• Logo

Allied Publications

Middle East & Gulf
സൗദി ദേശീയ ഇസ്‌ലാഹി സംഗമം ശ്രദ്ധേയമായി
Share
മക്ക: സൗദി അറേബ്യയിലെ വ്യത്യസ്ത പ്രവിശ്യകളിലെ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ പ്രവർത്തകരുടെ ദേശീയ സംഗമം മക്കയിൽ നടന്നു. "ഖുറാൻ എന്‍റെ ജീവിതപാത' എന്ന പ്രമേയത്തിൽ നടന്ന ദ്വൈമാസ ദേശീയ കാമ്പയിനിന്‍റെ സമാപനമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്.

സൗദി മതകാര്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള മക്ക ദഅവാ ആന്‍റ് ഗൈഡൻസ് സെന്‍ററിന്‍റെ മേൽനോട്ടത്തിൽ ജംഇയ്യത്തുൽ ഖൈരിയ്യയുടെ പിന്തുണയോടെ നാലു വേദികളിൽ ഏഴു സെഷനുകളിലായി നടന്ന സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്‍റ് പി.എൻ.അബ്ദുല്ലത്തീഫ് മഅദനി ഉദ്ഘാടനം ചെയ്തു.

മസ്ജിദുൽ ഹറാമിലെ ശൈഖ് ഡോ.അബ്ദുള്ള ബിൻ നാസർ അൽ അസീരി മുഖ്യാതിഥിയായിരുന്നു. സമാപന സമ്മേളനത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന ജന. സെക്രട്ടറി ടി.കെ.അഷ്റഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

മുതിർന്നവർക്കും കുട്ടികൾക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച വിവിധ സെഷനുകളിലായി പീസ് റേഡിയോ സിഇഒ പ്രഫ.ഹാരിസ് ബിൻ സലീം, ത്വാഇഫ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ശൈഖ് ഡോ.യാസിർ ബിൻ ഹംസ, ദമാം ഇസ്‌ലാമിക് കൾച്ചറൽ സെന്‍റർ മലയാള വിഭാഗം തലവൻ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി, ജിദ്ദ ദഅവ സെന്‍ററിലെ ശൈഖ് ഉമർകോയ മദീനി, ഹാഇൽ ദഅവാ സെന്‍ററിലെ ശൈഖ് അബ്ദുസലാം മദീനി, മറാത്ത് ദഅവാ സെന്‍ററിലെ താജുദ്ദീൻ സലഫി, ഖമീസ് മുശൈത്ദ അവാ സെന്‍ററിലെ ഖാലിദ് സലാഹി, നൗഷാദ് സ്വലാഹി, മദീന യൂണിവേഴ്സിറ്റിയിലെ നൂറുദ്ദീൻ സ്വലാഹി, കിംഗ് സഊദ് യൂണിവേഴ്സിറ്റിയിലെ ആശിഖ് അൽ ഹികമി, ഇസ്ഹി സെന്‍റർ പ്രബോധകരായ ലുഖ്മാനുൽ ഹകീം (ജുബൈൽ), ഇബ്രാഹിം അൽ ഹികമി (ജിദ്ദ), അബ്ദുള്ള അൽ ഹികമി (റിയാദ്), ഉമർ മുഖ്താർ അൽ ഹികമി (മക്ക), ശംസീർ സ്വലാഹി(ജീസാൻ) തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടന സമ്മേളനം, പാനൽ ഡിസ്കഷൻ, പ്രബോധക സംഗമം, ലീഡേഴ്സ് മീറ്റ്, ആദർശ സെഷൻ, ബാല സംഗമം, വിദ്യാർഥി സംഗമം, സമാപന സമ്മേളനം തുടങ്ങിയ സെഷനുകൾക്ക് ജിസിസി ഇസ്‌ലാഹി കോർഡിനേഷൻ കൺവീനർ ശരീഫ് ഏലാങ്കോട് (യുഎഇ), കിഴക്കൻ പ്രവിശ്യാ ഇസ്‌ലാഹി കോർഡിനേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ കൈതയിൽ ഇമ്പിച്ചി കോയ, തെക്കൻ പ്രവിശ്യാ ഇന്ത്യൻ ഇസ്‌ലാഹി കോർഡിനേഷൻ ജനറൽ കൺവീനർ ഡോ. ശഹീർ (ഖമീസ് മുശൈത്), ചെയർമാൻ ഡോ. രിയാസ് (അബഹ), റിയാദ് ഇസ്‌ലാഹി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജാഫർ, മധ്യ പ്രവിശ്യാ കോർഡിനേറ്റർ ഉമർ ശരീഫ്, പടിഞ്ഞാറൻ പ്രവിശ്യാ ഇസ്‌ലാഹി കോർഡിനേഷൻ ചെയർമാൻ പി.കെ.മുഹമ്മദ് കുട്ടി, മക്ക ദഅവ സെന്‍റർ പ്രസിഡന്‍റ് ആസിം, ജിദ്ദ ദഅവാ കോർഡിനേഷൻ ജനറൽ സിക്രട്ടറി ഫൈസൽ വാഴക്കാട്, കിഴക്കൻ പ്രവിശ്യാ ഇസ്‌ലാഹി സെന്‍റർ കോർഡിനേഷൻ ചെയർമാൻ അർശദ് ബിൻ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.

ദേശീയ സംഗമത്തോടനുബന്ധിച്ച് നടന്ന വ്യത്യസ്ഥ വിജ്ഞാന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത