• Logo

Allied Publications

Europe
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ 48 മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്ന് ഇറ്റലി
Share
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ഷെങ്കന്‍ വിസ കാത്തിരിപ്പ് സമയം ഇറ്റലിയും കുറയ്ക്കുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക്ക. ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഇറ്റലി പ്രതിജ്ഞാബദ്ധമാണന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ ഇറ്റലിയും നിലവില്‍ ധാരാളം ഷെങ്കന്‍ വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ അവര്‍ പ്രക്രിയ വേഗത്തിലാക്കുമെന്നും ആണ് അംബസഡര്‍ അറിയിച്ചത്.

ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ഇറ്റലി അനുവദിച്ച വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 ശതമാനം വധിച്ചതായും അദ്ദേഹം പറഞ്ഞു.

അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍, ബിസിനസിനും ടൂറിസ്റ്റ് വിസകള്‍ക്കുമുള്ള നിലവിലെ പ്രോസസിംഗ് സമയം 48 മണിക്കൂറാണെന്നും ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിനുള്ളില്‍ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ആവശ്യകത അധികാരികള്‍ എപ്പോഴും വിലയിരുത്തുന്നതായി അംബാസഡര്‍ ലൂക്ക അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 15,000 ആയി ഉയര്‍ത്തി. ഈ വര്‍ഷം, ഇതിലും കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കുമെന്നും ഡിലൂക്ക പറഞ്ഞു.

ഇന്ത്യന്‍ വിദ്യാർഥികളുടെ എണ്ണത്തില്‍ രാജ്യം വര്‍ധനവ് കാണുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ഏകദേശം 5,000 വിദ്യാർഥികൾ വിസ ഇന്ത്യക്കാര്‍ക്ക് ഇറ്റലി അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൊബിലിറ്റി ഉടമ്പടിയെക്കുറിച്ച് ഇറ്റലിയും ഇന്ത്യയും ചര്‍ച്ചകള്‍ നടത്തിവരികയാണന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയുമായി ഒരു മൊബിലിറ്റി ഉടമ്പടി ചര്‍ച്ച ചെയ്യുകയാണ്. വര്‍ഷാവസാനത്തോടെ ഇത് അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ആരോഗ്യ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കും ഇറ്റലിയില്‍ ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഈ കരാര്‍ സൃഷ്ടിക്കുമെന്നും ഡി ലൂക്ക പറഞ്ഞു.

ഇറ്റലി ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അവര്‍ പൂരിപ്പിച്ച ഇറ്റാലിയന്‍ വിസ അപേക്ഷാ ഫോമും രണ്ട് പാസ്പോര്‍ട്ട് സൈസ് ചിത്രങ്ങളും അവരുടെ പാസ്പോര്‍ട്ടും സമര്‍പ്പിക്കേണ്ടതുണ്ട്.

കൂടാതെ, താമസത്തിന്‍റെ തെളിവ്, ഒരു റൗണ്ട് ട്രിപ്പ് യാത്രാവിവരണം, ട്രാവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങിയതിന്‍റെ തെളിവ്, മതിയായ സാമ്പത്തിക മാര്‍ഗങ്ങളുടെ തെളിവ് എന്നിവയും സമര്‍പ്പിക്കേണ്ടതുണ്ട്.

മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന.
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്‌ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്‍റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ