• Logo

Allied Publications

Europe
അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി: പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു; യുക്മ നിവേദനം സമർപ്പിച്ചു
Share
ലണ്ടൻ: ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ ഫെബ്രുവരി 3 ന് അവതരിപ്പിച്ച 2023 2024 ലെ ബജറ്റിൽ പുതിയ നികുതി നിർദേശമായി അവതരിപ്പിച്ച അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുവാനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.

അന്പത് ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗത്തിനെ നേരിട്ട് ബാധിക്കുന്ന ഈ നികുതി നിർദേശത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങളും ആശങ്കകളും യുക്മ നേതൃത്വം നിവേദനങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തിൽ നിന്നുളള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, നോർക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണൻ നന്പൂതിരി എന്നിവരെ അറിയിച്ചു.

പുതിയ നികുതി നിർദേശം വഴി സർക്കാരിന് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ വരുമാന നഷ്ടമായിരിക്കും ദീർഘകാലാടിസ്ഥാനത്തിൽ സംഭവിക്കുവാൻ പോകുന്നത്. പുതിയ നികുതി നിർദേശം പ്രാബല്യത്തിൽ വന്നാൽ നല്ലൊരു വിഭാഗം പ്രവാസികളും വീടുകൾ വിൽക്കുവാൻ നിർബന്ധിതരാവുകയും അത് വഴി നാട്ടിലേക്കുള്ള അവരുടെ പതിവ് യാത്രകൾ ഇല്ലാതാവുകയും ചെയ്യും. അഭ്യന്തര വിനോദ സഞ്ചാരം, വിനോദ നികുതി, വിവിധ തരത്തിലുള്ള സേവന നികുതി, ജിഎസ്ടി എന്നിങ്ങനെ നികുതി, നികുതിയേതര വരുമാനങ്ങളിൽ സംസ്ഥാനത്തിന് ഉണ്ടാകുവാൻ പോകുന്ന വരുമാന നഷ്ടം പുതിയ നികുതിയിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്‍റെ പല മടങ്ങായിരിക്കുമെന്നും ഇത് വഴി നഷ്ടമാകുവാൻ പോകുന്ന തൊഴിലവസരങ്ങളുടെ കാര്യവും കണക്കിലെടുക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പുതിയ നികുതി നിർദേശം വഴി നാട്ടിലൊരു വീടെന്ന പ്രവാസിയുടെ സ്വപ്നം തന്നെ ഇല്ലാതാവുകയും അത് വഴി നാട്ടിലെ നിർമ്മാണ മേഖലയിൽ വർഷം തോറും എത്തുന്ന ഭീമമായ തുക ഇല്ലാതാവുകയും ചെയ്യും. കേരളത്തിന്‍റെ നിർമ്മാണ മേഖലയേയും അത് വഴി തൊഴിലവസരങ്ങളേയും സാരമായി ബാധിക്കുന്ന ഒന്നായി ഈ നികുതി നിർദ്ദേശം മാറുമെന്നും യുക്മ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.