• Logo

Allied Publications

Europe
വടക്കൻ അയർലൻഡ്: ബ്രിട്ടനും യൂറോപ്യൻ യൂണിയനും ധാരണയായി
Share
ലണ്ടൻ: വടക്കൻ അയർലൻഡിന്‍റെ കാര്യത്തിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ബ്രെക്സിറ്റ് അനന്തര ധാരണയിലെത്തി. ഒരു വർഷത്തിലേറെയായി നീളുന്ന പ്രതിസന്ധിയാണ് ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോണ്‍ ഡെർ ലെയനും തമ്മിലുള്ള ചർച്ചയിലാണ് അന്തിമ ധാരണ യാഥാർഥ്യമായത്. കരാറിനെ സുനാകും വോൻ ഡെർ ലെയനും ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. യൂറോപ്യൻ യൂണിയൻ യുകെ ബന്ധത്തിൽ ഇതൊരു പുതിയ അധ്യായമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ വേർപെട്ടുകഴിഞ്ഞ ശേഷമുള്ള നികുതി നിരക്കുകളുടെ കാര്യത്തിലാണ് പ്രധാനമായും അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നത്. വാറ്റ്, കസ്റ്റംസ് തീരുവ, മരുന്നുകൾ എന്നിവയ്ക്കായി പ്രത്യേക കരാറുകളാണ് തയാറാകുന്നത്. ബ്രിട്ടീഷ് പാർലമെന്‍റ് അംഗീകരിക്കുന്നതോടെ ഇവ പ്രാബല്യത്തിൽ വരും.

പുതിയ കരാർ പ്രകാരം, വടക്കൻ അയർലൻഡിലേക്കുള്ള സാധനങ്ങൾ മിനിമം പരിശോധനയുള്ള ഗ്രീൻ ലെയ്നിലൂടെ കടന്നു പോകും. യൂറോപ്യൻ യൂണിയൻ ഏകീകൃത വിപണിയിലേക്കുള്ളവയ്ക്ക് പ്രത്യേകം റെഡ് ലെയ്നും ഏർപ്പെടുത്തും.

ഇംഗ്ലണ്ടും സ്കോട്ട്ലൻഡും വെയിൽസും ചേർന്നതാണ് ഗ്രേറ്റ് ബ്രിട്ടൻ. ഗ്രേറ്റ് ബ്രിട്ടനൊപ്പം വടക്കൻ അയർലൻഡും കൂടി ചേരുന്നതാണ് യുകെ. യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാൻ യുകെ തീരുമാനിച്ചപ്പോൾ വടക്കൻ അയർലൻഡും യൂണിയനു പുറത്താകുകയായിരുന്നു. എന്നാൽ, അയലത്തുള്ള റിപ്പബ്ളിക് ഓഫ് അയർലൻഡ് യൂണിയനിൽ തുടരുകയും ചെയ്യുന്നു. ഇതാണ് ഈ വിഷയത്തിൽ പ്രതിസന്ധി നിലനിൽക്കാൻ കാരണമായത്.

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.