോട്ടിൽ, ജയ്സൻ & ശാന്തി, വിവീഷ് ജേക്കബ് & ദീപ്തി, ഡോ. ബിനു & ഡോ. സിബിൾ ഫിലിപ്പ്, മോനു & ആനി വർഗീസ് എന്നിവരാണ് ഭവന നിർമാണത്തിന്‍റെ സ്പോൺസേഴ്സ് ആയത്.

ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടേയും അകമ്പടിയോടെ നടത്തിയ ഘോഷയാത്രയും അത്തപ്പൂക്കളവും മലബാർ കേറ്ററിംഗ് ഒരുക്കിയ ഓണസദ്യയും തിരുവാതിരയും നാടൻ കലാരൂപങ്ങളും നൃത്തങ്ങളും ഗാനങ്ങളുമടങ്ങിയ സന്ധ്യ ഗൃഹാതുരത്വമുണർത്തി.



മുൻ പ്രസിഡന്‍റുമാരായ പ്രഫ.കെ.എസ്. ആന്‍റണി, പി.ഒ. ഫിലിപ്പ്, എൻ. എം. മാത്യു, സ്റ്റാൻലി കളരിക്കമുറി, റോയി നെടുങ്ങോട്ടിൽ, ബന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, രഞ്ചൻ എബ്രാഹം, ലജി പട്ടരുമഠത്തിൽ ജോൺസൻ കണ്ണൂക്കാടൻ എന്നിവർ ആഘോഷങ്ങളിൽ സന്നിഹിതരായിരുന്നു.

ഷൈനി ഹരിദാസാണ് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചത്. ഡോ. സിബിൾ ഫിലിപ്പ്, ഡോ. റോസ് വടകര, വിവീഷ് ജേക്കബ്, ഡോ. സ്വർണ്ണം ചിറമേൽ, സാറാ അനിൽ, സജി തോമസ് എന്നിവർ കോർഡിനേറ്റേഴ്സ് ആയിരുന്നു.

മൈക്കിൾ മാണിപറമ്പിൽ, ലജി പട്ടരുമഠത്തിൽ, സാബു കട്ടപ്പുറം, സൂസൻ ചാക്കോ, ഫിലിപ്പ് പുത്തൻപുര, തോമസ് മാത്യു, കാൽവിൻ കവലയ്ക്കൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

ഫിലാഡൽഫിയയിൽ നിന്നുള്ള വിമാന സർവീസ്: ഓർമ ഇന്‍റർനാഷണൽ ശ്രമങ്ങൾക്ക് ഗ്രീൻ ഫ്ലാഗ്.
ഫിലാഡൽഫിയ: ഫിലാഡൽഫിയ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് കേരള റീജിയണിലേക്ക് ഖത്തർ എയർവെയ്സിന്‍റെയും എമിറേറ്റ്സ് എ
ജോസി കാരക്കാട്ടു ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ന്യൂയോർക്ക്: കാനഡ മലയാളി സമൂഹത്തിന്‍റെ പ്രതിനിധിയും ഫൊക്കാനയുടെ നേതാവുമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 2026 ഭര
നിക്കി ഹേലി ഉറച്ച് തന്നെ; 10 മില്യൺ ഡോളറിന്‍റെ പരസ്യ പ്രചാരണം ആരംഭിച്ചു.
സൗത്ത് കാരോലിന: റിപ്പബ്ലിക്കൻ പാർട്ടി‌യു‌ടെ പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ നീക്കങ്ങളുമായി നിക്കി ഹേലി.
ഫിലാഡൽഫിയ എക്യൂമെനിക്കൽ ക്രിസ്മസ് ഡേ ശനിയാഴ്ച.
ഫിലാഡൽഫിയ: ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്‍റെ 37ാമത് ക്രിസ്മസ് ഡേ ശനിയാഴ്ച ഉച്ചയ്ക്ക് രണ്
ഒക്‌ലഹോമയിൽ ഇരട്ടക്കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ഒക്‌ലഹോമാ: ഒക്‌ലഹോമാ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിന്‍റെ ശിക്