• Logo

Allied Publications

Europe
ലണ്ടൻകൊച്ചി വിമാന സർവീസ് പുന:സ്ഥാപിച്ചു എയർ ഇന്ത്യ ; ഡയറക്ട് സർവീസ് ഇനി ഗാറ്റ്വിക്കിൽ നിന്നും
Share
ലണ്ടൻ: എയർ ഇന്ത്യയുടെ ലണ്ടൻകൊച്ചി ഡയറക്ട് വിമാന സർവീസ് വീണ്ടും തുടങ്ങുന്നു. ഹീത്രൂവിനു പകരം ലണ്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്വിക്കിൽ നിന്നാണ് ഇനി കൊച്ചിയിലേക്കുള്ള ഡയറക്ട് വിമാന സർവീസ് തുടങ്ങുന്നത്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കൊച്ചിയിലേതുൾപ്പെടെ 12 സർവീസുകളാണ് ഗാറ്റ്വിക്കിൽ നിന്നും പുതുതായി ആരംഭിക്കുന്നത്.

കൊച്ചിയ്ക്കു പുറമേ അമൃത്സർ, അഹമ്മദാബാദ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുണ്ടായിരുന്ന ഡയറക്ട് സർവീസുകളും ഗാറ്റ്വിക്കിൽ നിന്നാക്കി. കൂടാതെ ഹീത്രൂവിൽ നിന്നും ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിൽ വർധന വരുത്താനും എയർ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് മൂന്നും മുംബൈയിലേക്ക് രണ്ടും സർവീസുകളാണ് കൂടുതലായി തുടങ്ങുന്നത്.

കോവിഡ് കാലത്ത് ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായാണ് എയർ ഇന്ത്യ വിവിധ നഗരങ്ങളിലേക്ക് ന്ധ’വന്ദേ ഭാരത്’’എന്ന പേരിൽ തുടങ്ങിയ ഡയറക്ട് സർവീസ് പിന്നീട് കോവിഡിനു ശേഷം കൊച്ചിയിലേക്കുള്ള റഗുലർ ഷെഡ്യൂളായി നിലനിർത്തുകയായിരുന്നു.

തുടക്കത്തിൽ ആഴ്ചയിൽ ഒരു സർവീസ് എന്നത് പിന്നീട് രണ്ടായും ഒടുവിൽ മൂന്നായും ഉയർത്തി. നോണ്‍സ്റ്റോപ്പായി പത്തു മണിക്കൂറുകൊണ്ട് നാട്ടിലെത്താവുന്ന ഈ സർവീസ് ബ്രിട്ടനിലെ മലയാളികൾക്ക് ഏറെ അനുഗ്രഹമായി. എന്നാൽ ഒരിടവേളപോലെ ഈ സർവീസ് അപ്രത്യക്ഷമാവുകയും ഇതിനെതിരെ മലയാളികൾ മുറവിളി കൂട്ടിയപ്പോൾ പുന:സ്ഥാപിക്കുകയായിരുന്നു.

ഗ്രൗണ്ട് ഹാൻഡിലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഉളവുകൾ നൽകിയതിനു പുറമെ വിമാന ജോലിക്കാർക്ക് താമസിക്കാൻ എയർപോർട്ടിനടുത്ത് സൗകര്യം ഒരുക്കിയുമാണ് കൊച്ചി വിമാനത്താവള അധികൃതർ ഈ ഡയറക്ട് സർവീസിനെ പരിപാലിച്ചത്.

കാലാവസ്ഥാ വ്യതിയാനം; ജര്‍മനി ആറ് ബില്യൺ യൂറോ നിക്ഷേപിക്കും.
ബര്‍ലിന്‍: 2025 മുതല്‍ ആഗോള കാലാവസ്ഥാ സംരക്ഷണത്തിനായി ജര്‍മനി പ്രതിവര്‍ഷം ആറ് ബില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് ജർമ
ഒഇസിഡി റിപ്പോര്‍ട്ടില്‍ സാമ്പത്തിക ദുര്‍ബലത മാത്രം.
ബര്‍ലിന്‍: ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് (ഒഇസിഡി) പാരീസില്‍ വാര്‍ഷിക ലോക സാ
പ്രവാസി തൊഴിലാളി ക്ഷേമത്തിനായി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ട്രേഡ് യൂണിയനുമായി കൈകോർക്കുന്നു; വെള്ളിയാഴ്ച ഡിബേറ്റ്.
കേംബ്രിഡ്ജ്: പ്രവാസികളായ ഇന്ത്യൻ തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും അവകാശങ്ങൾക്കുമായി യുകെയിലെ ട്രേഡ് യൂണി
മ്യൂണിക്ക് വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു; നിയന്ത്രണം തുടരും.
ബര്‍ലിന്‍: ജർമനിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് താത്കാലികമായി അടച്ച മ്യൂണിക്ക് വിമാനത്താവളത്തിലെ വിമാന സര്‍വീ
വിദേശജോലി തേടുന്ന നഴ്‌സുമാരുടെ എണ്ണത്തിൽ 38 ശതമാനം വർധന.
കൊച്ചി: വിദേശത്തു തൊഴിൽ തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 38 ശതമാനം വർധനയെന്നു പഠനം.