• Logo

Allied Publications

Europe
ചാൻസലർ ഷോൾസിന്‍റെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് ബെർലിൻ തെരഞ്ഞെടുപ്പിൽ തോൽവി; സിഡിയു ഭരണം പിടിച്ചെടുക്കും
Share
ബെർലിൻ: ബെർലിനിൽ ഞായറാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് കനത്ത തിരിച്ചടി. രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യമായി തലസ്ഥാനത്തെ ഭരണം പ്രതിപക്ഷ യാഥാസ്ഥിതികരായ സിഡിയു പിന്നിലാക്കിയെന്നു മാത്രമല്ല പുതിയ ഭരണസഖ്യവും ഉണ്ടാക്കുമെന്നുറപ്പായി.

പ്രാദേശിക വിഷയങ്ങളിലേക്ക് തിരിയുന്പോൾ, കഴിഞ്ഞ വർഷം റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രെയ്നിന് നൽകാൻ മടിച്ച സൈനിക പിന്തുണയുടെ പേരിൽ ഷോൾസ് വ്യാപകമായ വിമർശനം നേരിടുന്നതിനാൽ നിരാശാജനകമായ നഷ്ടമാണ് എസ്പിഡി പാർട്ടിയ്ക്ക് സംഭവിച്ചത്. കഴിഞ്ഞ 25 വർഷമായി നഗരസംസ്ഥാനം ഭരിക്കുന്ന എസ്പിഡിക്ക് വലിയ അസ്വസ്ഥത മാത്രമല്ല വലിയൊരു ഷോക്കാണ് തെരഞ്ഞെടുപ്പ് ഫലം നൽകിയത്.

2021 ലെ നടന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളും അടിസ്ഥാന ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് കോടതി ഇടപെട്ട് തെരഞ്ഞെടുപ്പ് അസാധുവാക്കുകയും പുനർവോട്ടെടുപ്പിന് കോടതി ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യത്തെ 16 ഫെഡറൽ സംസ്ഥാനങ്ങളിലൊന്നായ ബെർലിനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

ആകെയുള്ള സീറ്റുകൾ 147 ആണ്. തെരഞ്ഞെടുപ്പിൽ 28.2 ശതമാനം വോട്ടുനേടി സിഡിയു 50 സീറ്റു കരസ്ഥമാക്കി ഒന്നാമതായി. ഭരണകക്ഷികളായ എസ്പിഡിയ്ക്ക് 18.4 ശതമാനം വോട്ടോടെ 32 സീറ്റും 18.4 ശതമാനം വോട്ടോടെ ഗ്രീൻ പാർട്ടി 33 സീറ്റും ഇടതുപാർട്ടിയായ ദി ലിങ്ക് 12.2 ശതമാനം വോട്ടോടെ 22 സീറ്റും നേടി. കുടിയേറ്റ വിരുദ്ധ പാർട്ടിയായ എഎഫ്ഡി 9.1 ശതമാനം വോട്ടോടെ 16 സീറ്റും കരസ്ഥമാക്കി.5 ശതമാനത്തിൽ താഴെയായി എഫ്ഡിപി കളത്തിൽ നിന്ന് പുറത്തായി.

പുതുതായി സിഡിയു ഗ്രീൻ സഖ്യഭരണം അധികാരത്തിലേറിയാൽ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയുടെ മുൻനിര സ്ഥാനാർഥി കായി വെഗ്നർ ആയിരിയ്ക്കും ബെർലിൻ നഗരത്തിന്‍റെ അടുത്ത മേയർ.

1991ൽ ഹാംബുർഗിൽ നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം, ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുന്നത്, യുദ്ധാനന്തര ജർമൻ ചരിത്രത്തിൽ രണ്ടാമത്തെ തവണയായി ബെർലിനിൽ വീണ്ടും വോട്ടെടുപ്പ് നടന്നത്.

ഡിലന്‍ സിനോയിയുടെ സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍.
ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലൻഡില്‍ അന്തരിച്ച ഡിലന്‍ സിനോയിയുടെ(10) സംസ്കാരം വെള്ളിയാഴ്ച ഡബ്ലിനില്‍ നടക്കും.
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ.
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം.
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി.
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘ‌ടിപ്പിച്ചു.
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മത
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു.
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചി