ബെർലിൻ: വിദേശത്തേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ വരുമാനത്തില്‍ വൻ വർധനവ് എന്ന് റിപ്പോർട്ട്. വേൾഡ് ഡെവലപ്മെന്റ് റിപ്പോർട്ട് പ്രകാരം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വരുമാനത്തിൽ 120 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
യുഎസിലേക്ക് കുടിയേറിയവരുടെ വരുമാനത്തില്‍ ഏകദേശം 500 ശതമാനവും യുഎഇയില്‍ 300 ശതമാനവും വർധനവും ഉണ്ടെന്നാണ് റിപ്പോർട്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കും വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. കഴിവുള്ള വ്യക്തികള്‍ക്ക് കുടിയേറ്റത്തിലൂടെ ഗണ്യമായരീതിയിൽ വേതന വര്‍ധനവ് ലഭിക്കും.
കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് സ്വന്തം രാജ്യങ്ങളിൽ സമാനമായ വരുമാനം നേടാന്‍ കാലങ്ങളെടുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കുടിയേറ്റത്തിനായുള്ള ചെലവകളെയും റിപ്പോര്‍ട്ട് അംഗീകരിക്കുന്നു. ഖത്തറിലേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ മൈഗ്രേഷന്‍ ചെലവുകള്‍ക്കായി രണ്ടുമാസത്തെ വരുമാനമാണ് ചെലവഴിക്കുന്നത്. കുവൈറ്റിലേക്കു കുടിയേറുന്ന ബംഗ്ലാദേശി തൊഴിലാളികള്‍ക്ക് ഇത് കൂടുതല്‍ ചെലവേറിയതാണ്. ഏകദേശം ഒമ്പത് മാസത്തെ വരുമാനം കണക്കാക്കുന്നു.
ആഗോളതലത്തില്‍ നിലവില്‍ 184 ദശലക്ഷം കുടിയേറ്റക്കാരുണ്ട്. ഇത് ജനസംഖ്യയുടെ 2.3% ശതമാനത്തിനു തുല്യമാണ്. 37 ദശലക്ഷം അഭയാർഥികളും ഉള്‍പ്പെടുന്നു. കുടിയേറ്റക്കാരെ നാല് ഗ്രൂപ്പുകളായി റിപ്പോര്‍ട്ട് തരംതിരിക്കുന്നു. ശക്തമായ നൈപുണ്യമുള്ള സാമ്പത്തിക കുടിയേറ്റക്കാര്‍ (യുഎസിലെ ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ നിര്‍മ്മാണ തൊഴിലാളികള്‍ പോലെയുള്ളവര്‍), ആവശ്യത്തിനു വൈദഗ്ധ്യമുള്ള അഭയാർഥികൾ (തുര്‍ക്കിയിലെ സിറിയന്‍ സംരംഭകരായ അഭയാർഥികൾ പോലുള്ളവ), ദുരിതബാധിതരായ കുടിയേറ്റക്കാര്‍ (അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയിലെ മോശം വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍), അഭയാർഥികൾ (ബംഗ്ലാദേശിലെ റോഹിങ്ക്യകള്‍ പോലുള്ളവര്‍).
മെക്സിക്കോയുഎസ്, ചൈനയുഎസ്, ഫിലിപ്പീന്സ്യുഎസ്, കസാക്കിസ്ഥാന്റഷ്യ എന്നിവയ്ക്കൊപ്പം ഇന്ത്യയുഎസ്, ഇന്ത്യജിസിസി, ബംഗ്ളാദേശ്ഇന്ത്യ എന്നിവ ലോകമെമ്പാടുമുള്ള മികച്ച മൈഗ്രേഷന്‍ കോറിഡോറുകളായി വേള്‍ഡ് ഡെവലപ്മെന്റ് റിപ്പോര്‍ട്ട് കണ്ടെത്തി.
ഇന്ത്യ, മെക്സിക്കോ, ചൈന, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പടെ ഗണ്യമായ കുടിയേറ്റ ജനസംഖ്യയുള്ള ചില രാജ്യങ്ങളില്‍ പണമയയ്ക്കല്‍ എങ്ങനെ വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎഇയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ അവരുടെ വരുമാനത്തിന്റെ 70 ശതമാനം അവരുടെ കുടുംബങ്ങള്‍ക്ക് അയയ്ക്കുന്നു, സ്ത്രീകള്‍ പലപ്പോഴും കൂടുതല്‍ പണം അയയ്ക്കുന്നു. ചില പ്രദേശങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ കുടിയേറ്റം ആഭ്യന്തര കുടിയേറ്റത്തിലേക്ക് നയിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വികസിത രാജ്യങ്ങളിലേക്കുള്ള പ്രതിഭാധനരായ ഇന്ത്യക്കാരുടെ കുടിയേറ്റത്തെ മാധ്യമങ്ങള്‍ പലപ്പോഴും മസ്തിഷ്ക ചോര്‍ച്ചയായിട്ടാണ് വിശേഷിപ്പിച്ചത്. എന്നിരുന്നാലും, ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഈ പ്രതിഭാസം ഇന്ത്യയുടെ ഐടി വിപ്ലവത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിരവധി ഇന്ത്യന്‍ ടെക്കികള്‍ സിലിക്കണ്‍ വാലിയില്‍ അഭിവൃദ്ധി പ്രാപിക്കുക മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ പ്രവാസികളുടെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സുന്ദർ പിച്ചെ, സത്യ നാദെല്ല, അരവിന്ദ് കൃഷ്ണ തുടങ്ങിയ വ്യക്തികള്‍ യുഎസില്‍ മികച്ച വിജയം നേടിയ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രധാന ഉദാഹരണങ്ങളാണ്.
കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഐടി സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 2006ല്‍, ബംഗളൂരുവിൽ സോഫ്റ്റ്വെയർ ടെക്നോളജി പാര്‍ക്കുകളിലെ ഏകദേശം 90 ശതമാനം സ്ഥാപനങ്ങളും തിരികെയെത്തിയവർ സ്ഥാപിച്ചവയാണ്.
|