• Logo

Allied Publications

Americas
ന്യൂജേഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
Share
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂജേഴ്‌സി മുൻ ഗവർണറും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ക്രിസ് ക്രിസ്റ്റി. യുഎസ് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അനുഭാവിയായിരുന്ന ക്രിസ് ക്രിസ്റ്റി ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കടുത്ത വിമര്‍ശകനാണ്.

2016ൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ പ്രചാരണ ഉപദേഷ്‌ടാവായിരുന്നു ക്രിസ്റ്റി.

2009ലാണ് ക്രിസ്റ്റി ആദ്യമായി ന്യൂജേഴ്‌സി ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2013ൽ വീണ്ടും ഗവർണറായി. 2002 മുതൽ 2008 വരെ ന്യൂജേഴ്‌സിയുടെ യുഎസ് അറ്റോർണിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്നാൽ, റിപ്പബ്ലിക് പ്രൈമറിയിലെ അഭിപ്രായ സര്‍വേകളില്‍ ക്രിസ്റ്റിയുടെ സ്ഥിതി അത്ര മെച്ചമല്ല. ഒരു ശതമാനം വോട്ടര്‍മാരുടെ മാത്രം പിന്തുണയാണ് മേയിലെ റോയ്‌റ്റേഴ്‌സ് സര്‍വേയില്‍ അദ്ദേഹത്തിന് ലഭിച്ചത്. ട്രംപിന് 49 ശതമാനവും റോണ്‍ ഡിസാന്‍റിസിന് 19 ശതമാനവും പിന്തുണ‌യാണ് ലഭിച്ചത്.

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ