• Logo

Allied Publications

Europe
ബാങ്കോറിൽ അന്തരിച്ച ജെജോ ജോസിന്‍റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക്
Share
ബാങ്കോർ: നോർത്ത് വെയിൽസിലെ ബാങ്കോറിൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ അന്തരിച്ച ജെജോ ജോസിന്‍റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. സംസ്കാരം തിങ്കളാഴ്ച നടത്തപ്പെടും.

കഴിഞ്ഞ രണ്ടു വർഷമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ജെജോ രോഗം ഭേദമായി എന്ന് കരുതിയിരിക്കവെയാണ് നോർത്ത് വെയിൽസിൽ സീനിയർ കെയർ ആയി എത്തിയ പ്രിയ പത്നിയോടൊപ്പം കുടുംബ ജീവിത സ്വപ്നവുമായി മൂന്നു മക്കളെയും കൂട്ടി മൂന്നു മാസം മുന്പ് എത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ രോഗം വീണ്ടും മൂർഛിക്കുകയും, ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തീയതിവരെ നിശ്ചയിച്ചിരിക്കെയാണ് കാൻസർ ജെജോയുടെ ജീവൻ അപഹരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് സ്വവസതിയിൽ പ്രാർഥനാ ശുശ്രുഷകൾ ആരംഭിച്ച് കരയാംപറന്പ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ അന്ത്യോപചാര ശുശ്രുഷകൾ നടത്തി കുടുംബ കല്ലറയിൽ സംസ്കാരം നടത്തുന്നതാണ്.

നോർത്ത് വെയിൽസിലെ ബാങ്കോറിനടുത്തുള്ള നഴ്സിംഗ് ഹോമിൽ സീനിയർ കെയററായി പത്തുമാസം മുന്പാണ് ഭാര്യ നിഷ ജെജോ എത്തിയത്. മറ്റത്തൂർ പാലാട്ടിൽ ബാബുവിന്‍റെയും ഉഷയുടെയും മകളാണ് നിഷ ജെജോ. ജോഷ്വാ (13) ജൊഹാൻ (9) ജ്യുവൽ മരിയ (7) എന്നിവർ മക്കളാണ്.

അങ്കമാലിയ്ക്കടുത്ത് കരയാംപറന്പിൽ, കാളാംപറന്പിൽ വർക്കി ജോസ്, ജെസ്‌സി ജോസ് എന്നിവരുടെ മകനാണ് ജെജോ ജോസ് (46). സിജോ ജോസ് (സ്റ്റീവനേജ്, യു കെ), സുജ റോബിൻ എന്നിവർ സഹോദരരാണ്.

ക്രിസ്മസ്നവവത്സര അവധി ദിനങ്ങളായതിനാലാണ് ബോഡി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കു കാലതാമസം വന്നത്.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതടക്കമുള്ള നടപടികൾക്കും, കുടുംബത്തിനു താങ്ങും തണലുമായും ലിജോ തോമസ് തെറ്റയിലിന്‍റെ നേതൃത്വത്തിൽ ബാങ്കോർ മലയാളി അസോസിയേഷൻ സഹായവുമായി നേതൃനിരയിലുണ്ടായിരുന്നു. കുടുംബാംഗങ്ങൾ ലണ്ടനിൽ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്

യുക്മ, സർഗ്ഗം സ്റ്റീവനേജ്, ബാങ്കോർ മലയാളി അസോസിയേഷൻ തുടങ്ങിയ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ കുടുംബത്തിന് ആവശ്യമായ സഹായഹസ്തം ഒരുക്കിയിരുന്നു.

ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ; ജര്‍മനി 16, ഇന്ത്യ 125ാമത്.
ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി.
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ; ജര്‍മനി 16, ഇന്ത്യ 125ാമത്.
ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അധികാരത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കി എര്‍ദോഗാന്‍.
അങ്കാര: തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എര്‍ദോഗാന്‍ അധികാരത്തില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി.
ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോന്പുകാല ധ്യാനം മാർച്ച് 24 മുതൽ.
ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോന്പുകാല ധ്യാനം 2023 മാർച്ച് 24, 25, 26, (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടത്തപ്പെ