• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ അംബാസഡർ കുവൈറ്റ് കിരീടാവകാശിക്ക് ഔദ്യോഗിക രേഖകൾ കൈമാറി
Share
കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽഅഹമ്മദ് അൽജാബർ അൽസബാഹിനെ കണ്ട് തന്‍റെ ഔദ്യോഗിക രേഖകൾ സമർപ്പിച്ചതായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക വ്യക്തമാക്കി. എംബസിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്.

കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡർ എന്ന നിലയിൽ, കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹ്, കുവൈറ്റ് സർക്കാർ, ജനങ്ങൾ എന്നിവരോടെല്ലാം നന്ദി പറഞ്ഞുകൊണ്ട് തന്‍റെ ഔദ്യോഗിക കാലാവധി ആരംഭിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ളത് പരമ്പരാഗതവും ഊഷ്മളവുമായ ബന്ധമാണ്. ചരിത്രപരമായ അടിത്തറയും ആധുനിക കാഴ്ചപ്പാടുകളും ഉൾച്ചേർന്ന ബന്ധമാണത്. ഭൂമിശാസ്ത്രപരമായി, നമ്മൾ സമുദ്ര അയൽക്കാരാണ്, അറബിക്കടൽ നമ്മുടെ തീരങ്ങളെ ബന്ധിപ്പിക്കുന്നു. സാംസ്കാരികമായി,നമ്മൾ പരസ്പരം അടുത്ത് നിൽക്കുന്നു. കുവൈത്തിന്‍റെ ഭക്ഷ്യസുരക്ഷയിൽ ഇന്ത്യയും ഇന്ത്യയുടെ ഊർജ സുരക്ഷയിൽ കുവൈറ്റും നിർണായക സ്വാധീനമാണ് ചെലുത്തുന്നത്. ഏറ്റവും പ്രധാനമായി, ഇരു രാജ്യങ്ങളുടെയും നേതൃത്വം അത്യന്തം പ്രാധാന്യത്തോടെയാണ് ഈ ബന്ധത്തെ കാണുന്നത്.

സഹായത്തിന്‍റെയും സഹകരണത്തിന്‍റെയും കോവിഡ് കാലത്ത് ഏറ്റവും നിർണായക ഘട്ടത്തിൽ സമയത്ത് ഇന്ത്യയിലേക്ക് മെഡിക്കൽ ഓക്‌സിജൻ ഏറ്റവും കൂടുതൽ എത്തിച്ച രാജ്യങ്ങളിൽ ഒന്നായിരുന്നു കുവൈറ്റ്. അതുപോലെ, ഇന്ത്യയിൽ നിന്ന് ഒരു മെഡിക്കൽ സംഘത്തെ കുവൈറ്റിലേക്ക് അയച്ചതും ‘മെയ്ഡ് ഇൻ ഇന്ത്യ’ കൊവിഡ് വാക്സിനുകൾ കുവൈറ്റിന് നൽകിയതും പ്രത്യേകം ഓർക്കേണ്ടതാണ്.

ഉഭയകക്ഷി സഹകരണത്തിന്‍റെ ഭാഗമായി അടുത്ത കാലത്ത്, കുവൈറ്റ് വിദേശകാര്യ മന്ത്രി 2021 മാർച്ചിൽ ഇന്ത്യ സന്ദർശിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ 2021 ജൂണിൽ കുവൈറ്റ് സന്ദർശിച്ചു.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 2021ൽ 12.243 ബില്യൺ യുഎസ് ഡോളറായിരുന്നു. പാൻഡെമിക്കിന് ശേഷം വ്യാപാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുവൈറ്റിന്‍റെ എണ്ണ കയറ്റുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് ഏജൻസിയുടെ നിക്ഷേപങ്ങളിലൂടെ കുവൈറ്റിന് ഇന്ത്യയിൽ നല്ല നിക്ഷേപമുണ്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ധാരാളം സാധ്യതകളുണ്ട്. ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഇന്ത്യൻ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഇറക്കുമതിയുടെ സാധ്യതയും കുവൈറ്റ് ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരം, മെഡിക്കൽ, വെൽനസ് ടൂറിസം എന്നിവയും മറ്റൊരു പ്രതീക്ഷ നൽകുന്ന മേഖലയാണ്. അംബാസഡറെന്ന നിലയിൽ വരും മാസങ്ങളിൽ ഈ മേഖലകളിൽ താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത