• Logo

Allied Publications

Americas
ഉന്നത വിദ്യാഭ്യാസത്തിലും നിയമം അനുസരിക്കുന്നതിലും ഇന്ത്യക്കാർ ഒന്നാമത്; അഭിനന്ദനവുമായി മക്കോർമിക്
Share
ന്യൂയോർക്ക്: അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജരെ അഭിനന്ദിച്ച് ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ നേതാവ് റിച്ചാർഡ് ഡീൻ മക്കോർമിക്. അമേരിക്കയിൽ 45 ലക്ഷത്തോളം ഇന്ത്യൻ വംശജരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതായത് അമേരിക്കയിലെ ആകെ ജനസംഖ്യയുടെ 1.4 ശതമാനവും 33.3 കോടി ജനങ്ങളാണ് അമേരിക്കയിലുള്ളത്. അമേരിക്കയിലെ മൊത്തം നികുതിയുടെ ആറ് ശതമാനവും അടക്കുന്നത് ഇന്ത്യക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാത്രം നികുതിയിനത്തിൽ ഇന്ത്യൻ വംശജരിൽ നിന്ന് ലഭിച്ചത് 294 ബില്യണ്‍ ഡോളറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാരുടെ പെരുമാറ്റത്തേയും സ്വഭാവ രീതികളേയും അദ്ദേഹം അഭിനന്ദിച്ചു. നിയമം അനുസരിച്ച് നിയമത്തിന് വിധേയരായി ജീവിക്കുന്നവരാണ് ഇന്ത്യൻ വംശജർ. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും അവർ മുൻപന്തിയിലാണ്. അമേരിക്കയിലുള്ള 43 ശതമാനം ഇന്ത്യക്കാരും ബിരുദാനന്ദര ബിരുദമുള്ളവരാണ്. ഉയർന്ന വരുമാനം സ്വന്തമാക്കുന്നതും ഇന്ത്യൻ വംശജർ തന്നെയാണ്. ജോലിയിൽ അവർ വളരെ ആത്മാർത്ഥത കാണിക്കുന്നു. അത്ര തന്നെ ആത്മാർത്ഥമായി അവർ കുടുംബത്തേയും പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ വംശജർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നതുമായുള്ള വാർത്തകൾ കേൾക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായും അതുമൂലം രോഗികളായും ഇന്ത്യൻ വംശജർ ആരും തന്നെ ആശുപത്രിയിൽ വരാറില്ലെന്നും ഡോക്ടർ കൂടിയായ റിച്ച് മക്കോർമിക്ക് പറഞ്ഞു. രാജ്യത്തെ മികച്ച പൗര·ാരിൽ ഉൾപ്പെടുന്നവരാണ് ഇന്ത്യൻ വംശജരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ കാര്യമായി പരിഗണിക്കുന്ന കുടിയേറ്റ പരിഷ്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ നിയമം പരിഷ്കരിക്കുന്പോൾ ഇന്ത്യക്കാർക്കു ഗ്രീൻ കാർഡ് വേഗത്തിൽ ലഭ്യക്കാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

’എന്‍റെ കമ്യൂണിറ്റിയിലെ അഞ്ച് ഡോക്ടർമാരിൽ ഒരാൾ ഇന്ത്യക്കാരനാണ്. അമേരിക്കയിലെ ഏറ്റവും മികച്ച പൗര·ാരെ അവർ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ നിയമങ്ങൾ അനുസരിക്കുന്ന അവർക്കുവേണ്ടിയുള്ള ഇമിഗ്രേഷൻ പ്രോസസ് കാര്യക്ഷമമാക്കാനുള്ള നടപടികളുണ്ടാക്കണം. കൃത്യമായി നികുതിയടക്കുകയും സമൂഹത്തിൽ ക്രിയേറ്റീവായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന, നമ്മുടെ രാജ്യത്തിന്‍റെ ഒരു ശതമാനത്തെ മാത്രമാണ് അവർ പ്രതിനിധാനം ചെയ്യുന്നതെങ്കിലും ആറ് ശതമാനം നികുതിയടക്കുന്നത് അവരാണ്. അവർ സമൂഹത്തിന് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടാക്കുന്നില്ല. മറ്റുള്ളവരെപ്പോലെ മദ്യത്തിന്േ‍റയും മയക്കുമരുന്നിന്േ‍റയും അമിത ഉപയോഗവും ഉത്കണ്ഠയും ഡിപ്രഷനുമായി അവരിലാരും എമർജൻസി റൂമിലേക്ക് കടന്നു വരുന്നില്ല. കാരണം അവർ കൂടുതൽ കുടുംബത്തെ സ്നേഹിക്കുന്നവരും കരുതുന്നവരുമാണ്.’ റിച്ചാർഡ് ഡീൻ മക്കോർമിക് പറഞ്ഞു.

20 വർഷത്തിലേറെ യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിലും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവിയിലും സേവനമനുഷ്ഠിച്ച വ്യക്തിയാണ് റിച്ചാർഡ് ഡീൻ മക്കോർമിക്. മറൈൻ കോർപ്സിൽ ഹെലികോപ്റ്റർ പൈലറ്റായിരുന്ന അദ്ദേഹം നാവികസേനയിൽ കമാൻഡർ പദവിയിലും എത്തിയിരുന്നു. 1990ൽ ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസ് ബിരുദം നേടിയ റിച്ചാർഡ് 1999ൽ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദവും 2010ൽ മോർഹൗസ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനും നേടി. എമർജൻസി ഫിസിഷ്യൻ ആയി ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ ഭാര്യ ക്യാൻസർ സ്പെഷ്യലിസ്റ്റാണ്. ഏഴ് മക്കളാണ് ഈ ദന്പതികൾക്ക്.

പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം.
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു.
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ