• Logo

Allied Publications

Middle East & Gulf
സുഹൈൽ നക്ഷത്രം ഉദിക്കാറായി; കുവൈറ്റിൽ ചൂട് കുറയും
Share
കുവൈറ്റ് സിറ്റി: സുഹൈൽ നക്ഷത്രം മാനത്ത് തെളിയുന്നതോടെ രാജ്യത്ത് ചൂടിന് കുറവുണ്ടാകുമെന്ന് വിദഗ്ധർ. സെപ്റ്റംബർ നാലിന് സുഹൈൽ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടുമെന്ന് അൽ ഉജൈരി സയൻസ് സെന്‍റർ അറിയിച്ചു.

സുഹൈൽ നക്ഷത്രം തെളിയൽ രാജ്യത്ത് അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങുന്നതിന്റെയും ശരത് കാലം ആരംഭിക്കുന്നതിന്‍റെയും സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വേനലിന്‍റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവനും തെളിഞ്ഞുകാണുന്ന നക്ഷത്രമാണ് സുഹൈല്‍.

രാത്രിയിൽ തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നതാണ് സുഹൈൽ സീസണിന്‍റെ പ്രത്യേകത. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് സുഹൈൽ നക്ഷത്രം സ്ഥിതി ചെയ്യുന്നത്.

പൗരാണിക കാലം മുതൽ അറബികൾ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം കഴിയുന്നത് കണക്കാക്കുന്നത്. അറബ് രാജ്യങ്ങളിൽ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്.

കാലാവസ്ഥ മെച്ചപ്പെടുക, വെള്ളത്തിന് ചൂടിൽ കുറവ് വരുക, നിഴലിന്‍റെ നീളം കൂടുക, പകലിന്‍റെ ദൈർഘ്യം കുറഞ്ഞ് രാത്രിസമയം കൂടുക തുടങ്ങിയവ സുഹൈലിന്‍റെ ഉദയത്തോടെ സംഭവിക്കുന്ന പ്രകൃതിയിലെ ചില വ്യതിയാനങ്ങളാണ്.

അതുകൊണ്ടുതന്നെ സുഹൈൽ നക്ഷത്രത്തിന്‍റെ വരവിനെ ആശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. സിറിയസ് കഴിഞ്ഞാൽ ഏറ്റവും പ്രകാശമുള്ള നക്ഷത്രമാണ് സുഹൈൽ എന്നാണ് നിഗമനം. ഒക്ടോബർ പകുതിവരെ ഇത് മാനത്തുണ്ടാവും.

അബുദാബിയിൽ ഇന്ത്യ ഫെസ്റ്റിന് ഇന്ന് തുടക്കം.
അബുദാബി: ഇന്ത്യയുടെ വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളും രുചി മേളവും ഒരുക്കുന്ന ഇന്ത്യ ഫെസ്റ്റിന് ഇന്ന് തുടക്ക
സൗദിയിൽ വാഹനാപകടത്തിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു.
റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു.
നരേന്ദ്ര മോദി യുഎഇയിൽ എത്തി.
ദുബായി: ആഗോള കാലാവസ്ഥ ഉച്ചകോ‌ടിയിൽ (കോപ് 28) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തി.
യുഎഇ ദേശീയ ദിനാഘോഷം; അബുദാബി കെഎംസിസി വോക്കത്തോൺ ശനിയാഴ്ച.
അബുദാബി: 52ാമത് യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ദി
യുഎഇ ദേശീയ ദിനാഘോഷ പരിപാടികൾ യാബ് ലീഗൽ സർവീസസിൽ ആഘോഷിച്ചു.
ഷാർജ: യാബ് ലീഗൽ സർവീസസിന്‍റെ ആഭിമുഖ്യത്തിൽ യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കലാ സാംസ്കാരിക പരിപാടികൾ നടത്തി.