• Logo

Allied Publications

Europe
റഷ്യൻ ഡീസലിന് യൂറോപ്യൻ യൂണിയൻ വിലക്ക്
Share
ബ്രസൽസ്: യുക്രെയ്നിൽ റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്നുള്ള ഇന്ധനങ്ങൾക്ക് അടുത്തഘട്ടം വിലക്ക് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. റഷ്യൻ ഡീസലിനാണ് ഇപ്പോൾ യൂറോപ്യൻ യൂണിയനിലാകമാനം വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

എണ്ണവിൽപനയിൽനിന്നുള്ള പണം റഷ്യ യുദ്ധച്ചെലവുകൾക്ക് ഉപയോഗിക്കുന്നതു തടയനാണ് നടപടിയെന്ന് വിശദീകരണം. യൂറോപ്പിന്‍റെ ഡീസൽ ആവശ്യത്തിന്‍റെ 10 ശതമാനമാണ് റഷ്യയിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് നിറവേറ്റിയിരുന്നത്. വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ, ഇന്ധനക്ഷാമം നേരിടാൻ യുഎസിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യാനാണ് യൂറോപ്യൻ യൂണിയന്‍റെ ശ്രമം. ഇവിടങ്ങളിൽനിന്ന് ഇന്ധനം കൊണ്ടുവരാൻ ചെലവ് കൂടുതലാകും എന്നതാണ് പ്രധാന പ്രതിസന്ധി.

അതേസമയം റഷ്യയുമായിട്ടുള്ള യുദ്ധം തുടങ്ങിയതിൽപിന്നെ എട്ട് ദശലക്ഷം യുക്രെനിയക്കാർ രാജ്യത്തു നിന്നും പലായനം ചെയ്തു. യുഎൻ പറയുന്നതനുസരിച്ച്, എട്ട് ദശലക്ഷം യുക്രെയൻക്കാർ അയൽരാജ്യങ്ങളിലേക്കും അഞ്ച് ദശലക്ഷത്തിലധികം പേർ ആഭ്യന്തരമായും പലായനം ചെയ്യപ്പെട്ടു. ഇതിൽ ജർമനിയിൽ എത്തിയത് ഏതാണ്ട് 6.5 ലക്ഷത്തിലധികമാണ്. യുക്രെയനിലെ ആകെ ജനസംഖ്യ 43.79 മില്യനാണ്.

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.