• Logo

Allied Publications

Middle East & Gulf
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി
Share
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ നൗഷാദ് മുവാറ്റുപുഴക്ക് നവയുഗം മേഖല കമ്മിറ്റി യാത്ര അയപ്പ് നൽകി.

നവയുഗം ദല്ല മേഖല ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വച്ചു മേഖല കമ്മിറ്റി പ്രസിഡൻ്റ് സനു മഠത്തിലും, സെക്രട്ടറി നിസാം കൊല്ലവും ചേർന്ന് നൗഷാദിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. മേഖല ജോയിൻ്റ് സെക്രട്ടറിമാരായ വർഗീസ്, ജിതിൻ, വൈസ്പ്രസിഡൻ്റ് നന്ദകുമാർ, ട്രഷറർ റഷീദ് പുനലൂർ, ജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപഹാരം ഏറ്റു വാങ്ങി നൗഷാദ് നന്ദി രേഖപ്പെടുത്തി.

നവയുഗം ടയോട്ട യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് നടപ്പാക്കിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ച നൗഷാദ്, പ്രാരംഭകാലം മുതൽ നവയുഗത്തിൽ പ്രവർത്തിച്ചു വരുന്ന സജീവപ്രവർത്തകനാണ്.

ദമാം ടയോട്ടയിലുള്ള വാഹന അക്സസ്സറി സ്ഥാപനത്തിൽ കഴിഞ്ഞ പതിനാറു വർഷമായി ജോലിചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ വിഷയങ്ങൾ കാരണമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

മുവാറ്റുപുഴ സ്വദേശിയായ റംല നൗഷാദ് ആണ് ഭാര്യ. അൽഫിന, അർഷാന, അൻഷ എന്നിവരാണ് മക്കൾ.

ഉല്ലാസയാത്രയ്ക്കിടെ വഞ്ചിയപകടം; കുവൈറ്റില്‍ രണ്ട് മലയാളികള്‍ മരിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഉല്ലാസയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.
കെഡിഎൻഎ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സമൂഹ നോമ്പ് തുറ സംഘടി
മുസിരിസ് വനിതാ വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്‍റെ വനിതാ വിഭാഗം അസി
എം.അഹ്മദ്കുട്ടി മദനിക്ക് ഇന്ത്യൻ ഇസ്'ലാഹി സെന്‍റർ സ്വീകരണം നൽകി.
കുവൈറ്റ് സിറ്റി : കേരള നദ് വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന ട്രഷറർ എം.
എംഎംഎംഇ കുവൈറ്റ് അന്താരാഷ്‌ട്ര വനിതാ ദിനം ആഘോഷിച്ചു.
കുവൈറ്റ് സിറ്റി: സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനും