• Logo

Allied Publications

Middle East & Gulf
മികച്ച റേഡിയോ നെറ്റ് വര്‍ക്കിനുള്ള പ്രഥമ യുആര്‍എഫ് ഗ്ലോബല്‍ അവാര്‍ഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കിന്
Share
ദോഹ : ഗ്ലോബല്‍ പുരസ്‌ക്കാര നിറവില്‍ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് . പല ഭാഷകള്‍ , പല സംസ്കാരങ്ങള്‍ ഇവയെ ഏകോപിപ്പിച്ച് ശ്രോതാക്കള്‍ക്കായി വിനോദ വിജ്ഞാന പരിപാടികള്‍ ഒരുക്കിയതിനാണ് പുരസ്‌കാരം . 2017 നവംബര്‍ 1 ന് ഖത്തറില്‍ പ്രക്ഷേപണം ആരംഭിച്ച ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഖത്തറിലെ ഏറ്റവും വലുതും പ്രിയപ്പെട്ടതുമായ റേഡിയോ സംരംഭമായി വളര്‍ന്നു . പ്രക്ഷേപണ രംഗത്തെ നൂതന സംവിധാനങ്ങളും പുതുമയുള്ള പരിപാടികളുമാണ് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കിനെ ജനകീയമാക്കിയത്.

തുടക്കത്തില്‍ മലയാളത്തിലും ഹിന്ദിയിലുമായി പ്രക്ഷേപണം ആരംഭിച്ച് പിന്നീട് ശ്രീലങ്ക , നേപ്പാള്‍ , കന്നഡ , ഭാഷകളിലെയ്ക്കും വ്യാപിപ്പിച്ചു . 100 ലധികം ജീവനക്കാര്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന സ്ഥാപനമായി ഇന്ന് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് വളര്‍ന്ന് കഴിഞ്ഞു .40 തിലധികം പ്ലാറ്റ് ഫോമുകളില്‍ സാന്നിധ്യമറിയിച്ച ഈ സ്ഥാപനം ജിസിസിയിലെ തന്നെ ഏറ്റവും മികച്ച റേഡിയോ നെറ്റ്വര്‍ക്ക് ആയി മാറിക്കഴിഞ്ഞു .

2022 ഫിഫ വേള്‍ഡ് കപ്പ് സമയത്ത് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് നടത്തിയ ഓണ്‍ എയര്‍ , ഓണ്‍ലൈന്‍ , ഓണ്‍ ഗ്രൗണ്ട് പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു . ഖത്തറില്‍ നടക്കുന്ന ഏതൊരു കായിക പരിപാടികളിലും നിറ സാന്നിധ്യമാണ് ഈ സ്ഥാപനം . പ്രക്ഷേപണം ചെയ്യുന്ന എല്ലാ കമ്മ്യൂണിറ്റികളിലും ക്രിയാത്മകമായ ഇടപെടലുകളും ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് നടത്താറുണ്ട് . കോവിഡ് സമയത്ത് ഏറ്റവും വലിയ ബോധവത്ക്കരണ ക്യാന്പയിനുകള്‍ ഒന്‍പത് ഭാഷകളില്‍ ശ്രോതാക്കളിലെത്തിച്ചത് അതിനുദാഹരണമാണ്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ റേഡിയോ സംഘം നേരിട്ടെത്തിയാണ് സാമൂഹ്യ പ്രവത്തനങ്ങളില്‍ പങ്കാളികളായത് .

ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് എന്ന ആശയത്തിന് ഫോക്കസ് ഇന്റര്‍നാഷണലിനൊപ്പം ചേര്‍ന്ന് പ്രവര്‍ ത്തിച്ചതിന് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിന്റെ ഭാഗമാകാനും ഈ സ്ഥാപനത്തിന് കഴിഞ്ഞു . ആയിരത്തിലധികം സജീവമായ പരസ്യദാതാക്കളാണ് തങ്ങളുടെ വിജയമെന്ന് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് അഭിപ്രായപ്പെട്ടു.

മാധ്യമ രംഗത്ത് തൊഴില്‍ അധിഷ്ഠിത പഠനത്തിന് അവസരമൊരുക്കി ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും സെന്റ് തെരേസാസ് കോളേജും കൈ കോര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് മാധ്യമ രംഗത്തെ ഏറ്റവും പുതിയ സാധ്യതകളും ആശയങ്ങളും മാറ്റങ്ങളും പരിചയപ്പെടുത്തുകയും ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ക്കൊപ്പം ന്യൂ ഏജ് മീഡിയ, പോഡ്കാസ്റ്റ്, കണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളിലുള്ള പരിശീലനം നല്‍കുന്നതിനുള്ള ഒരു പദ്ധതിക്കാണ് സെന്റ് തെരേസാസ് കോളേജിലെ അപ്ലൈട് മീഡിയ സ്റ്റഡീസ് വിഭാഗവും ഒലിവ് സുനോ റേഡിയോ നെറ്റ്വര്‍ക്കും ചേര്‍ന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ്ലിജെന്‍റ്സ് മാധ്യമ മേഖലിയിലെത്തിക്കുന്ന പുതിയ മാറ്റങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും .

മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പ്രഥമ യുആര്‍എഫ് ഗ്ലോബല്‍ അവാര്‍ഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് ടീം ഏറ്റുവാങ്ങും .

51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.