• Logo

Allied Publications

Americas
മയക്കുമരുന്ന് കവർച്ചക്കിടെ ഗർഭിണിയടക്കം നാലുപേരെ വെ‌ടിവച്ചു കൊലപെടുത്തി; പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
Share
ഹണ്ട്‌സ്‌വില്ല ( ടെക്സസ്): 30 വർഷങ്ങൾക്ക് മുമ്പ് 9 മാസം ഗർഭിണിയായ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ മയക്കുമരുന്ന് കവർച്ചക്കിടെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനെ ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. 52 കാരനായ ആർതർ ബ്രൗൺ ജൂനിയർ, ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് പ്രിസണിൽ മാർച്ച് 9 വ്യാഴാഴ്ച വൈകുന്നേരം മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കുത്തിവയ്പ്പ് സ്വീകരിക്കുന്നതിന് മുമ്പ് താൻ നിരപരാധിയാണെന്ന് പ്രതി ആവർത്തിച്ചു പറഞ്ഞു.

വധശിക്ഷ നിർത്തലാക്കണമെന്ന ബ്രൗണിന്‍റെ അഭിഭാഷകരുടെ അപ്പീൽ യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച നേരത്തെ തള്ളിയിരുന്നു. ബുദ്ധി വൈകല്യമുള്ളതിനാൽ ബ്രൗണിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നു അവർ വാദിച്ചിരുന്നു.

ഈ വർഷം ടെക്‌സാസിൽ വധ ശിക്ഷക്ക് വിധേയമാക്കുന്ന അഞ്ചാമത്തെ തടവുകാരനാണ് ബ്രൗൺ. യുഎസിലെ ഒമ്പതാമത്തെ തടവുകാരനാണ് .ഈ ചൊവാഴ്ച ഭാര്യയെയും മകളെയും കൊലപ്പെടുത്തിയപ്രതി ഗാരി ഗ്രീന്റെ വധശിക്ഷ ടെക്സസിൽ നടപ്പാക്കിയിരുന്നു

ടെക്‌സസിൽ നിന്ന് അലബാമയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു ബ്രൗൺ.ജോസ് തോവറിൽനിന്നും ഭാര്യ റേച്ചൽ ടോവറിൽനിന്നും മയക്കുമരുന്ന് വാങ്ങിയിരുന്നതായും അധികൃതർ പറഞ്ഞു.

32 കാരനായ ജോസ് തോവർ; ഭാര്യയുടെ 17 വയസ്സുള്ള മകൻ ഫ്രാങ്ക് ഫാരിയസ്; റേച്ചൽ തോവറിന്റെ മറ്റൊരു മകന്റെ ഗർഭിണിയായ കാമുകി 19 വയസ്സുള്ള ജെസിക്ക ക്വിനോൻസ്; ഒപ്പം 21 വയസ്സുള്ള അയൽവാസിയായ ഓഡ്രി ബ്രൗന്നുമാണ് മയക്കുമരുന്ന് മോഷണത്തിനിടെ കൊല്ലപ്പെട്ടത് .നാലുപേരെയും കെട്ടിയിട്ട് തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു. റേച്ചൽ തോവറിനും മറ്റൊരാൾക്കും വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.

വെടിവയ്പ്പിലെ ബ്രൗണിന്റെ കൂട്ടാളികളിലൊരാളായ മരിയോൺ ഡഡ്‌ലിയെ 2006ൽ വധിച്ചു. മൂന്നാമത്തെ പ്രതിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ