• Logo

Allied Publications

Europe
ജിപിഎൽ ക്രിക്കറ്റ് ടൂർണമെന്‍റിന് തു‌ടക്കം
Share
നോർത്താംപ്ടൺ: ജിപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജിപിഎൽ ക്രിക്കറ്റ് ടൂർണമെന്‍റ് ഗ്ലോബൽ ക്രിക്കറ്റിന്‍റെ ഭാഗമായി മാറി കഴിഞ്ഞു.

ഗ്ലോബൽ പ്രീമിയർ ലീഗും സമീക്ഷ യുകെയും കൈകോർത്ത് ആണ് ക്രിക്കറ്റ്‌ ടൂർണമെന്‍റ് നടത്തിയത്. ആദ്യ ജിപിഎൽ കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്‌സും രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും.

നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ടൂർണമെന്‍റിനായിരുന്നു.

ഗ്ലോബൽ ക്രിക്കറ്റിന്‍റെ ഭാഗമാകാൻ നടത്തിയ ആദ്യ ജിപിഎൽ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കുവാനായി യുകെയിലെ കരുത്തുറ്റ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്. 20ന് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നടന്ന ആദ്യ ജിപിഎൽ ക്രിക്കറ്റ് ടൂർണമെന്‍റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്.

രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ ടി10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫഷണൽ ക്രിക്കറ്റ് മത്സരത്തിന്‍റെ പ്രതീതിയാണ് കാണികളിൽ ഉള്ളവാക്കിയത്.

ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്‌കറും നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്‌സ് ഇലവനും കൊവെൻട്രിയിൽ നിന്നുള്ള റെഡ്‌സും ഓസ്‌ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് എയിലും കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡും നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ്, ദർഹമിൽ നിന്നുള്ള ഡിഎംസിസിയും ഗ്രൂപ്പ് ബിയിലുമായി ഏറ്റുമുട്ടി.

ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്‌സും രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്‌ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു.



ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്‌സും രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോൽപ്പിച്ച് നോർത്താംപ്ടൺ ഡക്‌സ് ഇലവനും ഫൈനലിൽ എത്തി.

കോവൻഡ്രി റെഡ്‌സും നോർത്താംപ്ടൺ ഡക്‌സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ ജിപിഎൽ കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്‌സിനായിരുന്നു.

ആദ്യ ജിപിഎൽ കപ്പ് നേടിയ കോവൻഡ്രി റെഡ്‌സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് ജിപിഎൽ ഡയറക്‌ടറായ അഡ്വ. സുഭാഷ് മാനുവലും ഐപിഎൽ താരം ബേസിൽ തമ്പിയും (ഹോട്ട്‌ലെെൻ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.

രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു.

സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു.

അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്‌ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്‍ണൻ ബാലനായിരുന്നു.

ആദ്യ ജിപിഎൽ മത്സരം നടന്ന ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ ജിപിഎൽ എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കും.

അഡ്വ. സുബാഷ് മാനുവൽ ജോർജും ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് ജിപിഎലിന്‍റെ പ്രധാന സംഘാടകർ.

എം. എസ് ധോണിയും സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്.

മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽഇഡി വാളും ലൈവ് കമന്‍ററിയും സ്വാദിഷ്‌ടമായ ഭക്ഷണവും ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ ജിപിഎൽ ക്രിക്കറ്റ് ടൂർണമെന്‍റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്‍റെ പ്രതീതി സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.

സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്‍റ് 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഞായറാഴ്ച നടന്ന വാര്‍ഷിക പൊതു
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി.
നോട്ടിംഗ്ഹാം: ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി‌.
ബർമിംഗ്ഹാം: സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം "ടോട്ട പുൽക്രാ' ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററ
ക്രിസ്മസ് ആൽബം "രാരീരം സദ്‌വാർത്ത' ഇന്ന് റിലീസ് ചെയ്യും.
ബർലിൻ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സ
കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ.
ലണ്ടൻ: ക്രിസ്മസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടു