• Logo

Allied Publications

Americas
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നിപ്പ്; യുഎസ് ഹൗസിൽ ഭൂരിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായില്ല
Share
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രതിനിധിസഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയാതെ അങ്കലാപ്പിൽ. സഭ നിയന്ത്രിക്കേണ്ട ഹൗസ് സ്പീക്കർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ ന്യൂനപക്ഷ നേതാവ് കെവിൻ മെക്കാർത്തിയാണ് ഭൂരിപക്ഷ വോട്ടുകൾ ലഭിക്കാതെ കടുത്ത എതിർപ്പിനെ നേരിടുന്നത്. 100 വർഷത്തിനുള്ളിൽ ആദ്യമായാണ് സ്പീക്കറെ തെരഞ്ഞെടുക്കാൻ കഴിയാതെ സഭ പിരിയേണ്ടി വന്നത്.

ജനുവരി മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ 218 അംഗങ്ങളുടെ പിന്തുണയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒൗദ്യോഗിക സ്ഥാനാർഥി കെവിൻ മെക്കാർത്തിക്കെതിരെ ഒഹായൊയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർഡൻ രംഗത്തെത്തിയതോടെയാണ് മെക്കാർത്തിയുടെ നില പരുങ്ങലിലായത്. മൂന്നു റൗണ്ട് വോട്ടെടുപ്പ് നടന്നിട്ടും മെക്കാർത്തിക്ക് ജയിക്കാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചില്ല. ആദ്യ രണ്ടു റൗണ്ടുകളിൽ ജോർഡാൻ 20 വോട്ടുകൾ നേടിയപ്പോൾ മൂന്നാം റൗണ്ടിൽ 21 വോട്ടുകൾ നേടി. മൂന്നാം റൗണ്ടിൽ കെവിന് 202 വോട്ടുകൾ ലഭിച്ചു. ഒന്നും രണ്ടും റൗണ്ടിനേക്കാൾ ഒരു വോട്ടു കുറവാണിത്.

എന്നാൽ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹക്കിം ജെഫ്രീസിന് പാർട്ടിയുടെ മുഴുവൻ അംഗങ്ങളുടേയും (212) വോട്ടുകൾ നേടാനായി. മെക്കാർത്തിക്കെതിരെ വലതുപക്ഷ തീവ്ര വിഭാഗമാണ് രംഗത്ത് വന്നിട്ടുള്ളത്. ഡെമോക്രാറ്റിക് പാർട്ടിയോടും ബൈഡനോടും മൃദുല സമീപനമാണ് മെക്കാർത്തി സ്വീകരിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.

ബുധനാഴ്ച വീണ്ടും പ്രതിനിധി സഭ കൂടുന്പോൾ കെവിൻ മക്കാർത്തി മത്സരിക്കും. ഐക്യം പുനഃസ്ഥാപിച്ചു പാർട്ടിയുടെ മുഴുവൻ വോട്ടുകളും ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ന്യൂയോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്‍റെ ഭാഗമായി ഫൊക്കാനയുടെ 20242026 ഭരണസമിതിയിലെ നാഷണൽ കമ്മിറ്റിയിലേ
ജോസ് ഏബ്രഹാം ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കൽ സെന്‍റർ, ഗുഡ് സെമരിറ്റന്‍ മെഡിക്കല്‍ സെന്‍റർ എന്നിവിടങ്ങളിലെ റിട്ട.
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു.
വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു.
അമേരിക്കൻ മലയാളികൾക്ക് ഷിക്കാഗോയിൽ സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു.
ഷിക്കാഗോ: അമേരിക്കൻ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള കലാ സാംസ്കാരിക കേന്ദ്രം ഷിക്കാഗോയിൽ തുടങ്ങാൻ അല(ആർട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാളസ്: ഡാളസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ് ), ഡാളസി