• Logo

Allied Publications

Americas
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ അഭിഭാഷകനെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു
Share
സൗത്ത് കരോളിന: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്നു ആരോപിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ അഭിഭാഷകൻ അലക്സ് മർഡോവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ജഡ്ജി ക്ലിഫ്റ്റൺ ന്യൂമാൻ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിൽ വധശിക്ഷ നൽകേണ്ടതില്ലെന്ന പ്രോസിക്യൂട്ടർമാരുടെ തീരുമാനത്തെ താൻ ചോദ്യം ചെയ്തിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു, എന്നാൽ കുറ്റകൃത്യം ആത്യന്തിക ശിക്ഷയ്ക്കുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2021 ജൂൺ 7ന് രാത്രി കുടുംബത്തിന്‍റെ മൊസെല്ലെ ഹണ്ടിംഗ് എസ്റ്റേറ്റിൽ വച്ച് മകൻ പോളിനെ (22) കൊല്ലാൻ ഷോട്ട്ഗൺ ഉപയോഗിച്ചതിനും ഭാര്യ മാഗിയെ (52) റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനും മർഡോ (54) കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച ജൂറി കണ്ടെത്തിയിരുന്നു. ഈ സംഭവം ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .

കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനുശേഷം അലക്സ് മർഡോവിനെ കൊളംബിയയിലെ കിർക്ക്‌ലാൻഡ് റിസപ്ഷൻ ആൻഡ് ഇവാലുവേഷൻ സെന്ററിലേക്ക് മാറ്റിയതായി സൗത്ത് കരോളിന ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കറക്ഷൻസ് റിപ്പോർട്ട് ചെയ്യുന്നു.

2021 ജൂൺ 7ന് സൗത്ത് കരോളിനയിലെ ഐലൻ്ടണിലെ വീട്ടുവളപ്പിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ഭാര്യ മാഗിയുടെയും മകൻ പോൾ മർഡോയുടെയും കൊലപാതകങ്ങൾക്കാണ് ജഡ്ജി ക്ലിഫ്റ്റൺ ന്യൂമാൻ മർഡോക്കിനെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് . രണ്ട് ശിക്ഷകളും ഒന്നിച്ചു അനുഭവിക്കുമെന്ന് ജഡ്ജി പറഞ്ഞു.

"ഒരു ജഡ്ജി എന്ന നിലയിൽ എനിക്ക് മാത്രമല്ല, ഭരണകൂടത്തിനും, സമൂഹത്തിലെ എല്ലാ പൗരന്മാർക്കും ഏറ്റവും വിഷമകരമായ കേസുകളിലൊന്നാണിതെന്നു വിചാരണയെ ന്യൂമാൻ വിശേഷിപ്പിച്ചു

മർഡോ തന്‍റെ നിരപരാധിത്വം വാദം കേൾക്കലിൽ തുടർന്നു. ജഡ്ജി ശിക്ഷ വിധിക്കുന്നതിന് മുമ്പ്, മർഡോവിന്റെ അഭിഭാഷകർ അദ്ദേഹത്തിന് എന്ത് ശിക്ഷയാണ് ലഭിക്കേണ്ടതെന്ന് വാദിക്കാൻ വിസമ്മതിക്കുകയും കോടതിയെ സ്വയം അഭിസംബോധന ചെയ്യാൻ മർഡോവ് ആഗ്രഹിക്കുന്നുവെന്നും പറയുകയും ചെയ്തു. തുറന്ന കോടതിയിൽ സത്യസന്ധമായി സ്വയം വിശദീകരിക്കാൻ ന്യൂമാൻ മർഡോയെ പ്രേരിപ്പിച്ചു,

വെള്ളിയാഴ്ച നടന്ന ഹിയറിംഗിൽ പ്രോസിക്യൂട്ടർ ക്രെയ്‌റ്റൺ വാട്ടേഴ്‌സ് മർഡോയ്‌ക്ക് വേണ്ടി കൂടുതൽ രൂക്ഷമായ വാദമുഖങ്ങൾ ഉന്നയിച്ചിരുന്നു. മർഡോ ഒരു "തന്ത്രശാലിയാണെന്നും , തന്‍റെ കുടുംബം മറ്റുള്ളവരെക്കാൾ ഉയർന്നതാനെന്ന്‌ സ്വയം പുകഴ്ത്തുകയും ചെയുന്ന ഒരു മനുഷ്യൻ" ആണെന്നാണ് അഭിപ്രായപ്പെട്ടത്.

സഹപ്രവർത്തകരിൽ നിന്നും ഇടപാടുകാരിൽ നിന്നും ദശലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത ശേഷം മർഡോ തന്‍റെ സ്വന്തം ആവശ്യങ്ങൾക്കായി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ശിക്ഷയ്‌ക്കെതിരെ മർഡോ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ പ്രതിഭാഗം അഭിഭാഷകനായ ഡിക്ക് ഹാർപൂട്ട്ലിയൻ പറഞ്ഞു.

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്‍റർനാഷണൽ പ്രയർ ലൈൻ.
ഹൂസ്റ്റൺ : ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും അതോടൊപ
ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലിയിൽ വിജയ് യേശുദാസ് – രഞ്ജിനി ജോസ്.
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയിൽ പ്രശസ്ത ഗായകരായി വിജയ് യേശുദാസും രഞ്ജിനി ജോസി
സുരിനാമിന്‍റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി ദ്രൗപദി മുർമു.
പാരാമാറിബൊ: തെക്കനമേരിക്കൻ ചെറുരാജ്യമായ സുരിനാമിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്‌ട്രപതി
ന്യൂജേഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂജേഴ്‌സി മുൻ ഗവർണറും റിപ്പബ്ലിക്കൻ പാർ
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കി