• Logo

Allied Publications

Middle East & Gulf
റാഷിദ് റോവർ; മങ്ങാത്ത പ്രതീക്ഷയുമായി യുഎഇ
Share
ദുബായ്: യാത്രയുടെ അവസാന നിമിഷങ്ങളിൽ ആശയവിനിമയ സംവിധാനങ്ങളിൽ സംഭവിച്ച തകരാറുകൾ പരിഹരിക്കപ്പെട്ട് യുഎഇയുടെ റാഷിദ് റോവർ ദൗത്യം വിജയകരമാകും എന്ന ശുഭ പ്രതീക്ഷയിലാണ് യുഎഇ ഇപ്പോൾ.

യുഎഇ സമയം 7.40നു തുടങ്ങി ലാൻഡിംഗ് 8.40നു പൂർത്തിയാകേണ്ടതായിരുന്നു. ലാൻഡിംഗിനു തൊട്ടുമുൻപുള്ള സന്ദേശം വരെ ഭൂമിയിൽ ലഭിച്ചിരുന്നു. പിന്നീട് സന്ദേശങ്ങൾ നിലച്ചു.

യുഎഇ സമയം 9.10ന്, പേടകവുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ഐസ്പെയ്സ് അറിയിക്കുകയായിരുന്നു. 6000 കിലോമീറ്റർ വേഗത്തിലെത്തിയ ബഹിരാകാശ വാഹനം ലാൻഡിംഗ് സമയത്ത് 380 കിലോമീറ്ററായി വേഗം കുറച്ചിരുന്നു. 3.85 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് റാഷിദ് റോവർ ലക്ഷ്യത്തിലെത്തിയത്. പൂർണമായും ഇമറാത്തി എൻജിനീയർമാർ നിർമിച്ചതാണ് റാഷിദ് റോവർ എന്ന പര്യവേക്ഷണ വാഹനം.10 കിലോയാണ് 4 ചക്രങ്ങളോടു കൂടിയ വാഹനത്തിന്‍റെ ഭാരം. ഇന്ധന ഉപയോഗം ഏറ്റവും കുറച്ചാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് യാത്ര ചെയ്തത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന റോവറിൽ 4 ക്യാമറകളുണ്ട്.
സൂര്യന്റെ ഗുരുത്വാകർഷണമാണ് റാഷിദ് റോവറിന്റെ യാത്രയ്ക്ക് ഉപയോഗിച്ചത്.ഇതിനായി പേടകം സഞ്ചരിച്ചത് ഭൂമിക്കും ചന്ദ്രനും ഇടയിലെ ദൂരത്തിന്റെ 3 ഇരട്ടി. യാത്ര 135 ദിവസമെടുത്തതും ഈ റൂട്ട് സ്വീകരിച്ചതു കൊണ്ടാണ്. സൂര്യന്റെ ഗുരുത്വാകർഷണത്തെ ഉപയോഗിച്ചതു വഴി ഇന്ധനത്തിൽ വലിയ ലാഭം നേടി. ഇന്ധനത്തേക്കാൾ ഗുരുത്വാകർഷണത്തിനു പ്രാധാന്യം നൽകിയാണ് ബഹിരാകാശ പേടകം നീങ്ങിയത്. ഇന്ധനം ഉപയോഗിച്ചുള്ള യാത്രയായിരുന്നെങ്കിൽ 6 ദിവസം കൊണ്ട് എത്തേണ്ട പേടകമാണ് 135 ദിവസം കൊണ്ട് ചന്ദ്രോപരിതലത്തിൽ എത്തിയത്.

ചന്ദ്രനെയും ഉപരിതലത്തെയും പഠിക്കുക, ചിത്രങ്ങൾ പകർത്തുക ചന്ദ്രനിലെ മണ്ണിന്‍റെ സവിശേഷതയും ചന്ദ്രനിലെ കല്ലുകൾ രൂപപ്പെട്ടതിനെക്കുറിച്ചും ചന്ദ്രന്‍റെ ഭൗമാന്തരീക്ഷവും പൊടിപടലങ്ങളും ചലനവും ജല കണികകൾ, ഫൊട്ടോഇലക്ട്രോൺ എന്നിവയും പഠിക്കുകയായിരുന്നു റോവറിന്‍റെ ലക്ഷ്യം.

റാഷിദ് റോവർ വഹിച്ചുകൊണ്ടുള്ള ഹകുടോ ആർ മിഷൻ 1 മാർച്ച് 21ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിയിരുന്നു. ഭൂമിയിലേതിനേക്കാൾ ആറിൽ ഒന്നു മാത്രമാണ് ചന്ദ്രനിലെ ഗുരുത്വാകരണം. റോവറിന്‍റെ ലാൻഡിംഗിലും നിയന്ത്രണത്തിലും ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഗുരുത്വാകർഷണം ഇല്ലാത്ത ഈ സാഹചര്യമാണ്.

ജീവൻ രക്ഷിക്കാൻ കെെകോർത്ത് നവയുഗം; കാത്തുനിൽക്കാതെ ഷരുൺ മടങ്ങി.
അൽഹസ: ജീവൻ രക്ഷിക്കാൻ കൈകോർത്ത സന്മനസുകളുടെ ശ്രമം വിഫലമാക്കി കാൻസർ രോഗിയായ യുവാവ് മരണത്തിനു കീഴടങ്ങി.
പ്രവാസി ഇന്ത്യക്കാരന് 33 കോടിയുടെ ലോട്ടറി.
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ 256ാമ
ബിനോയ് തങ്കച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി കോസ് കുവൈറ്റ് ചാപ്റ്റർ.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും യുകെയിലേക്ക് പോകുന്ന ബിനോയ് തങ്കച്ചനും കുടുംബത്തിനും കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ
കേളി കിയ പുരസ്‌കാര വിതരണം എറണാകുളം ജില്ലയിൽ പൂർത്തിയായി.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോ
ബിസിനസില്‍ നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യമേറുന്നു: രമേശ് ബുല്‍ ചന്ദനി.
ദോഹ: ബിസിനസില്‍ നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമ