• Logo

Allied Publications

Middle East & Gulf
മാനുഷിക മൂല്യങ്ങൾ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ കരുതിയിരിക്കുക: ക്യുകെഐസി
Share
ദോഹ: മനുഷ്യത്വം എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും, സദാചാര വിശുദ്ധിയുടെ എല്ലാവിധ അതിർവരന്പുകളും ലംഘിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ലൈംഗിക ബന്ധം ആവാമെന്നും, മാനുഷിക ഗുണങ്ങളായ ലജ്ജയും സംസ്കാരവും ആവശ്യമില്ലാത്തതാണെന്നും വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഭരണവ്യവസ്ഥയുടെ പിന്തുണയോടെ നടന്നുകൊണ്ടിരിക്കുകയുമാണെന്ന് ക്യുകെഐസി പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ പോലും മാറ്റം വരുത്തി സാമൂഹിക ക്രമത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമം നടക്കുന്ന സാഹചര്യത്തിൽ ആത്മീയ ദാരിദ്യ്രം അനുഭവിക്കുന്ന മനുഷ്യർ പെരുകിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ആത്മീയ ചൂഷണ കേന്ദ്രങ്ങളുടെ വലയിൽ അവർ അകപ്പെടുന്നുവെന്നും സംഗമം ചൂണ്ടിക്കാട്ടി.

അധികാരം കൈയാളുന്ന ഫാസിസം സർവ മേഖലകളിലേക്കും പടർന്നുകയറുന്നു. മുസ്ലിം പൈതൃകങ്ങളെ തുടച്ചുനീക്കാൻ ശ്രമിക്കുകയും പൗരത്വവിഷയത്തിൽ മുസ്ലിംകളോട് അനീതി കാണിക്കുകയും ചെയ്യുന്നു. ഏക സിവിൽകോഡ് നടപ്പിലാക്കാനായി നിയമ നിർമാണ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ഫാസിസത്തിന്‍റെ ഭീഷണികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അതിനെ പ്രതിരോധിക്കാൻ ഞങ്ങളേയുള്ളൂ, നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കേ കഴിയൂ എന്നു വരുത്തിത്തീർത്ത് പുതുതലമുറയെ ലിബറലിസത്തിലേക്കും മതനിരാസത്തിലേക്കും കൊണ്ടുപോകാനുള്ള ചിലരുടെ ശ്രമങ്ങൾ മറുവശത്ത് നടക്കുന്നതായും സംഗമം അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് ’മാനവരക്ഷക്ക് ദൈവിക ദർശനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറൻസി നോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമത്തിൽ ഉമർ ഫൈസി, അർഷദ് അൽഹികമി, സ്വലാഹുദ്ധീൻ സ്വലാഹി, മുജീബ് റഹ്മാൻ മിശ്കാത്തി, കെ.ടി. ഫൈസൽ സലഫി, ഷബീറലി അത്തോളി, ശംസീർ സി.പി, മുഹമ്മദലി മൂടാടി എന്നിവർ സംബന്ധിച്ചു.

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41ാമത് ഔട്ട് ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവ
51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.