ജിദ്ദ: പടിഞ്ഞാറൻ സൗദിയിലെ കരുളായി സ്വദേശികൾ ജിദ്ദയിലെ ബാഗ്ദാദിയാ ചാമ്പ്യൻസ് സ്റ്റേഡിയത്തിൽ ഒത്തുകൂടി. "കരുളായി പ്രവാസി സംഘം' ജിദ്ദാ കമ്മിറ്റിയാണ് ഈ അപൂർവ്വ ഒത്തു ചേരലിന് നേതൃത്വം നൽകിയത്. ജിദ്ദയ്ക്ക് പുറമെ മക്ക, തായിഫ്, യാമ്പു എന്നിവിടങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന ഈ ഒത്തുചേരലിൽ സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു. കോവിഡ് കാലത്തിനു ശേഷം നടത്തുന്ന ആദ്യ ഇഫ്താർ ആയതിനാൽ പലർക്കും വർഷങ്ങൾക്കു ശേഷം സുഹൃത്തുക്കളേയും നാട്ടുകാരേയും കാണാനും സൗഹൃദം പുതുക്കാനുമായി. അക്ഷരാർഥത്തിൽ ഈ നോമ്പുകാല കൂടിച്ചേരൽ കരുളായി ഗ്രാമത്തിന്റെ തന്നെ പരിഛേദമായി മാറി.
കെപിഎസ് രക്ഷാധികാരി നാസർ കരുളായി, ഉംറ നിർവഹിക്കാനെത്തിയ ഇർഷാദ് കക്കോടൻ, മർജാൻ മക്ക, റഷീദ് വി.പി എന്നിവരും സംഗമത്തിൽ സംബന്ധിച്ചു.
കെപിഎസ് പ്രസിഡന്റ് അബ്റാർ പി.കെ, സെക്രട്ടറി മുർഷിദ് പുള്ളിയിൽ, ട്രഷറർ റഫീഖ് കരുളായി എന്നിവരുടെ മുഖ്യ സംഘാടനത്തിൽ മോയിൻകുട്ടി മുണ്ടോടൻ, അഫ്സാർ .എം, എൻ.കെ. അബ്ബാസ്, സൗഫൽ, സിറാസ് കൂടക്കര, നാസർ കട്ടക്കാടൻ, മുൻഫർ, അജീഷ്, റിയാസ് കൂടക്കര, ഹംസ കിളിയമണ്ണിൽ, താജാറിയാസ് കാസിം, അനസ് പള്ളിക്കുന്ന്, ബാബു.വി.പി, സമീർ.വി.പി, ഹസ്കർ പുള്ളിയിൽ, അനീസ്, ഷാൻ, അനസ്, അഫ്സൽ, ഫാസിൽ മൊക്കം എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
|