• Logo

Allied Publications

Americas
കടുത്ത ശീതകാറ്റ്: ബുധനാഴ്ച യുഎസിൽ റദ്ദാക്കിയത് 1700ലേറെ വിമാന സർവീസുകൾ
Share
വാഷിംഗ്ടണ്‍: യുഎസിൽ അതിശക്തമായ ശീതകാറ്റിനെ തുടർന്ന് 1700ലേറെ വിമാന സർവീസുകൾ റദ്ദാക്കി. 1771 സർവീസുകളാണ് ബുധനാഴ്ച മാത്രം റദ്ദാക്കിയത്. 6400ലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു. വ്യാഴാഴ്ചയും ശീതകാറ്റ് വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കുകയും നിരവധി സർവീസുകൾ റദ്ദാക്കുകയും ചെയ്തു. വ്യാഴാഴ്ച പ്രാദേശിക സമയം പുലർച്ചെ 2.20 വരെ 700 സർവീസുകളാണ് റദ്ദാക്കിയത്.

വിമാന ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് അവേയറിന്‍റെ റിപ്പോർട്ട് പ്രകാരം യുണൈറ്റഡ്, അമേരിക്കൻ, അലാസ്ക എയർലൈൻസ് എന്നിവർ ബുധനാഴ്ച നാനൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഡെൽറ്റ എയർലൈൻ മൂന്നൂറിലേറെ വിമാന സർവീസുകളും സൗത്ത്വെസ്റ്റ് 290 സർവീസുകളും റദ്ദാക്കിയെന്നാണ് റിപ്പോർട്ട്.

ഫ്ളൈറ്റ് അവേയർ നൽകുന്ന വിവരമനുസരിച്ച് മിനിയാപൊളിസ്സെന്‍റ് പോൾ രാജ്യാന്തര വിമാനത്താവളം, ഡെൻവർ രാജ്യാന്തര വിമാനത്താവളം, ഡിട്രോയിറ്റ് മെട്രോപൊളിറ്റൻ വെയ്ൻ കൗണ്ടി വിമാനത്താവളം എന്നിവിടങ്ങളിലാണ് ശൈത്യക്കാറ്റ് കാര്യമായി ബാധിച്ചത്. ഷിക്കാഗോയിലെ ഒ’ഹെയർ രാജ്യാന്തര വിമാനത്താവളം, ടൊറന്േ‍റാ പിയേഴ്സണ്‍ രാജ്യാന്തര വിമാനത്താവളം എന്നിവയുടെ പ്രവർത്തനങ്ങളും തടസപ്പെട്ടു. സൗത്ത്വെസ്റ്റ് എയർലൈൻ, ഡെൽറ്റ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ വിമാനക്കന്പനികൾ യാത്രയ്ക്ക് ശൈത്യകാല കാലാവസ്ഥാ ഇളവുകൾ പ്രഖ്യാപിച്ചു.

29 സ്റ്റേറ്റുകളിൽ ശക്തമായ ശൈത്യം അനുഭവപ്പെടുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. കലിഫോർണിയ, മിനസോഡ, മെയ്ൻ എന്നിവയുൾപ്പെടെയുള്ള സ്റ്റേറ്റുകളിൽ മൂന്നു ദിവസം കടുത്ത മഞ്ഞുവീഴ്ച, അതിശൈത്യം എന്നിവ ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. മിനസോഡയിലെ മിനിയാപൊളിസ് പ്രദേശത്ത് കുറഞ്ഞത് 15 ഇഞ്ചു വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കടുത്തശൈത്യം അനുഭവപ്പെടുകയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

ലോക കേരള സഭാ ന്യൂയോർക്ക് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
ന്യൂയോർക്ക്: ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേനത്തിലേക്കുള്ള പ്രതിനിധി ലിസ്റ്റ് പൂർത്തിയായി വരുന്നു.
വളർത്തമ്മ കാറിൽ മറന്ന കുഞ്ഞിന് ദാരുണാന്ത്യം.
വാഷിംഗ്ടൺ: വളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസുകാരിക്ക് ദാരുണാന്ത്
ഡോ. മോറിസ് വോർട്ട്മാൻ വിമാനാപകടത്തില്‍ മരിച്ചു.
ന്യൂയോര്‍ക്ക്: കൃത്രിമ ബീജസങ്കലന വിവാദത്തെ തുടർന്നു വാർത്തകളിൽ നിറഞ്ഞ ഡോ.
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് തിരിതെളിഞ്ഞു.
വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് വാഷിംഗ്ടൺ ഡിസിയിൽ തിരിതെളിഞ്ഞു.
കാമുകിയുടെ പ്രേരണയെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി.
ഡാളസ്: കാമുകിയുടെ പ്രേരണയിൽ യുവതിയെ കാമുകൻ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി