• Logo

Allied Publications

Europe
ഫ്രാന്‍സിസ് മാര്‍പാപ്പ കൂടുതല്‍ സമയം ആശുപത്രിയില്‍ തുടരേണ്ടി വരും
Share
വത്തിക്കാന്‍സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ശാന്തമായ ഒരു രാത്രി ചെലവഴിച്ചതായി അന്‍സ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കുറച്ച് ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്ന് ഒരു വക്താവ് അറിയിച്ചു. കൂടുതല്‍ മെഡിക്കല്‍ വിശദാംശങ്ങള്‍ തല്‍ക്കാലം നല്‍കിയിട്ടില്ല.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശങ്ക ഈസ്റ്റർ ആഘോഷങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കാന്‍ പാപ്പായ്ക്ക് ആകുമോ എന്നും വ്യക്തമല്ല. പ്രത്യേകിച്ച് ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കില്ല. മാര്‍പാപ്പയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധ എന്നാണ് ആദ്യ വിലയിരുത്തല്‍.

ബുധനാഴ്ചത്തെ പൊതു സദസിനുശേഷം ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് പാപ്പായുടെ പേഴ്സണല്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ മാസിമിലിയാനോ സ്ട്രാപ്പെറ്റി ആശുപത്രിയിലേയ്ക്കു റഫര്‍ ചെയ്തു. ശ്വാസകോശ അണുബാധയുടെ രോഗനിര്‍ണയത്തിന് പുറമേ, പരിശോധനകളില്‍ ആശങ്കാജനകമായ കണ്ടെത്തലുകളൊന്നും ലഭിച്ചില്ല.

വത്തിക്കാന്‍ പ്രഖ്യാപിച്ച പ്രകാരം വ്യാഴാഴ്ചത്തെ കത്തോലിക്കാ സഭയുടെ തലവന്‍റെ എല്ലാ നിയമനങ്ങളും റദ്ദാക്കി. കത്തോലിക്കാ സഭാ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ വത്തിക്കാനില്‍ ഓശാന ഞായറാഴ്ചയും തുടര്‍ന്ന് വിശുദ്ധവാരവും ഈസ്റ്റര്‍ ഞായറും ആഘോഷിക്കാന്‍ മാര്‍പാപ്പയ്ക്ക് കഴിയുമോ എന്നത് വ്യക്തമല്ല. റോമിലെ ജെമെല്ലി ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 86 കാരന് രോഗബാധയുണ്ടായതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. അതിനാല്‍ മാര്‍പാപ്പയുടെ പരിശോധനയില്‍ കൊറോണ വൈറസ് നെഗറ്റീവായി.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാന്‍ വക്താവ് ബ്രൂണി പറഞ്ഞു. ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ള അണുബാധയ്ക്ക് ആശുപത്രിയില്‍ കുറച്ച് ദിവസത്തെ ഉചിതമായ വൈദ്യചികിത്സ ആവശ്യമാണ്.

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കത്തോലിക്കാ സഭയുടെ തലവനുവേണ്ടി പ്രാര്‍ഥനയിലാണ്. തനിക്ക് ലഭിച്ച നിരവധി സന്ദേശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്പര്‍ശിക്കുന്നുവെന്നും അടുപ്പത്തിനും പ്രാര്‍ഥനനയ്ക്കും നന്ദിയുണ്ടെന്നും ബ്രൂണി പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം വൈറ്റ് ഹൗസില്‍ നടന്ന സ്വീകരണത്തില്‍ ഫ്രാന്‍സിസിനുവേണ്ടി പ്രാര്‍ഥിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആഹ്വാനം ചെയ്തു.

ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, പരിശുദ്ധ പിതാവിന് വേഗത്തിലുള്ള സുഖം പ്രാപിക്കാന്‍ വിശ്വാസികളോട് പ്രാര്‍ഥിക്കണമെന്ന് ഒരു പോസ്ററ് ട്വീറ്റ് ചെയ്തു.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.