• Logo

Allied Publications

Europe
അയര്‍ലന്‍റിലെ ക്‌നോക്ക് ബസിലിക്കയില്‍ ബലിയര്‍പ്പണം നടത്തി ഓര്‍ത്തഡോക്‌സ് സഭാ സമൂഹം
Share
കോര്‍ക്ക്: പരിശുദ്ധ ദൈവമാതാവിന്‍റെയും വി.യൗസേപ്പിന്‍റെയും വി.യോഹന്നാന്‍റെയും കുഞ്ഞാടിന്‍റെയും പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധമായ അയര്‍ലന്‍റിലെ ക്‌നോക്ക് ബസിലിക്കയില്‍ അയര്‍ലന്‍റിലെ ഇന്ത്യന്‍(മലങ്കര) ഓര്‍ത്തഡോക്‌സ് സഭാസമൂഹം ബലിയര്‍പ്പണം നടത്തി.

ഈ മാസം മൂന്നിന് അയര്‍ലന്‍റ് സമയം വെെകുന്നേരം നാലു മുതല്‍ ഏഴ് വരെയാണ് വിശുദ്ധ കുര്‍ബാനയും വചനശുശ്രൂഷയും നടന്നത്. ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്ഥാനം മുന്‍ ജനറല്‍ സെക്രട്ടറിയും സഭയിലെ സീനിയര്‍ വൈദികനുമായ ഫാ. ജോണ്‍ തോമസ് ആണ് കുര്‍ബാന അര്‍പ്പിച്ചത്.



ഫാ.ഡോ. എബ്രഹാം കോശി കുന്നുംപുറത്ത് വചന സന്ദേശം നല്‍കി. കോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവക വികാരി ഫാ. മാത്യു കെ.മാത്യുവിന്‍റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി നടത്തിയത്.

മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ക്‌നോക്കില്‍ എത്തിച്ചേര്‍ന്ന വിശ്വാസ സംഘം ക്‌നോക്ക് ബസിലിക്ക മ്യൂസിയം സന്ദര്‍ശിച്ചു. 4.30ന് സന്ധ്യാ സൂത്താറാ നമസ്‌കാരവും അഞ്ചിന് കുര്‍ബാനയും 6.30ന് ആശീര്‍വാദവും നടന്നു.

ഹാര്‍മണി ക്വയര്‍ ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇതു രണ്ടാം തവണയാണ് ക്‌നോക്ക് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത്.

റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍റിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍റിലെയും 10 ദേവാലയങ്ങളില്‍ നിന്നുമുള്ള സഭാ വിശ്വാസികള്‍ ഒത്തുചേരുന്ന ഏറ്റവും വലിയ ശുശ്രൂഷയായി ബലിയര്‍പ്പണം മാറി.

സഭയ്ക്ക് ലഭിക്കുന്ന അനുഗ്രഹത്തിന്‍റെ നിമിഷങ്ങളായാണ് ഈ അവസരത്തെ കാണുന്നതെന്ന് കോര്‍ക്കിലെ ഫാ. മാത്യു കെ.മാത്യു പറഞ്ഞു.



ദൈവമാതാവിന്‍റെയും വി. യൗസേപ്പിന്‍റെയും വി. യോഹന്നാന്‍റെയും കുഞ്ഞാടിന്‍റെയും പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധമാണ് ക്‌നോക്. 1879 ഓഗസ്റ്റ് 21ലെ ഈ പ്രത്യക്ഷീകരണത്തിലൂടെയാണ് ക്‌നോക്ക് ദേവാലയം ലോകശ്രദ്ധയിലേക്കെത്തിയത്.

സ്വര്‍ഗീയമായ അന്തരീക്ഷത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്നതുപോലെ അസംഖ്യം മാലാഖമാരുടെ അകമ്പടിയോടെയുള്ള പ്രത്യക്ഷീകരണം രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുകയും ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു.

എങ്കിലും വിദഗ്ധ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ 15 പേരുടെ ഔദ്യോഗിക സാക്ഷ്യമാണ് പ്രത്യക്ഷീകരണത്തിന്‍റെ സ്ഥീരികരണത്തിന് വത്തിക്കാന്‍ തെളിവായി സ്വീകരിച്ചത്.

അന്ന് പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് ക്‌നോക്ക് തീര്‍ഥാടന കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ഇവിടേക്ക് പതിനായിരക്കണക്കിനു വിശ്വാസികളാണ് ഓരോ വര്‍ഷവും എത്തുന്നത്.

മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന.
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്‌ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്‍റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ