• Logo

Allied Publications

Europe
ജര്‍മനിയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു
Share
ബെര്‍ലിന്‍: ജര്‍മനിയിലെ തുറമുഖനഗരമായ ഹാംബുര്‍ഗിലെ യഹോവ സാക്ഷികളുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. എട്ടിലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പ്രതിയും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9. 15 ഓടെയാണ് സംഭവം ഉണ്ടായത്.

വെടിവയ്പ്പില്‍ തോക്കുധാരിയെന്ന് സംശയിക്കുന്നയാളടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജര്‍മ്മന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ്.

യഹോവ സാക്ഷ്യ വിശ്വാസിയാണ് പ്രതിയെന്നു സംശയിക്കുന്നു. 35 കാരനായ ഫിലിപ്പ് എന്നു വിളിയ്ക്കുന്ന ഇയാള്‍ നേരത്തെ ഈ സമൂഹത്തിന്‍റെ ഭാഗമായിരുന്നു. പിന്നീട് ഇവരുമായി തെറ്റി പുറത്താക്കിയ ആളാണന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പള്ളിയിലെ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്പുതന്നെ ഇയാള്‍ പള്ളിയുടെ രണ്ടാം നിലയിലെത്തി കാത്തിരുന്നാണ് കൃത്യം നിര്‍വഹിച്ചത്. വെടിവയ്പ്പിന്‍റെ കാരണം വ്യക്തമല്ല.

നഗരത്തിന്റെ വടക്കന്‍ ജില്ലയായ ഗ്രോസ് ബോര്‍സ്ററലിലെ സ്ഥലത്താണ് വ്യാഴാഴ്ച രാത്രി 9.15 ഓടെ സംഭവം നടന്നത്. ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് പ്രദേശത്ത് "അതിഭീകരമായ അപകടത്തിന്" അലാറം മുഴക്കിയിരുന്നു, എന്നാല്‍ ജര്‍മ്മനിയുടെ ഫെഡറല്‍ ഓഫീസ് ഫോര്‍ സിവില്‍ പ്രൊട്ടക്ഷന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിക്ക് ചുറ്റുപാടുമുള്ള പോലീസ് നടപടികള്‍ ക്രമേണ അവസാനിപ്പിക്കുകയാണന്ന് അധികാരികള്‍ അറിയിച്ചു. കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം തുടരുകയാണ്.

ജര്‍മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹാംബുര്‍ഗില്‍ നടന്ന വെടിവയ്പ്പിന്‍റെ രംഗം, നഗരത്തിന്‍റെ ഗ്രോസ് ബോര്‍സ്ററല്‍ പരിസരത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളായിരുന്നു. ആധുനികവും മികച്ച സൗകര്യങ്ങളോടു കൂടിയ മൂന്ന് നില കെട്ടിടമാണ് ആരാധനാലയം.

ലോകമെമ്പാടുമായി ഏകദേശം 8.7 ദശലക്ഷം അംഗങ്ങളുള്ള യഹോവയുടെ സാക്ഷികള്‍ 19~ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സഭയുടെ ഭാഗമാണ്. ആസ്ഥാനം ന്യൂയോര്‍ക്കിലെ വാര്‍വിക്കിലാണ് ആസ്ഥാനം. പസിഫിസ്റ്റ് മതഗ്രൂപ്പിന്‍റെ ആചാരങ്ങളില്‍ ആയുധങ്ങള്‍ വഹിക്കാനോ രക്തപ്പകര്‍ച്ച സ്വീകരിക്കാനോ ദേശീയ പതാകയെ വന്ദിക്കാനോ മതേതര സര്‍ക്കാരില്‍ പങ്കെടുക്കാനോ വിസമ്മതിക്കുന്നവരാണ്. ഇവര്‍ക്ക് ജര്‍മ്മനിയില്‍ ഏകദേശം 170,000 അംഗങ്ങളുണ്ട്.

വെടിവയ്പില്‍ പോര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഷെന്‍ഷര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് തന്റെ അനുശോചനം അറിയിച്ച അദ്ദേഹം, സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അടിയന്തര സേവനങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞു.

തന്റെ ചിന്തകള്‍ ഇരകളോടും അവരുടെ കുടുംബങ്ങളോടും കൂടെയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വെള്ളിയാഴ്ച പറഞ്ഞു.

സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.
എംഎംഎ ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് 25ന്.
ഓക്ക്‌വുഡ്: എംഎംഎ ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് മൂന്നാം സീസൺ ജൂൺ 25ന് മെയ്ഡ് സ്റ്റോണിൽ നടക്കും.