• Logo

Allied Publications

Americas
കർണാടക തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതീക്ഷയുടെ പൊൻകിരണം: ലീലാ മാരേട്ട്
Share
ന്യൂ‌യോർക്ക്: ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷകളുടെ പുതിയ ഉണർവ് വ്യക്തമാക്കുന്നതാണു കർണാടക തെരഞ്ഞെടുപ്പ് എന്ന് കോൺഗ്രസ് ഓവർസീസ് നേതാവ് ലീലാ മാരേട്ട്. വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ച് കയറുമ്പോൾ ജനങ്ങൾ തന്നെയാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് എന്ന് ചിന്ത കൂടുതൽ ഉറപ്പാവുകയാണെന്നും ലീലാ മാരേട്ട് പറഞ്ഞു.

ജനങ്ങൾക്കു വേണ്ടതു മാറ്റമാണ്. ഒരേ മനുഷ്യരുടെ ഭരണത്തിനു കീഴിൽ ജീവിച്ച് മരിക്കുന്നവരല്ല ഇന്ത്യൻ ജനത. മാറ്റങ്ങൾ വേണം. ആ മാറ്റത്തിന്‍റെ മാറ്റൊലിയാണു കർണാടകയിൽ കോൺഗ്രസ് വിരിയിച്ചെടുത്തത്.

ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാന്‍ കോൺഗ്രസ് ഇന്നും ജീവനുള്ള ഒരു പാർട്ടിയാണെന്ന് തെളിയിക്കുന്നതാണ് ഈ വിധി. കോൺഗ്രസ് വീണ്ടും തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ജനതയ്ക്ക് നന്നായി ശ്വാസം എടുക്കാൻ കഴിയുന്നു എന്നതാണ് സത്യം.

ഒരേ മനുഷ്യർ തന്നെ ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപാട് പാകപ്പിഴകൾ വന്നേക്കാം. ജനങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ബിജെപിയുടെ ഭരണം നടന്നുകൊണ്ടിരിക്കുമ്പോഴും കോൺഗ്രസ് വെറുതെയിരുന്നില്ല.

അവർ പ്രതിപക്ഷത്തിരുന്ന് ഒരു തിരിച്ചുവരവിനും ഇന്ത്യയുടെ വികസനത്തിനു വേണ്ടിയും കോപ്പുകൂട്ടുകയായിരുന്നു. കോൺഗ്രസിന് ഭാവിയില്ലെന്നു പലരും വിളിച്ചു പറയുമ്പോഴും വലിയ ഭൂരിപക്ഷത്തിൽ ജനങ്ങൾ കൊടുത്ത വിജയം അത് അങ്ങനെയല്ലെന്നു പറഞ്ഞു വയ്ക്കുകയാണ്. ഇവിടെ രാഷ്ട്രീയക്കാർ മാറിവരും ജനങ്ങൾ അവരുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കും. അതാണ് ഇന്ത്യൻ ജനതയുടെ ഒരു പ്രത്യേകത.

ഇന്ത്യയുടെ ജനാധിപത്യ കസേരകളിൽ ഒന്നും സ്ഥായിയല്ല. അവർ രാഷ്ട്രീയ പാർട്ടികളെ മാറിമാറി പരീക്ഷിച്ചു കൊണ്ടിരിക്കും. വിവിധ സംസ്കാരങ്ങളും വിവിധ ഭാഷകളും ഒരുമിച്ചു ചേരുന്നതാണ് ഇന്ത്യ. അതിനെ മാറ്റി മറിക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യ വിശ്വാസികൾ വെറുതെ ഇരിക്കില്ല.

അവരുടെ കൈ രേഖകൾ കൊണ്ട് തെളിയിക്കാൻ പറ്റുന്നതൊക്കെ അവർ തെളിയിക്കും. ആ വെളിച്ചമാണ് ഇപ്പോൾ കോൺഗ്രസിലേക്ക് ജനങ്ങൾ നീട്ടിയിരിക്കുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും കോൺഗ്രസ് എന്ന പാർട്ടിയോടു ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇവിടെ വ്യക്തമാകുന്നത്.

കേവലഭൂരിപക്ഷത്തിനു മുകളിൽ നേടിയാണു കോൺഗ്രസ് വിജയിച്ചിരിക്കന്നത്. ഒരു ഭരണം മോശമാണെന്നോ മറ്റുള്ളത് നല്ലതാണെന്നോ അല്ല. ജനങ്ങൾക്ക് വേണ്ടത് പുതിയ പരീക്ഷണങ്ങളാണ്. പുതിയ മനുഷ്യരെയാണ്. പുത്തൻ ചിന്തകളെയും ആശയങ്ങളെയും ആണ്. അതിനുവേണ്ടിയുള്ള മാറ്റങ്ങൾക്കാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

രാവും പകലും ഇല്ലാതെ രാഹുൽ ഗാന്ധി എന്ന മനുഷ്യൻ നടന്നു തീർത്ത ഒരുപാട് യാതനകളുടെയും വേദനകളുടെയും ബാക്കിയാണ് ഈ വിജയം. അതുകൊണ്ടുതന്നെ കോൺഗ്രസിന്‍റെ ജ്വാല അതെപ്പോഴും അതേപടിയിൽ തന്നെ തുടരുന്നുണ്ട് എന്നത് അടയാളപ്പെടുത്തുകയാണ്. ഇനിയൊരിക്കലും കോൺഗ്രസിന് ഒരു തിരിച്ചുവരവ് ഉണ്ടായിരിക്കില്ല എന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ ജനങ്ങളുടെ തീരുമാനങ്ങളാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്. പലയിടത്തും പരാജയപ്പെട്ടിട്ടും, സ്വന്തം നാടുകളിൽ പോലും കോൺഗ്രസ് പ്രതിനിധികൾ പരാജയപ്പെട്ടിട്ടും അവർ ജനങ്ങളോട് സംവദിക്കാതിരുന്നിട്ടില്ല. സദാ കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കാനാണു രാഹുൽ അടക്കമുള്ള കോൺഗ്രസിന്‍റെ നേതാക്കന്മാർ ആഗ്രഹിച്ചത്. തികച്ചും കൃത്യമായ ഭൂരിപക്ഷമാണ് കർണാടകയിൽ കോൺഗ്രസിന് ലഭിച്ചത്.

ഗാന്ധി എന്ന മനുഷ്യനോടുള്ള ഇന്ത്യയുടെ ആദരവും വിശ്വാസവും തന്നെയാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.കോൺഗ്രസിലൂടെ പുതിയ കന്നട നാട് പുതിയ രീതിയിൽ പുതിയ ഭാവത്തിൽ പ്രത്യക്ഷപ്പെടുമെന്നും അതുവഴി ഇന്ത്യയിലെ പല പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുമെന്നും നമുക്ക് വിശ്വസിക്കാം.

ബ്രിട്ടീഷുകാർക്കു മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് ഗാന്ധി എന്ന മനുഷ്യന്‍റെ പൂർവികരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ. രാജീവ് ഗാന്ധിയും ഇന്ദിര ഗാന്ധിയും അടക്കം മരണപ്പെട്ടത് ഈ രാജ്യത്തിന് വേണ്ടി തന്നെയാണ്. അതുകൊണ്ടു തന്നെ കോൺഗ്രസിന്‍റെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്നും ലീലാ മാരേട്ട് കൂട്ടിച്ചേർത്തു.

പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ച
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ വിഷു ആഘോഷിച്ചു.
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായ
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു.
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി.