• Logo

Allied Publications

Europe
യുക്മ വള്ളംകളി: വനിതാ വിഭാഗത്തിൽ സ്കന്തോർപ്പ് വീണ്ടും ചാമ്പ്യന്മാർ
Share
റോഥർഹാം: മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ ചാമ്പ്യന്മാരാ‌യി.

അബർസ്വിത് മലയാളി അസോസിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും എൻഎംസിഎ നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് സ്കന്തോർപ്പ് വിജയത്തിലെത്തിയത്.

വഞ്ചിപ്പാട്ടിന്‍റെ താളങ്ങൾ മാറ്റൊലിക്കൊണ്ട് നിന്ന മാൻവേഴ്സ് തടാകത്തിൽ രാവിലെ 10 മുതൽ ആരംഭിച്ച മത്സരങ്ങൾ വ്ലോഗർ സുജിത് ഭക്‌തൻ ഫ്ലാഗ് ഓഫ് ചെയ്തു. യുക്മ ട്രോഫിക്ക് വേണ്ടി വൈകുന്നേരം നടന്ന ഫൈനൽ മത്സരത്തിന് മുമ്പായിട്ടാണ് വനിതകളുടെ പ്രദർശന മത്സരം നടത്തിയത്.

ഒന്നാം സ്ഥാനം നേടിയ സ്കന്തോർപ്പിന് യുക്മ ദേശിയ ജോയിന്‍റ് സെക്രട്ടറി സ്മിത തോട്ടം സുവർണ മെഡലുകളും ദേശിയ സമിതിയംഗം ജിജോ മാധവപ്പള്ളി ചുണ്ടൻവള്ളത്തിന്‍റെ ആകൃതിയിൽ തടിയിൽ തീർത്ത ട്രോഫിയും സമ്മാനിച്ചു.

രണ്ടാം സ്ഥാനത്തെത്തിയ അബർസ്വിത് ടീമിന് വേണ്ടിയുള്ള മെഡലുകൾ ദേശിയ വൈസ് പ്രസിഡന്‍റ് ലീനുമോൾ ചാക്കോയും ട്രോഫി യുക്മ യോർക്ക്ഷയർ & ഹംബർ റീജിയൻ പ്രസിഡന്‍റ് വർഗീസ് ഡാനിയലും സമ്മാനിച്ചു.

മൂന്നാം സ്ഥാനം നേടിയ നോട്ടിംഗ്‌ഹാം ടീമിനുള്ള മെഡലുകൾ യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയൻ സെക്രട്ടറി ജോബിൻ ജോർജും ട്രോഫി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്‍റ് ബിജു പീറ്ററും സമ്മാനിച്ചു.

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയും അനുബന്ധ കലാപരിപാടികളും ചരിത്ര വിജയമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാവർക്കും ദേശിയ സമിതിക്ക് വേണ്ടി പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, കേരളപൂരം വള്ളംകളി ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ നന്ദി അറിയിച്ചു.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു