• Logo

Allied Publications

Americas
സെമി ഓട്ടോമാറ്റിക് ഗണ്‍ വിൽപനയും കൈവശം വയ്ക്കലും ഇല്ലിനോയ് നിരോധിച്ചു
Share
ഇല്ലിനോയ്: സെമി ഓട്ടോമാറ്റിക് തോക്കുകൾ വിൽക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിൽ ഷിക്കാഗോ ഗവർണർ പ്രിറ്റ്സ്ക്കർ ജനുവരി 10 ചൊവ്വാഴ്ച വൈകിട്ട് ഒപ്പുവച്ചു. ഇത്തരത്തിലുള്ള നിയമം പാസാക്കുന്ന അമേരിക്കയിലെ ഒന്പതാമത്തെ സംസ്ഥാനമെന്ന പദവിയും ഇല്ലിനോയ്സിന് ലഭിച്ചു. അതേ സമയം, മാരകമായ ആയുധങ്ങൾ നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി ഇല്ലിനോയ്.

ഇല്ലിനോയ് ഇരുസഭകളും പുതിയ നിയമനിർമാണം പാസാക്കി മണിക്കൂറുകൾക്കകം ഗവർണർ ഉത്തരവിൽ ഒപ്പുവയ്ക്കുകയായിരുന്നു. 41 നെതിരെ 68 വോട്ടുകളോടെയാണ് നിയമം പാസായത്. ഇത്തരത്തിലുള്ള ഒരു നിയമം പാസാക്കണമെന്ന ഇല്ലിനോയ് സംസ്ഥാനത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇന്നലെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഉത്തരവിൽ ഒപ്പുവച്ച ശേഷം ഗവർണർ പറഞ്ഞു. കഴിഞ്ഞ വർഷം ഹൈലാന്‍റ് പാർക്കിൽ നടന്ന കൂട്ടക്കൊലയിൽ 7 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തതു പോലുള്ള സംഭവത്തിൽ ഇനിയും സംസ്ഥാനത്തു നടക്കരുതെന്ന് ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റൽ കൂടിയാണെന്നും ഗവർണർ പറഞ്ഞു.

തോക്ക് വിൽപന നിരോധനത്തിനെതിരെ ഇല്ലിനോയ് സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ രംഗത്തെത്തി. 2.5 മില്യണ്‍ തോക്ക് ഉടമസ്ഥരെയാണു പുതിയ ഉത്തരവ് ദോഷകരമായി ബാധിക്കുന്നത്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഇവർ പറഞ്ഞു. പുതിയ നിയമം ഉടൻ നിലവിൽ വരും. കണക്റ്റിക്കട്ട്, ഡെലവയർ, ഹവായ്, മേരിലാന്‍റ്, മാസ്‌സചുസെറ്റ്സ്, ന്യൂജഴ്സി, ന്യൂയോർക്ക്, കലിഫോർണിയ എന്നിവയാണ് ഗണ്‍ വിൽപന നിരോധിച്ച മറ്റു സംസ്ഥാനങ്ങൾ.

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ